Video Stories
പണമെറിഞ്ഞ് പണം കൊയ്യുന്നു; ബാര്‍സയുടെ വരുമാനത്തില്‍ വന്‍ വര്‍ധന
മാഡ്രിഡ്: വരുമാനത്തില്‍ റെക്കോര്‍ഡിട്ട് മുന്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാര്‍സലോണ. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബാര്‍സയുടെ വരുമാനം 708 ദശലക്ഷം യൂറോ (5250 കോടി രൂപ)യാണെന്ന് ക്ലബ്ബ് വക്താവ് ജോസപ് വിവെസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍കൂട്ടി കണ്ടതിനേക്കാള്‍ 13 ദശലക്ഷം യൂറോ അധികമാണിത്. നികുതി കിഴിച്ചാല്‍ 18 ദശലക്ഷം (133 കോടി രൂപ) ആണ് കഴിഞ്ഞ വര്‍ഷത്തില്‍ ക്ലബ്ബിന്റെ ലാഭം. അതോടൊപ്പം കടബാധ്യത 247 ദശലക്ഷത്തില്‍ നിന്ന് 24.5 ദശലക്ഷമായി കുറഞ്ഞിട്ടുമുണ്ട്. തൊട്ടുമുന്നത്തെ സാമ്പത്തിക വര്‍ഷത്തില്‍ ബാര്‍സയുടെ വരുമാനം 679 ദശലക്ഷമായിരുന്നു.
FC Barcelona have announced a record income of €708m and a profit of €18m over the 16/17 season. [FCB]
— FORÇA BARÇA (@ForcaBarcaEN) July 18, 2017
ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ്, സ്റ്റേഡിയം വരുമാനം, ടി.വി അവകാശം, പരസ്യ വരുമാനം, കളിക്കാരുടെ വില്‍പന തുടങ്ങിയവയിലൂടെയാണ് ബാര്‍സ വന്‍ തുക കൊയ്തത്. ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, നെയ്മര്‍ എന്നിവര്‍ക്കു വേണ്ടി വന്‍തുക നീക്കി വെക്കേണ്ടി വരുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വരുമാനവും ക്ലബ്ബിന് ലഭിക്കുന്നുണ്ട്. മൊത്തം ചെലവിന്റെ 66 ശതമാനമാണ മുന്‍നിരയിലെ എം.എസ്.എന്‍ എന്നറിയപ്പെടുന്ന മൂവരും പങ്കിട്ടെടുക്കുന്നത്.
സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം ടീമിന്റെ മികവ് മെച്ചപ്പെടുത്തുന്നതിനൊപ്പം സ്‌പോണ്‍സര്‍ഷിപ്പ് വഴിയുള്ള വരുമാനവും ഉയര്‍ത്തുന്നുണ്ട്. ജഴ്‌സിയില്‍ നൈക്കിയുടെ ലോഗോ പ്രദര്‍ശിപ്പിക്കുന്ന കരാര്‍ പ്രകാരം 2018 മുതല്‍ പത്ത് വര്‍ഷത്തേക്ക് ബാര്‍സക്ക് ഓരോ വര്‍ഷവും 152 ദശലക്ഷം യൂറോ വീതം ലഭിക്കും. 2020-ഓടെ പ്രതിവര്‍ഷ വരുമാനം 100 കോടി യൂറോയിലെത്താന്‍ കഴിയുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.
വരുമാനത്തിന്റെ കാര്യത്തില്‍ ഫുട്‌ബോളിലെ അതിസമ്പന്നരായ റയല്‍ മാഡ്രിഡിനെ മറികടക്കാനൊരുങ്ങുകയാണ് ബാര്‍സ. റയല്‍ മാഡ്രിഡ് കഴിഞ്ഞ ഒക്ടോബറില്‍ 620 ദശലക്ഷം യൂറോ വരുമാനം രേഖപ്പെടുത്തിയിരുന്നു. കളിക്കാരുടെ ട്രാന്‍സ്ഫറില്‍ നിന്ന് ലഭിക്കുന്ന തുക കൂടാതെയായിരുന്നു ഇത്. മൊത്തം വരുമാനത്തില്‍ ഇത്തവണയും റയല്‍ ബാര്‍സയെ പിന്തള്ളുമെങ്കിലും ആ ആധിപത്യം അധികകാലം തുടരാന്‍ കഴിഞ്ഞേക്കില്ല.
ജാപ്പനീസ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പനി ‘റാകുട്ടേനു’മായി റെക്കോര്‍ഡ് തുകക്ക് ബാര്‍സ ജഴ്‌സി സ്പാണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. അഞ്ച് കോടി യൂറോ ആണ് 2017-18 സീസണ്‍ മുതല്‍ ഓരോ വര്‍ഷവും ക്ലബ്ബിന് നല്‍കുക. ബാര്‍സ ലാലിഗ, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടിയാല്‍ ഈ തുകയില്‍ വര്‍ധനവുണ്ടാവും. നിലവില്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ സ്‌പോണ്‍സര്‍ഷിപ്പ് തുകയാണിത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ