Connect with us

Video Stories

സിറ്റിക്ക് വീണ്ടും ബാര്‍സ പരീക്ഷ

Published

on

മാഞ്ചസ്റ്റര്‍: ഏകപക്ഷീയമായ നാലു ഗോളിന്റെ തോല്‍വിക്ക് സ്വന്തം മൈതാനത്ത് പകരം ചോദിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കരുത്തുണ്ടോ. എതിരാളികള്‍ ബാര്‍സലോണയാണെന്നതിനാല്‍ ഉത്തരം എളുപ്പമല്ല. ഗ്രൂപ്പ് സിയില്‍ മരണക്കളിക്കാണ് സിറ്റി ഒരുങ്ങുന്നത.് അവസാന ലീഗ് മത്സരത്തില്‍ എവേ മൈതാനത്ത് വെസ്റ്റ് ബ്രോമിനെ തിരിച്ചുകിട്ടാത്ത നാലു ഗോളുകള്‍ക്ക് മുക്കിയാണ് സിറ്റി ഒരുക്കം പ്രഖ്യാപിച്ചത്. ബാര്‍സയാകട്ടെ ലീഗിലെ അവസാന സ്ഥാനക്കാരായ ഗ്രനാഡയുമായി ഒരു ഗോളിന്റെ നിറംകെട്ട വിജയവുമായാണ് വരുന്നത്. രാത്രി 1.15നാണ് മത്സരം.

ഇതേ സമയത്ത് നടക്കുന്ന മറ്റു മത്സരങ്ങളില്‍ ഇംഗ്ലീഷ് പ്രമുഖരായ ആഴ്‌സനല്‍ ലുദോ ഗോററ്റ്‌സിനെ എവേ മൈതാനത്ത് നേരിടും. ആഴ്‌സനല്‍ കളിക്കുന്ന ഗ്രൂപ്പ് എയില്‍ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്കും ഇന്ന് മത്സരമുണ്ട്. ഗ്രൂപ്പ് ഡിയില്‍ ഡച്ച് പ്രമുഖരായ പി.എസ്.വിയും ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കും തമ്മിലാണ് മറ്റൊരു പ്രധാന മത്സരം. ഇതേ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡ് റോസ്‌റ്റോവുമായി കളിക്കും. തുടരെ നാലാം വിജയമാണ് ഡീഗോ സിമിയോണിയുടെ കുട്ടികള്‍ ലക്ഷ്യമിടുന്നത്.
ഗോളടിച്ചാല്‍ മാത്രം മതിയാകില്ല, ബാര്‍സലോണ ഗോളടിക്കുന്ന തടുക്കുകയും വേണം എന്ന ദുഷ്‌കരമായ ദൗത്യമാണ് സിറ്റിക്കും ഗ്വാര്‍ഡിയോളക്കുമുള്ളത്. നൗകാമ്പില്‍ ഒരു എവേ ഗോള്‍ നേടാന്‍ പോലുമാകാത്തതിനാല്‍ എം.എസ്.എന്‍ ത്രയം നയിക്കുന്ന ബാര്‍സയുടെ ലോകോത്തര മുന്‍നിരയെ ഗോളടിക്കാന്‍ അനുവദിക്കാതിരിക്കുക എന്ന വെല്ലുവിളി ഭാരിച്ചതായിരിക്കും.

തങ്ങളുടെ മുന്‍ പരിശീലകന്‍ കൂടിയായ ഗ്വാര്‍ഡിയോളയുടെ ഇംഗ്ലണ്ടിലെ ആദ്യ പരീക്ഷണം കൂടുതല്‍ പ്രയാസകരമാക്കുകയായിരുന്നു ബാര്‍സ. ഗ്രൂപ്പ് സിയില്‍ കളിച്ച മൂന്നിലും ജയിച്ച് ഒമ്പതു പോയിന്റുമായി ബാര്‍സ ഒന്നാമത് നില്‍ക്കുമ്പോള്‍ മൂന്നു കളികളില്‍ നാലു പോയിന്റുള്ള സിറ്റി, മൂന്നു പോയിന്റുമായി തൊട്ടരികെ നില്‍ക്കുന്ന ജര്‍മന്‍ ടീം ബൊറൂഷ്യ ഗ്ലബാഷില്‍ നിന്ന് വെല്ലുവിളി നേരിടുകയാണ്. ഇന്ന് സിറ്റി ജയിക്കാതിരുന്നാല്‍, സ്വന്തം മൈതാനത്ത് സെല്‍റ്റിക്കിനെ തോല്‍പ്പിച്ച് ഗ്ലബാഷിന് രണ്ടാം സ്ഥാനത്തേക്കു കയറാനാകും. പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് അത് നാണക്കേടാകും. വലിയ പ്രതീക്ഷകളുമായി ബയേണ്‍ മ്യൂണിക്കില്‍ നിന്നെത്തിയ പെപ് ഗ്വാര്‍ഡിയോളക്ക് പ്രത്യേകിച്ചും.

ബാര്‍സലോണ താരങ്ങള്‍ ഇന്നലെ മാഞ്ചസ്റ്ററിലെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നു പുറത്തുവരുന്ന സ്പാനിഷ് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോ പിടിക്കാനും ഓട്ടോഗ്രാഫ് എഴുതിവാങ്ങിക്കാനും ആളുകള്‍ മത്സരിക്കുകയായിരുന്നു. നൗകാമ്പില്‍ സിറ്റിയെ മുക്കുന്നതിന് നേതൃത്വം നല്‍കിയ ലയണല്‍ മെസ്സിയാണ് ശ്രദ്ധാകേന്ദ്രം. സിറ്റിയുമായുള്ള മത്സരത്തിന്റെ മുന്നിലെ വാരം പരിക്കുമാറി ടീമില്‍ തിരിച്ചെത്തിയ മെസ്സി ഹാട്രിക് കുറിച്ച് സിറ്റിക്കെതിരെ ഗോളടിച്ചു കൂട്ടുന്ന ശീലം തുടരുകയായിരുന്നു. ഇംഗ്ലീഷ് ടീമുകള്‍ക്കെതിരെ മാസ്മരിക ഫോമാണ് മെസ്സി കാഴ്ചവെക്കുന്നത്. പ്രീമിയര്‍ ലീഗ് ടീമുകള്‍ക്കെതിരെ ഒടുവിലെ പതിഞ്ച് മത്സരങ്ങളില്‍ നിന്ന് പതിനാറ് ഗോളുകളാണ് മെസ്സി അടിച്ചുകൂട്ടിയത്. ഇതില്‍ അഞ്ചും സിറ്റിക്കെതിരെ ആയിരുന്നു.

ആക്രമണം തന്നെയായിരിക്കും ബാര്‍സയുടെ മുഖമുദ്ര. സിറ്റിയുടെ തട്ടകമായ ഇത്തിഹാദില്‍ ഒരു ഗോള്‍ നേടാന്‍ ബാര്‍സക്കു കഴിഞ്ഞാല്‍ സിറ്റിയുടെ വിജയ മാര്‍ജിന്‍ 6-1 ആയി ഉയരും. കളിയുടെ സ്വഭാവം പെട്ടെന്നു വിലയിരുത്തിയ ശേഷം വലിയ മാനക്കേട് ഒഴിവാക്കാനായി പ്രതിരോധത്തിലൂന്നി കളിക്കാന്‍ പെപ് ശ്രമിച്ചാലും അത്ഭുതമില്ല. ഗ്രൂപ്പ് എയില്‍ ആഴ്‌സനലും പി.എസ്.ജിയും ഒപ്പത്തിനൊപ്പം കുതിക്കുകയാണ്. മൂന്നു കളികളില്‍ ഇരുടീമുകള്‍ക്കും ഏഴു പോയിന്റ് വീതം. ഗോള്‍ ശരാശരിയില്‍ മൂന്നു ഗോളിന്റെ മുന്‍തൂക്കവുമായി ആഴ്‌സനലാണ് ഒന്നാമത്. ലുദോ ഗോററ്റ്‌സിനെ നേരിടുന്ന ആഴ്‌സനലിനും ബേസലിനെ നേരിടുന്ന പി.എസ്.ജിക്കും എതിരാളികളുടെ മൈതാനങ്ങളിലാണ് കളി.

ഗ്രൂപ്പ് ഡിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനു പിന്നിലായിപ്പോയ ബയേണിന് പി.എസ്.വിയുടെ മൈതാനത്ത് കളി എളുപ്പമാകില്ല. മൂന്നു കളികളില്‍ ഒാരോ പോയിന്റുമായി നില്‍ക്കുകയാണ് പി.എസ്.വിയും റോസ്‌റ്റോവും. ഇന്നു ജയിച്ചില്ലെങ്കില്‍ സാധ്യതകള്‍ക്ക് തിരിച്ചടിയേല്‍ക്കുമെന്നതിനാല്‍ ഡച്ചുകാര്‍ തങ്ങളുടെ വമ്പന്‍ എതിരാളികള്‍ക്കെതിരെ കൈമെയ് മറന്നു പൊരുതിയേക്കും. അതേസമയം, റോസ്‌റ്റോവിനെ വീഴ്ത്തി ലീഡുയര്‍ത്താനായിരിക്കും അത്‌ലറ്റിക്കോയുടെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ബയേണിനെ വീഴ്ത്തി അവര്‍ കരുത്തുകാട്ടിയിരുന്നു. അത്‌ലറ്റിക്കോക്ക് ഒമ്പതും ബയേണിന് ആറും പോയിന്റാണ് നേട്ടം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.