Video Stories
ബസുകളുടെ ബോഡി നിര്‍മാണം കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു
ബസുകളുടെ ബോഡി നിര്‍മാണം കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു. ഇനി ബോഡിയോട് കൂടിയ ബസുകള്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ 100 ബസുകള്‍ വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ചുകഴിഞ്ഞു. ഇതില്‍ 80 ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിനും 20 എണ്ണം സൂപ്പര്‍ഫാസ്റ്റ് സര്‍വീസിനുമാണ്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെലവ് ചുരുക്കുന്നതിനും കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകളും മറ്റ് സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നതിന്റെ ഭാഗമായാണ് ബസ് ബോഡി നിര്‍മാണം പുറത്ത് നല്‍കുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.
കേന്ദ്ര സര്‍ക്കാര്‍ അനുശാസിക്കുന്ന തരത്തിലുള്ള ഭാരത് സ്റ്റേജ് ഫോര്‍ മലിനീകരണ നിയന്ത്രണ നിബന്ധനകള്‍ അനുസരിച്ചായിരിക്കണം നിര്‍മാണമെന്ന് ടെണ്ടറില്‍ വ്യക്തമാക്കുന്നു. ടെണ്ടര്‍ ഈ മാസം 18വരെയാണ് സ്വീകരിക്കുക. 22ന് ടെണ്ടര്‍ തുറക്കും. 48 സീറ്റുകളുള്ള ബസില്‍ ഗ്ലാസ്, ഡോര്‍, ലഗേജ് ബോക്‌സ്, കൊറിയര്‍ ബോക്‌സ്, എല്‍.ഇ.ഡി ബോക്‌സ്, അലുമിനിയം ഫ്‌ളോറിംഗ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണങ്ങള്‍ മികച്ച നിലവാരത്തിലുള്ളവയായിരിക്കണമെന്നും ടെണ്ടറില്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ഷിക നവീകരണ കരാര്‍ അനുസരിച്ചാകും ഇത്തരത്തില്‍ ബസുകള്‍ വാങ്ങുക. കമ്പനി നല്‍കുന്ന ഒരു വര്‍ഷ ഗ്യാരണ്ടിക്ക് പുറമെ നാലുവര്‍ഷം വരെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍ കമ്പനിക്ക് നല്‍കും. ഇതിനായി കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക്‌ഷോപ്പുകള്‍ കമ്പനികള്‍ക്ക് വിട്ടുനല്‍കുമെന്നാണ് വിവരം.
ബസുകളുടെ ബോഡി നിര്‍മാണം അവസാനിപ്പിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ അഞ്ച് റീജിയണല്‍ വര്‍ക്ക്‌ഷോപ്പുകളും അടച്ചുപൂട്ടും. തിരുവനന്തപുരം പാപ്പനംകോട്, മാവേലിക്കര., എടപ്പാള്‍, കോഴിക്കോട്, ആലുവ എന്നിവിടങ്ങളിലാണ് നിലവില്‍ ബോഡിനിര്‍മാണ സൗകര്യമുള്ള വര്‍ക്ക്‌ഷോപ്പുകളുള്ളത്. ബസുകളുടെ ബോഡിനിര്‍മാണം കെ.എസ്.ആര്‍.ടി.സി അവസാനിപ്പിക്കുന്നതോടെ മെക്കാനിക്കല്‍ വിഭാഗത്തിലെ എംപാനല്‍ ജീവനക്കാര്‍ക്കാകും ആദ്യം ജോലി ഇല്ലാതാവുക. മെക്കാനിക്കല്‍ വിഭാഗത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കലും ഇനിയുണ്ടാകില്ല. മെക്കാനിക്കല്‍ വിഭാഗത്തിലെ മുഴുവന്‍ എംപാനലുകാരെയും പിരിച്ചുവിടുമെന്ന് മാനേജ്‌മെന്റ് നേരത്തെ സൂചന നല്‍കിയിരുന്നു.
ബോഡി നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അറുന്നൂറോളം എംപാനല്‍ ജീവനക്കാരെ സമീപകാലത്ത് പിരിച്ചുവിട്ടിരുന്നു. ബസ് ബോഡി നിര്‍മാണം നടക്കുന്നില്ല എന്ന കാരണം പറഞ്ഞായിരുന്നു പിരിച്ചുവിടല്‍. നാലായിരത്തോളം മെക്കാനിക്കല്‍ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഇതില്‍ 1400 പേര്‍ എംപാനലുകാരാണ്. വര്‍ക്ക് ഷോപ്പുകളില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഇനി എണ്ണൂറോളം എംപാനല്‍ ജീവനക്കാരാണ് അവശേഷിക്കുന്നതെന്നാണ് വിവരം. ബോഡി നിര്‍മാണം നിലക്കുന്നതോടെ വര്‍ക്ക്‌ഷോപ്പുകളില്‍ ജോലി ചെയ്യുന്ന സ്ഥിരം മെക്കാനിക്കല്‍ ജീവനക്കാരെ ഡിപ്പോകളിലേക്ക് മാറ്റും.
അതേസമയം, ബോഡി നിര്‍മാണം അവസാനിപ്പിക്കുന്നതുവഴി കോടികളുടെ നഷ്ടം കോര്‍പറേഷനുണ്ടാകുമെന്ന് ജീവനക്കാര്‍ പറയുന്നു. സ്വന്തമായി ബോഡി നിര്‍മിക്കുമ്പോള്‍ ബസ് ഒന്നിന് ഒന്നരലക്ഷം രൂപവരെ ലാഭിക്കാന്‍ സാധിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. അഞ്ച് വര്‍ക്ക് ഷോപ്പുകളിലായി 120 ബസുകള്‍വരെ ബോഡി നിര്‍മിച്ച് പുറത്തിറക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഈ വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ഇതിനായി കോടികള്‍ ചെലവിടേണ്ടിവരുന്ന സാഹചര്യമായതിനാലാണ് ബോഡിനിര്‍മാണം നിര്‍ത്തി ബസുകള്‍ ബോഡിയോടൊപ്പം വാങ്ങാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ