Connect with us

main stories

അലസന്‍, കഴിവുകെട്ടവന്‍, ഇത് റിയാലിറ്റി ഷോ അല്ല; ട്രംപിനെ കടന്നാക്രമിച്ച് ഒബാമ

പ്രസിഡണ്ടായി ട്രംപ് വളര്‍ന്നിട്ടില്ല. അതിന് അദ്ദേഹത്തിന് ആകില്ല. അതിന്റെ അനന്തരഫലമായാണ് 1.70 അമേരിക്കക്കാര്‍ മരിച്ചത്.

Published

on

വാഷിങ്ടണ്‍: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി കടന്നാക്രമിച്ച് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ. കഴിവുകെട്ടവനും അലസനുമാണ് ട്രംപ് എന്നാണ് ഒബാമയുടെ വിമര്‍ശം. ഇന്ന് നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനിലെ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങളെ ഉദ്ധരിച്ച് യു.എസ് മാദ്ധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. കറുത്ത കാലത്തില്‍ നിന്ന് രാജ്യത്തെ പുറത്തെത്തിക്കാന്‍ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസിനും സാദ്ധ്യമാകുമെന്നും അദ്ദേഹം പറയുന്നു.

പ്രസിഡണ്ട് സ്ഥാനത്തിരുന്ന് കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് താത്പര്യമില്ല. ശ്രദ്ധയാകര്‍ഷിക്കാനുള്ള റിയാലിറ്റി ഷോ പോലെയാണ് അദ്ദേഹം ഇതിനെ പരിഗണിക്കുന്നത്. ട്രംപ് കാര്യങ്ങള്‍ കുറച്ചു കൂടി ഗൗരവമായി എടുക്കണം. ജനാധിപത്യത്തെ മാനിക്കണം. അത് അദ്ദേഹം ചെയ്തിട്ടില്ല- പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ട്രംപ് കഴിവുകെട്ടവനാണ് എന്നും അദ്ദേഹം പറയുന്നു. പ്രസിഡണ്ടായി ട്രംപ് വളര്‍ന്നിട്ടില്ല. അതിന് അദ്ദേഹത്തിന് ആകില്ല. അതിന്റെ അനന്തരഫലമായാണ് 1.70 ലക്ഷം അമേരിക്കക്കാര്‍ മരിച്ചത്. ദശലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി. നമ്മുടെ അഭിമാനകരമായ യശസ്സ് ഇല്ലാതായി. മുമ്പത്തേക്കാള്‍ കൂടുതല്‍ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ ഭീഷണി നേരിടുന്നു- ഒബാമ കുറ്റപ്പെടുത്തി.

ബൈഡന്‍ നല്ല മനുഷ്യനും മികച്ച നേതാവുമാണ് എന്ന് ഒബാമ പറഞ്ഞു. 20 വര്‍ഷം മുമ്പ് ഒരു വൈസ് പ്രസിഡണ്ടിനെ അന്വേഷിച്ചപ്പോള്‍ അതൊരു സഹോദരനില്‍ അവസാനിക്കുമെന്ന് താന്‍ കരുതിയില്ല. കാണുന്ന എല്ലാവരെയും ആദരവോടെ കാണുന്ന വ്യക്തിയാണ് ബൈഡന്‍. അദ്ദേഹമാണ് എന്നെ മികച്ച പ്രസിഡണ്ടാക്കിയത്. ഈ രാജ്യത്തെ മികച്ചതാക്കാന്‍ അദ്ദേഹത്തിന് കഴിയും- മുന്‍ പ്രസിഡണ്ട് പറയുന്നു.

ഒബാമയ്ക്ക് മറുപടിയുമായി ട്രംപ് രംഗത്തെത്തി. ഒരു നല്ല കാര്യം പോലും പ്രസിഡണ്ട് ഒബാമ ചെയ്തിട്ടില്ല. ഒബാമയും ബൈഡനും നല്ല കാര്യങ്ങള്‍ ചെയ്യാത്തതു കൊണ്ടാണ് താന്‍ പ്രസിഡണ്ടായി നില്‍ക്കുന്നത്- കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളത്തില്‍ അദ്ദേഹം പറഞ്ഞു.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.