Connect with us

india

ബീഫ് കഴിക്കുന്നത് പുരാതന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം; കണ്ടെത്തലുമായി പഠനം

യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിജിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും ഗവേഷകരമാണ് പഠന സംഘത്തിലുണ്ടായിരുന്നത്.

Published

on

ന്യൂഡല്‍ഹി: സിന്ധൂ നദീതട സംസ്‌കാരത്തില്‍ മനുഷ്യര്‍ ബീഫ് അടക്കമുള്ള ഇറച്ചി വിഭവങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു എന്ന് പഠനം. ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഏഴിടങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് 4600 വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഇന്ത്യയില്‍ ഇറച്ചി വ്യാപകമായി ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ച പഠനം ജേര്‍ണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിജിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും ഗവേഷകരമാണ് പഠന സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്തു നിന്ന് കണ്ടെത്തിയ പാത്രങ്ങളിലാണ് സംഘം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗവേഷണം നടത്തിയത്.

സിന്ധൂ നദീതട സംസ്‌കാര പ്രദേശത്തു നിന്ന് കണ്ടെത്തിയ മൃഗയെല്ലുകളില്‍ 50-60 ശതമാനം ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കന്നുകാലികളുടേതാണ്. ഇന്‍ഡസ് ജനസംഖ്യയില്‍ ബീഫ് ഉപയോഗം കൂടുതല്‍ ആയിരുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേരാവുന്ന കണ്ടെത്തലാണ് ഇതെന്ന് ഗവേഷണം പറയുന്നു.

കാംബ്രിഡ്ജ് സര്‍വകലാശാലാ ആര്‍ക്കിയോളജി വിഭാഗത്തിലെ ഡോ. അക്ഷയ്ത സൂര്യനാരായണ്‍ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ദക്ഷിണേഷ്യയിലെ പുരാതന പാത്രങ്ങളില്‍ ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ നടന്നത് തീരെ കുറവാണെന്ന് അവര്‍ പറഞ്ഞു.

വെളിച്ചം വീശുന്ന പഠനങ്ങള്‍

ആധുനിക പാകിസ്താന്‍, ഇന്ത്യയിലെ വടക്കുകിഴക്ക്, പടിഞ്ഞാറ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ പടര്‍ന്നു കിടക്കുന്നതായിരുന്നു സിന്ധൂ നദീതട സംസ്‌കാരം. നിലവില്‍ യുപിയിലെയും ഹരിയാനയിലും ഏഴിടങ്ങളിലായിരുന്നു ഗവേഷണം. ഇവിടെ നിന്ന് 172 പാത്രക്കഷ്ണങ്ങളാണ് കണ്ടെടുത്തത്.

അക്ഷയ്ത സൂര്യനാരായണ്‍ ഹിസാറില്‍ ഗവേഷണത്തിനിടെ

‘ദക്ഷിണേഷ്യയിലെ ചരിത്രസ്ഥലങ്ങളില്‍ നിന്ന് ആര്‍ക്കിയോളജി ഖനനത്തിനിടെ കണ്ടെത്തിയ പാത്രങ്ങള്‍ (സെറാമികുകള്‍) മികച്ച കരകൗശലസൃഷ്ടികളാണ്. ബി.സി 2600-1900ത്തിന് ഇടയില്‍ അഞ്ച് സിന്ധൂ നദീതട സംസ്‌കാരങ്ങള്‍ വലിയ നഗരങ്ങളായി രൂപപ്പെട്ടിട്ടുണ്ട്. അക്കാലത്ത് എന്താണ് പാകം ചെയ്തിരുന്നത് എന്നായിരുന്നു ഗവേഷണം. ഭക്ഷണാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഭക്ഷണത്തെ തിരിച്ചറിയാനായിരുന്നു ശ്രമം. കന്നു കാലികള്‍ ധാരാളമായി അവിടെയുണ്ടായിരുന്നു. നാഗരികയില്‍ ഉടനീളം ബീഫ്/ മട്ടണ്‍ ഉപയോഗവും ഉണ്ടായിരുന്നു.

അക്ഷയ്ത സൂര്യനാരായണ്‍
ഗവേഷക

സിന്ധൂനദീ തട സംസ്‌കാരം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളില്‍ ബി.സി. 3300 മുതല്‍ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ഒരു വെങ്കലയുഗ സംസ്‌കാരമാണ് സിന്ധൂനദീതടസംസ്‌കാരം.

ലോകത്തിലെ ഏറ്റവും ബൃഹത്തായ ആദ്യകാല സംസ്‌കാരങ്ങളിലൊന്നാണിത്. ഈ ജനവാസകേന്ദ്രങ്ങള്‍ എന്തുകൊണ്ട്, എങ്ങനെ നശിക്കാനിടയായി എന്നത് സംശയാതീതമായി തെളിയിക്കാന്‍ ഇന്നും ചരിത്രകാരന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. 1922-23 കാലയളവില്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പ് നടത്തിയ ഉത്ഖനനങ്ങളെ തുടര്‍ന്നാണ് ഈ സംസ്‌കാരത്തെക്കുറിച്ച് ലോകം അറിയുന്നത്. ലോകത്തില്‍ ഉണ്ടായിട്ടുള്ള മറ്റു പ്രാചീന സംസ്‌കാരങ്ങളെപ്പോലെ ഇതും നദീതടങ്ങളിലാണ് വികാസം പ്രാപിച്ചത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.