Connect with us

india

ബിഹാറില്‍ ആഹ്ലാദപ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ പള്ളി തകര്‍ത്തു

അക്രമികള്‍ എല്ലാവരും തന്നെ ജയ് ശ്രീറാം മുഴക്കിയതായും, ‘ഈ രാജ്യത്ത് നിന്നും നിങ്ങള്‍ ഇറങ്ങിപോകൂ, ഇത് നിങ്ങളുടെ രാജ്യമല്ല’; എന്ന് ആക്രോശിച്ചതായും മസ്ഹര്‍ പറഞ്ഞു.

Published

on

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദപ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ പള്ളി തകര്‍ത്തു. ഈസ്റ്റ് ചമ്പാരനിലെ ജാമുഅയിലാണ് പള്ളി തകര്‍ത്തത്. മഗരിബ് നമസ്‌കാരം നിര്‍വ്വഹിക്കുകയായിരുന്ന അഞ്ച് വിശ്വാസികള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായി ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ ശരീരത്തിന് പിന്നിലേറ്റ പരിക്കിന് പുറമേ തലക്ക് മാരകമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ മൂക്കിനാണ് പരിക്കേറ്റത്. പ്രദേശത്തെ നിരവധി വാഹനങ്ങളും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. പള്ളിയുടെ മൈക്കും രണ്ട് ഗേറ്റുകളും ആക്രമണത്തില്‍ തകര്‍ന്നു.

മഗ്‌രിബ് നമസ്‌കാര സമയത്ത് പള്ളിക്ക് നേരെ വ്യാപകമായി കല്ലെറിഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് പള്ളി പരിപാലിക്കുന്ന മസ്ഹര്‍ ആലം ‘ദ വയര്‍’ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. 500ന് മുകളില്‍ ആളുകള്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയം ആഘോഷിക്കുന്ന റാലിയിലുണ്ടായിരുന്നതായും അവര്‍ പള്ളിക്ക് തൊട്ടടുത്ത് എത്തിയതോടെ കല്ലുകള്‍ എറിയുകയും ഗേറ്റുകള്‍ തകര്‍ക്കുകയും ചെയ്തതായി മസ്ഹര്‍ പറഞ്ഞു.

അക്രമികള്‍ എല്ലാവരും തന്നെ ജയ് ശ്രീറാം മുഴക്കിയതായും, ‘ഈ രാജ്യത്ത് നിന്നും നിങ്ങള്‍ ഇറങ്ങിപോകൂ, ഇത് നിങ്ങളുടെ രാജ്യമല്ല’; എന്ന് ആക്രോശിച്ചതായും മസ്ഹര്‍ പറഞ്ഞു. ആക്രമണത്തില്‍ പ്രദേശത്തെ മുസ്‌ലിംകള്‍ ഭയാശങ്കയിലാണ് എന്നും ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. അതെ സമയം പള്ളിക്ക് സമീപത്ത് കൂടെ വിജയാഹ്ലാദ റാലി പോകുന്നതിനിടെ മഗ്‌രിബ് ബാങ്ക് സമയത്ത് മൈക്കിന്റെ ശബ്ദം കുറക്കാന്‍ സമീപത്തെ കടക്കാരന്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ധാക്ക സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അഭയ് കുമാര്‍ പ്രതികരിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ഈ പ്രദേശത്തെ ഏറ്റവും പഴയ പള്ളിയാണ് അക്രമത്തില്‍ തകര്‍ക്കപ്പെട്ടത്.

 

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.