Connect with us

Culture

മാറിമറിഞ്ഞ് നേന്ത്രവാഴ വില; കടുത്ത പ്രതിസന്ധിയില്‍ കര്‍ഷകര്‍

Published

on


കല്‍പ്പറ്റ: വിലകൂടുന്നത് കണ്ട് കുല വെട്ടി മാര്‍ക്കറ്റിലെത്തുമ്പഴേക്കും വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ നേന്ത്രവാഴകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. തലേന്നത്തെ വിലയില്‍ 10 രൂപയോളമാണ് ഒരു കിലോക്ക് പിറ്റേന്നത്തേക്ക് കുറയുന്നത്. രണ്ട് ദിവസം മുമ്പ് 27 രൂപ വിലയുണ്ടായിരുന്ന നേന്ത്രവാഴക്ക് ഇന്നലെ 19-20 രൂപമാത്രമാണ് കിലോക്ക് മാര്‍ക്കറ്റില്‍ ലഭിച്ചത്. ഇതോടെ മുടക്കമുതല് പോലും തിരിച്ചുകിട്ടാതെ കര്‍ഷകര്‍ കടക്കെണിയിലേക്ക് നീങ്ങുകയാണ്. പ്രളയത്തില്‍ സര്‍വ്വതും തകര്‍ന്ന കര്‍ഷകര്‍ അവസാനത്തെ പ്രതീക്ഷയെന്ന നിലക്കാണ് ഇത്തവണ നേന്ത്രവാഴക്കൃഷിക്കിറങ്ങിയത്. ബാങ്ക് ലോണെടുത്തും സ്വര്‍ണ്ണം പണയം വെച്ചും കൃഷി ചെയ്ത വാഴക്കൃഷിക്കാണ് മാര്‍ക്കറ്റില്‍ വിലയില്ലാതാവുന്നത്. താരതമ്യേന നല്ല കുലകളായിട്ടും വിലക്കുറവ് കാരണം കര്‍ഷകര്‍ക്ക് നിരാശയാണ് ബാക്കിയാവുന്നത്. ഓണമടുത്ത സീസണില്‍ മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷകള്‍ അസ്താനത്താക്കി വില ഇരുപതില്‍ താഴെയത്തിയതോടെ ജില്ലയിലെ പലയിടങ്ങളിലും നേന്ത്രവാഴക്കുകള്‍ പഴുത്ത് നശിക്കുകയാണ്.
ഉല്‍പ്പാദനച്ചെലവിന് അനുസൃതമായി വില കിട്ടാത്തതിനാല്‍ നേന്ത്രവാഴ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്. കര്‍ഷകര്‍ കന്നു നടാനുള്ള കുഴിയെടുപ്പ് മുതല്‍ കുല വിരിയുന്നത് വരെ ചിലവുകളാണ് വാഴക്ക്. 100 വാഴവച്ചാല്‍ 70 കുലയേ കിട്ടൂ. മറ്റുള്ളവ കൂമ്പടയല്‍, തണ്ടു തുരപ്പന്‍, കോക്കാന്‍ തുടങ്ങിയ കേടുകളില്‍ പെട്ടുപോകും. പേമാരി, ചുഴലിപോലുള്ളവയുണ്ടായാല്‍ ചിലപ്പോള്‍ വാഴയുടെ തോട്ടം തന്നെ നശിക്കും. എല്ലാത്തിനേയും അതിജീവിച്ച് വിളവെടുപ്പു കഴിഞ്ഞാലോ ഒരു കുലയിന്മേല്‍ ഉല്‍പ്പാദനച്ചെലവിനേക്കാള്‍ ശരാശരി 100 രൂപയുടെ നഷ്ടം. ഈ നിലയില്‍ കര്‍ഷകര്‍ എങ്ങനെ നേന്ത്രവാഴ കൃഷിയിറക്കുമെന്നാണ് കാലങ്ങളായി പാടത്ത് നേന്ത്രവാഴ കൃഷി ചെയ്തുവരുന്ന കര്‍ഷകര്‍ പറയുന്നത്. ജില്ലയില്‍ നേന്ത്രക്കായയുടെ വിലത്തകര്‍ച്ച അക്ഷരാര്‍ത്ഥത്തില്‍ കര്‍ഷകന്റെ നട്ടെല്ലൊടിക്കുകയാണ്. പുറമെനിന്നുള്ള കായയുടെ വരവ് കുറയുന്ന ഘട്ടത്തിലും വിശേഷാവസരങ്ങളിലും മറ്റും അല്‍പ്പം വില ഉയര്‍ന്നാലും അതിന്റെ പ്രയോജനവും ഇടത്തട്ടുകാര്‍ തട്ടിയെടുക്കുകയാണ്. ബാങ്കില്‍ നിന്ന് വായ്പയെടുത്തും മൊത്തക്കച്ചവടക്കാരില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയും മറ്റുമാണ് പല കര്‍ഷകരും കൃഷിയിറക്കുന്നത്. എന്നാല്‍ വായ്പ തിരിച്ചടക്കാതെ പലരും ബാങ്കുകളില്‍നിന്ന് ജപ്തി ഭീഷണി നേരിടുകയാണ്. മൊത്ത ക്കച്ചവടക്കാരില്‍നിന്ന് പണം മുന്‍കൂര്‍ വാങ്ങിയവര്‍ക്ക് അവര്‍ തരുന്ന വിലയ്ക്ക് കായ നല്‍കേണ്ടിയും വരുന്നു. ഓണക്കാലവും ഇക്കുറി കര്‍ഷകനെ ചതിക്കുകയാണെങ്കില്‍ തിരിച്ചുവരവ് അസാധ്യമാവും വിധം കടക്കെണിയിലാവും ജില്ലയിലെ നേന്ത്രവാഴകര്‍ഷകര്‍.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.