Connect with us

Video Stories

വാക്കും വഴിയും കാഴ്ചപ്പാടും മലയാളിയുടെ പുതിയ ആലോചനയ്ക്ക്

Published

on

കാലം വ്യക്തി വര്‍ത്തമാനം
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ഫിംഗര്‍ ബുക്‌സ്. 90രൂപ

എഴുത്തിന്റെയും ഇടപെടലിന്റെയും ചില സന്ദര്‍ഭങ്ങളില്‍ ജീര്‍ണ്ണത തുണയായി മാറും. കാരണം മൂല്യങ്ങളെ വീണ്ടും വിശകലനം ചെയ്യാനും പുനര്‍നിര്‍മ്മിക്കാനുമുള്ള അവസരം അത് ഉണ്ടാക്കുന്നു. സാംസ്‌കാരിക ജീര്‍ണ്ണതയ്ക്കും ചില കാരണങ്ങളുണ്ട്. ചരിത്രവും വര്‍ത്തമാനവും അതില്‍ നിര്‍ണ്ണായക കണ്ണികളായി മാറാം. അതുകൊണ്ട് മാറുന്ന ലോകത്തിന്റെ മസ്തിഷ്‌കമായി ഭാവിയെ രൂപപ്പെടുത്തുന്ന ചില ശക്തികളെ ചരിത്രം രൂപപ്പെടുത്താറുണ്ട്. ആത്മനിഷ്ഠമായ ഇടപെടലിന്റെ കരുത്തായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എഴുത്തുകാരുടെ നിരയില്‍ നമ്മുടെ സാംസ്‌കാരിക രംഗത്ത് നവീന ഭാവുകത്വം തീര്‍ക്കുന്ന ഒമ്പത് ചിന്താശീലരുടെ വാക്കും മനസ്സുമാണ് കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ കാലം വ്യക്തി വര്‍ത്തമാനം എന്ന പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നത്.
‘എഴുത്തുകാരന്റെ ധാരണകള്‍ യാഥാര്‍ത്ഥ്യത്തിന്റെ പകര്‍ച്ചകളും യാഥാര്‍ത്ഥ്യത്തിന്റെ നേരെ വിമര്‍ശനപരവും സൗന്ദര്യബോധപരവുമായ നിലപാട് എടുക്കുതുമാണ്.’ എന്നിങ്ങനെ കെ.പി അപ്പന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അത് ലക്ഷ്യം വെക്കുന്നത് യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള സ്വപ്നദര്‍ശനമാണ്. രാഷ്ട്രീയം, സാഹിത്യം, വിമര്‍ശനം തുടങ്ങി വിവിധ വിഷയങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകളാണ് ഈ കൃതിയിലെ സംഭാഷണങ്ങളില്‍ വിശദാംശങ്ങളോടെ പ്രത്യക്ഷപ്പെടുന്നത്.
ജീവിതത്തിന്റെ അടയാളങ്ങള്‍ മറക്കുകയും സൈദ്ധാന്തിക നിര്‍മ്മിതികളായി മലയാളനിരൂപണം ചുരുങ്ങുന്ന വര്‍ത്തമാനകാലത്ത,് ജീവിതദര്‍ശനത്തിന്റെയും ആസ്വാദനത്തിന്റെയും നിരീക്ഷണത്തിന്റെയും ആവിര്‍ഭാവത്തെ ഉണര്‍ത്തിയെടുക്കുന്ന, ഭാവി സാധ്യതയുടെ അനുഭവമാക്കി വാക്കുകളെ മാറ്റിപ്പണിയുന്ന ചിന്തകരുടെ വാക്കും വഴിയും കാഴ്ചപ്പാടും മലയാളിയുടെ ഏതൊരു ആലോചനയിലും വായനയിലും വിഷയമാവുമെന്ന് വിശ്വസിക്കുന്നു.
ചരിത്രം, രാഷ്ട്രീയം, സാഹിത്യം എന്നിവയുടെ അറിവിലേക്കുള്ള സഞ്ചാരഭൂമികയാണ് ഈ പുസ്തകം. പ്രൊഫ. എം. എന്‍ വിജയന്‍, പി. ഗോവിന്ദപിള്ള, പ്രൊഫ. എം. കൃഷ്ണന്‍ നായര്‍, പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍, പ്രൊഫ. കെ. പി അപ്പന്‍ പ്രൊഫ. എം. കെ സാനു, ഡോ. എം. ഗംഗാധരന്‍, ഡോ. എം. എന്‍ കാരശ്ശേരി, ഡോ. വി. രാജകൃഷ്ണന്‍ എന്നിവരുടെയും വാക്കും മനസ്സുമാണ് ഈ സംഭാഷണങ്ങളില്‍. സാംസ്‌കാരികരംഗം ഇടപെടല്‍ കൊണ്ടും ആലോചനകള്‍കൊണ്ടും നിറയ്ക്കാനുള്ള ഉത്തരവാദിത്തം ഈ ചിന്തകര്‍/വിമര്‍ശകര്‍ ഏറ്റെടുക്കുന്നു. അതുകൊണ്ട് ചരിത്രത്തിലേക്കും ഭാവിയിലേക്കുമുള്ള വീണ്ടു വിചാരത്തിന്റെ ഉള്ളുണര്‍ത്തലുകള്‍ക്കാണ് ‘കാലം വ്യക്തി വര്‍ത്തമാനം’ ഇടം നല്‍കുന്നത്.
പ്രശസ്തരായവ്യക്തികള്‍ അവരുടെ വാക്കുകളില്‍ അരിയപ്പെടുകയ മാത്രമല്ല, അവര്‍ നമ്മുടെ മുമ്പില്‍ ഇരുന്ന് സംസാരിക്കുന്ന പ്രീതിയുണ്ടാക്കാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.എം എന്‍ വിജയന്‍ സ്വാതന്ത്ര്യസമരകാലത്തെ വിലയിരുത്തുന്നു:’ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലത്ത് ഭക്ഷണത്തിന് ദാരിദ്ര്യമുണ്ട്. വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും ദാരിദ്ര്യമുണ്ട്. പക്ഷേ, ആവേശത്തിന് മാത്രം ക്ഷാമമുണ്ടായിരുന്നില്ല. അങ്ങനെയൊരു കാലം ഇന്ന് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. വിശപ്പ് അന്ന് സാഹിത്യത്തിന്റെ വിഷയമാണ്. മനുഷ്യന്റെ വിഷയവുമാണ്. ഇന്ന് വിശപ്പ് സാഹിത്യത്തിന്റെ വിഷയമല്ല. അതിന് മറ്റ് പ്രശ്‌നങ്ങളുണ്ട്. നാല്‍പ്പത്തിയേഴിന് മുമ്പ് സ്വാതന്ത്ര്യം എന്നുള്ളത് ഒരു ഏകോപനശക്തിയായിരുന്നു. അതായത് വ്യത്യാസങ്ങള്‍ ഓര്‍ക്കുക എന്നല്ല, വ്യത്യാസം മറക്കുക എന്നുള്ളതാണ് അന്നത്തെ സാമാന്യമായ മനോഭാവം. കേരളചരിത്രരചനയെപ്പറ്റി പി.ഗോവിന്ദപിള്ളയുടെ നിരീക്ഷണം: ‘അക്കാദമിക് ചരിത്രം എന്ന പേരില്‍ അറിയപ്പെടുന്ന ചരിത്രത്തിന്റെ സവിശേഷത എന്ത് എന്നത് എനിക്ക് കൃത്യമായി മനസ്സിലായിട്ടില്ല. അക്കാദമിക് രീതിയില്‍ ശ്രീധരമേനോനും മറ്റും എഴുതിവന്ന പഠനപുസ്തകങ്ങളില്‍ ചിലത് ഞാന്‍ കണ്ടിട്ടുണ്ട്. അവയാണ് മാതൃകയെങ്കില്‍ ആധുനിക ചരിത്രരചനയുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ്.’ മലയാളനിരൂപണത്തെ എം കൃഷ്ണന്‍ നായര്‍ ചൊടിപ്പിച്ചുണര്‍ത്തിയത് നോക്കുക:’ആത്മവഞ്ചനയും ബഹുജനവഞ്ചനയും ഒരുമിച്ചു നടത്തുന്ന കേരളത്തിലെ നിരൂപകരും വിമര്‍ശകരും മൂല്യനിര്‍ണ്ണയത്തിന്റെ പേരില്‍ മാലിന്യത്തിന്റെയും പരസ്യത്തിന്റെയും തിന്മകള്‍ക്ക് അടിമപ്പെട്ടു, ദാസ്യവേല ചെയ്യുന്ന ഒരു കൂട്ടം അവസരവാദികളായി മാറിയെന്ന് പറയുന്നതില്‍ ഞാന്‍ തെറ്റു കാണുന്നില്ല.’ ഇങ്ങനെ മലയാളികളെ വര്‍ത്തമാനകാലത്തിന്റെ അവസ്ഥകളിലേക്ക് കൂടി നയിക്കുന്ന ഭാവികാല പ്രവചനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇന്നലെയുടെ വാക്കുകള്‍ ഇന്നിന്റെ കണ്ണാടിയായി മാറുന്നു. അതിനാല്‍ സാംസ്‌കാരിക പാഠാന്തരത്തിന്റെ മിന്നിമറിയലുകളില്‍ മനസ്സു ചേര്‍ക്കുന്ന വായനക്കാര്‍ക്ക് ‘കാലം വ്യക്തി വര്‍ത്തമാനം’ എന്ന പുസ്തകം സഹായകമാകും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.