Connect with us

Video Stories

വയനാട് ഒറ്റക്കല്ല, ഒപ്പമുണ്ട് കേരളം

Published

on

മനുഷ്യനെ മറന്നുള്ള പ്രകൃതി സ്‌നേഹം ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ മൗലികാവകാശങ്ങള്‍കൂടി അംഗീകരിക്കപ്പെടണമെന്ന പ്രാഥമികമായ ആവശ്യമാണ് വയനാട്ടിലെ ജനങ്ങള്‍ ഉയര്‍ത്തുന്നത്. കോഴിക്കോട്-കൊല്ലഗല്‍ (ദേശീയപാത- 766) റൂട്ടിലെ രാത്രി യാത്രാനിരോധനം പൂര്‍ണ യാത്രാനിരോധനമായി മാറുമെന്ന ഭീതിയാണ് വയനാട്ടിലെ ജനങ്ങളെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്.
2010 ലാണ് ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വാഹനയാത്ര വന്യജീവികളുടെ സൈ്വര്യ സഞ്ചാരത്തിന് കനത്ത ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും എന്‍.എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയും സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കി. കര്‍ണാടക ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഒരു ദശാബ്ദമായി നീണ്ട നിയമനടപടികള്‍ ഇപ്പോള്‍ പരിസമാപ്തി ഘട്ടത്തിലാണ്. വരുന്ന 14ന് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. എന്നാല്‍ കര്‍ണാടക വയനാട്ടിലെ ജനങ്ങളോട് കാരുണ്യപൂര്‍വമല്ല നിലപാട് സ്വീകരിച്ചിട്ടുള്ളത്. ബന്ദിപ്പൂര്‍ വനപാതയിലൂടെയുള്ള രാത്രിയാത്ര കൂടുതല്‍ കര്‍ശനമാക്കണമെന്നതാണ് കര്‍ണാടകയുടെ ആവശ്യം. മാത്രമല്ല, വന്യമൃഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടാത്തവിധം എലിവേറ്റഡ് കോറിഡോര്‍ നിര്‍മിച്ച് വാഹന യാത്രക്ക് ഇപ്പോഴുള്ള തടസ്സം നീക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോടും കര്‍ണാടക മുഖംതിരിക്കുകയാണ്. എലിവേറ്റഡ് കോറിഡോര്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നതാണ് കര്‍ണാടകയുടെ വാദം. എലിവേറ്റഡ് കോറിഡോറിനായി 250 കോടി രൂപ മുതല്‍മുടക്കാനുള്ള സന്നദ്ധത കേരളം അറിയിച്ചിട്ടുണ്ടെങ്കിലും അനുകൂല നിലപാടല്ല കര്‍ണാടക സ്വീകരിച്ചിട്ടുള്ളത്.
വയനാട് എം.പിയും മുന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് ശക്തമായി ഉന്നയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയില്‍ നിര്‍ണായകമാകുക പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടായിരിക്കും. ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള പൂര്‍ണ യാത്രാ നിരോധനത്തിനുള്ള അഭിപ്രായമാണ് കോടതി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തോട് ആരാഞ്ഞിട്ടുള്ളത്. ബി.ജെ.പി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് കേന്ദ്ര വനം മന്ത്രാലയത്തെ സ്വാധീനിക്കുമോ എന്ന ആശങ്ക വലിയ തോതിലുണ്ട്. ബന്ദിപ്പൂര്‍ വനപാത ക്രിട്ടിക്കല്‍ കോര്‍ ഏരിയ ആയാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി കാണുന്നത്. ഇതിനാല്‍ തന്നെ പാത പൂര്‍ണമായി അടയ്ക്കണമെന്നതാണ് അവരുടെ നിര്‍ദ്ദേശം. പരിസ്ഥിതി മന്ത്രാലയം ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയെ മുഖവിലക്കെടുത്താലും വയനാടിനെ സംബന്ധിച്ച് അത് നിര്‍ണായകമാണ്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങളും ശിപാര്‍ശകളും യാത്രാനിരോധനത്തിന് അനുകൂലമാണ്.
കര്‍ണാടകയെ സംബന്ധിച്ച് ദേശീയ പാത 766 ലെ യാത്രാനിരോധനം കാര്യമായി ബാധിക്കില്ല. അതേസമയം ഉത്തര കേരളത്തെ സംബന്ധിച്ച് ഈ പാത നിര്‍ണായകമാണ്. വയനാടിന്റെ ജീവസ്പന്ദനവും. ഉത്തര കേരളത്തിന്റെ വാണിജ്യ ഇടനാഴിയാണ് ദേശീയപാത 766. ഈ പാതക്ക് ബദല്‍ മാര്‍ഗമില്ലെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ ബദല്‍ റോഡായി നിര്‍ദ്ദേശിച്ചിട്ടുള്ളത് തലശ്ശേരി-ഗോണിക്കുപ്പ വഴി മൈസൂരുവിലെത്തുന്ന പാതയാണ്. കോഴിക്കോട്‌നിന്ന് മൈസൂരുവിലെത്താന്‍ 80 കിലോമീറ്റര്‍ ദൂരം കൂടുതല്‍ സഞ്ചരിക്കണമെന്ന് മാത്രമല്ല, വയനാട്ടിലെ ജനങ്ങളെ സംബന്ധിച്ച് ഈ പാത പ്രായോഗികവുമല്ല. നിലവിലുള്ള യാത്രാമാര്‍ഗം അടയുകയാണെങ്കില്‍ പകരം വഴികള്‍ ഇല്ലാതാകുന്ന അനിശ്ചിതത്വത്തെയാണ് വയനാട്ടിലെ ജനത ഭീതിയോടെ ഉറ്റുനോക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പാതയിലെ യാത്രാനിരോധനം നീക്കുന്നതിനായി ശക്തമായി വാദിക്കുന്നുണ്ടെങ്കിലും കോടതിയില്‍ വേണ്ടവിധം കേസ് നടത്തിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. പ്രായോഗിക ബദല്‍ നിര്‍ദേശങ്ങള്‍ കേരളം മുന്നോട്ടുവെച്ചില്ലെന്ന വസ്തുത പറയാതിരിക്കാനാകില്ല. ഒരു ദശാബ്ദം പാത രാത്രികാലത്ത് അടച്ചിട്ടും കാര്യമായ പ്രതിഷേധങ്ങളോ കേസ് സംബന്ധിച്ച് ശക്തമായ ഇടപെടലുകളോ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നതും വിസ്മരിക്കാനാകില്ല. എങ്കിലും പരസ്പരം പഴിചാരുന്നതിന്പകരം കേരളം ഒറ്റക്കെട്ടായി നിലകൊള്ളുകയാണ് ഇപ്പോള്‍ അഭികാമ്യം.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ സംയുക്ത സമരസമിതി രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യമുന്നയിച്ച് സമരത്തിലാണ്. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഞ്ച് യുവ നേതാക്കളാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. സമരത്തിന് പിന്തുണയുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന്് വയനാട്ടിലെത്തും. നൂറുകണക്കിന് പേര്‍ പിന്തുണയുമായി ദിവസവും സമരപന്തലില്‍ എത്തുന്നുണ്ട്. ഈ സമരം വിജയത്തിലെത്തേണ്ടത് കേരളത്തെ സംബന്ധിച്ച് അനിവാര്യമാണ്. ഒരു ജനതയുടെ ആശങ്കയുടെ ദുരിതവും സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ സമരം ഉപകരിക്കപ്പെടണം.
നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ പാതക്ക്. ഒരു ജനതയുടെ ചരിത്രം ഉറഞ്ഞുനില്‍ക്കുന്നുണ്ട് ഈ പാതയില്‍. പാത പൂര്‍ണമായി അടച്ചുപൂട്ടുകയാണെങ്കില്‍ യാത്രാ സൗകര്യം മാത്രമല്ല, വയനാടിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അത് തകര്‍ത്തെറിയും. കാര്‍ഷിക മേഖലയിലേറ്റ കനത്ത തിരിച്ചടിയില്‍ ആടിയുലയുന്ന വയനാടിന്റെ സാമ്പത്തിക സ്ഥിതി പാത അടക്കുന്നതോടെ കൂടുതല്‍ ഇരുട്ടിലേക്കാകും നീങ്ങുക. ഒരു നാടിന്റെ അതിജീവനത്തിന്റെ പാതയാണിതെന്ന ബോധ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടുക തന്നെ വേണം. കോടതിക്കകത്തും പുറത്തും ഒരു ജനതയുടെ ജീവല്‍പ്രശ്‌നത്തെ ശരിയായ വിധത്തില്‍ അവസരം ഇപ്പോള്‍ തങ്ങള്‍ക്ക് മാത്രമേ ഉള്ളുവെന്ന ബോധ്യംകൂടി സര്‍ക്കാരിന് ഉണ്ടാകണം. വയനാട്ടിലെ ജനത ഒറ്റക്കല്ല, കേരളീയ സമൂഹം ഒന്നാകെ ഒപ്പമുണ്ടെന്ന ഉറപ്പാണ് ഇപ്പോള്‍ അവര്‍ക്ക് വേണ്ടത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.