Video Stories
പരീക്ഷാക്കാലം വരുന്നു, സംഘാടകർ ശ്രദ്ധിച്ചെങ്കിൽ..!
ബശീർ ഫൈസി ദേശമംഗലം
ഈ വർഷവും ഓർമ്മപ്പെടുത്തുന്നു.
ഏറ്റവും കൂടുതൽ പാതിരാ പ്രഭാഷണങ്ങളും,സംവാദങ്ങളും, സംഘടനാ പരിപാടികളും,രാഷ്ട്രീയ യോഗങ്ങളും നടക്കുന്ന പ്രദേശമാണ് കേരളം.
പൊതു പരീക്ഷാക്കാലമാണ് മാർച്ചിൽ കടന്നു വരുന്നതു.
എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുന്നതിന്റെ ഒരാഴ്ച മുമ്പെങ്കിലും സന്ധ്യക്ക് ശേഷമുള്ള പരിപാടികൾ ഇല്ലാതിരിക്കാൻ സംഘാടകർ സന്മനസ്സു കാണിക്കണം!
കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി വിദ്യാഭ്യാസ രംഗത്തു നാം മുന്നേറുകയാണ്.
പിന്നോക്കത്തിന്റെ നുഴമേറ്റി
‘ചരിത്രപരമായ കരണങ്ങളാൽ..’
എന്ന പഴുത് പറച്ചിലുകളിൽ നിന്നും നാം കുതറി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്.
പാതിരാ വരെ നീളുന്ന പരിപാടികൾ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതു
നാം തിരിച്ചറിയേണ്ടതുണ്ട്.
പഠിക്കുന്ന കുട്ടികൾക്ക് ഇത്തരം പരിപാടിയിൽ പങ്കെടുക്കാനും കഴിയില്ല.
മാത്രമല്ല സഹോദര സമുദായത്തിലെ കുട്ടികളും ഈ ശബ്ദഘോഷത്തിൽ പ്രയാസപ്പെടുന്നു.
ആയതു കൊണ്ട് പരീക്ഷാക്കാലത്തെ പൊതു പരിപാടികൾ മാറ്റി വെക്കുകയോ ഇൻഡോർ പ്രോഗ്രാമുകൾ ആക്കുകയോ ചെയ്യണം.
ഇത് മത പ്രഭാഷണങ്ങൾക്കു മാത്രമല്ല.
രാഷ്ട്രീയ പൊതു പരിപാടികൾക്കും ബാധകമാണ്.
പിന്നെ പൊതുവായി മത പ്രഭാഷണങ്ങളുടെ സംഘാടകർ ശ്രദ്ദിക്കേണ്ട ഒന്ന് കൂടി പറയട്ടെ,
പല സ്ഥലങ്ങളിലും പരിപാടികൾ ആരംഭിക്കുന്നത് തന്നെ രാത്രി ഒൻപതു മണിക്ക് ശേഷമാണു.
സ്വാഗതവും, ഉത്ഘാടനവും,
അദ്ധ്യക്ഷപ്രസംഗവും,പിന്നെ ഒട്ടേറെ ആശംസ പ്രസംഗങ്ങളും തീരുമ്പോൾ
പത്തു മണി പിന്നിടും.
പിന്നെ രണ്ടു മണിക്കൂർ നീളുന്ന പ്രഭാഷണവും,ദുഅ:യും കഴിയുമ്പോൾ പാതിരാത്രി പന്ത്രണ്ടര!!
പരീക്ഷ അല്ലാത്ത സമയങ്ങളിലും ഇക്കാര്യത്തിൽ ഒരു വീണ്ടു വിചാരം
നാം കാണിക്കണം.
‘പഴയ കാലത്തു സുബഹി വരെ നീളുന്ന വയളുകൾ ഉണ്ടായിരുന്നല്ലോ ‘എന്ന ന്യായം പക്ഷെ നമുക്കുള്ള പഴുതല്ല.
ആളുകളും സാഹചര്യങ്ങളും മാറിയിട്ടുണ്ട്.
‘അബൂബക്കർ സിദ്ദീഖ് ഭരിക്കുമ്പോൾ ഉമ്മറിനെപ്പോലെയുള്ള അനുയായികൾ ഉണ്ടായിരുന്നു’
എന്നെ അതിനു മറുപടിയുള്ളൂ.
മഗ്‌രിബിന് തുടങ്ങി ഒൻപതരയ്ക്ക് തീരും വിധത്തിൽ നാം പ്രോഗ്രാമുകൾ ഷെഡ്യൂൾ ചെയ്യണം.
ഈ പരീക്ഷാക്കാലത്തെ മുഴുവൻ പരിപാടികളും മാറ്റിവെക്കാൻ സംഘാടകരും,
പരിപാടി ഏൽക്കാതിരിക്കാൻ പ്രഭാഷകരും സന്മനസ്സു കാണിക്കണം.
അത് നമ്മുടെ വിദ്യാർത്ഥികളോട് നാം ചെയ്യുന്ന നീതിയാകും.
ഈ പരീക്ഷക്കാലത്ത് ഞാൻ എല്ലാ പരിപാടികളും വലിയ സമ്മർദ്ധമുണ്ടായിട്ടും
ഒഴിവാക്കിയിട്ടുണ്ട്.
തീർച്ചയായും ഈ പോസ്റ്റിനു വിമർശനങ്ങളുണ്ടാകുമെന്നറിയാം.
നിങ്ങളുടെ അഭിപ്രായങ്ങൾ,നിർദേശങ്ങൾ രേഖപ്പെടുത്തുമല്ലോ.?
പിന്തുണക്കുന്നുവെങ്കിൽ ഈ സന്ദേശം എല്ലാവരിലും എത്തിക്കുക.
ഓർക്കുക തല കൊണ്ട് ചിന്തിക്കുന്നവരോടല്ല ഹൃദയം കൊണ്ട് ആലോചിക്കുന്നവരോട് മാത്രമേ ഈ വരികൾ സംവദിക്കുന്നുള്ളു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ