Connect with us

Video Stories

മികച്ച ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട്; അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ മുന്നില്‍

Published

on

കോഴിക്കോട്: ജില്ലയില്‍ മികച്ച ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തതില്‍ വ്യാപക ക്രമക്കേട് നടന്നതായി പരാതി. 2017-18 വര്‍ഷത്തെ മികച്ച പഞ്ചായത്തുകളെ തെരഞ്ഞെടുത്തതിലാണ് ക്രമക്കേടും രാഷ്ട്രീയ ഇടപെടലുമുണ്ടായതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്. മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകളെ തഴയുകയും അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലാത്ത ഗ്രാമപഞ്ചായത്തുകളെ പ്രത്യേക താല്‍പര്യത്തോടെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

അപേക്ഷിക്കാന്‍ ആറോളം അര്‍ഹതാ മാനദണ്ഡങ്ങള്‍ വേണമെന്നിരിക്കേ ഇതില്‍ മിക്കതും ഇല്ലാത്ത കാരശ്ശേരി ഗ്രാമപഞ്ചായത്തിനെയാണ് ജില്ലയിലെ മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇത് അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ വിശ്വാസ്യതയെ തകര്‍ത്തിരിക്കുകയാണെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി ശാന്ത, മാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് ടീച്ചര്‍, പെരുവയല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെയിന്റനന്‍സ് ഗ്രാന്റ് ഫണ്ട് 70 ശതമാനവും ടി.എസ്.പി ഫണ്ട് 75 ശതമാനവും ചെലവഴിക്കണമെന്നത് അപേക്ഷിക്കുന്നതിനുള്ള പ്രധാന യോഗ്യതയാണ്. എന്നാല്‍ കാരശ്ശേരി പഞ്ചായത്ത് മെയിന്റനന്‍സ് ഫണ്ട് 39.75 ശതമാനവും ടി.എസ്.പി 51.69 ശതമാനവും മാത്രമാണ് ചെലവഴിച്ചത്. പ്രാഥമിക ഘട്ടത്തില്‍ തന്നെ നിരസിക്കപ്പെടേണ്ട അപേക്ഷകരെ തെരഞ്ഞടുത്തതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനമാണുള്ളത്.

ഇതേ കാരണം പറഞ്ഞ് പല പഞ്ചായത്തുകളുടെയും അപേക്ഷ നിരസിച്ചിട്ടുണ്ട്. അര്‍ഹതാ മാനദണ്ഡത്തില്‍ പോലും കൃത്രിമം നടത്തിയ സാഹചര്യത്തില്‍ മുന്‍ഗണന മാനദണ്ഡത്തില്‍ വ്യാപകമായ ക്രമക്കേട് നടക്കാന്‍ സാധ്യതയുണ്ട്. അവാര്‍ഡിനായി ഗ്രാമപഞ്ചായത്തുകള്‍ സമര്‍പ്പിച്ച അപേക്ഷകളിലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായാല്‍ ഇക്കാര്യം പുറത്ത് വരും.
മുന്‍കാലങ്ങളില്ലാത്ത സമീപനമാണ് മികച്ച പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിശ്വാസ്യത വീണ്ടെടുക്കാന്‍ പുനപരിശോധന നടത്തണമെന്നും അപേക്ഷകളിലെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഡപ്യുട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.

ട്രഷറികളില്‍ ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ ക്യു ലിസ്റ്റില്‍ ഉള്‍പ്പെടുത്തി തടഞ്ഞുവെക്കുന്നത് മൂലം പദ്ധതി പ്രവര്‍ത്തനം നിശ്ചലമാണ്. പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ തുക അനുവദിക്കുന്നത് അനിശ്ചിതത്വത്തിലായതോടെ പുതിയ പ്രവൃത്തി ഏറ്റെടുക്കുന്നതിന് കരാറുകാര്‍ മടിക്കുകയാണ്. 2019-20 വാര്‍ഷിക പദ്ധതിക്കുള്ള സംസ്ഥാന വിഹിതത്തില്‍ 20 ശതമാനത്തിന്റെ കുറവ് വരുത്തിയതും പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.