Connect with us

india

യുവാവിനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

സംഗാറെഡ്ഡിയിലെ പ്രാന്തപ്രദേശമായ കിഷ്ടയാഗുടത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ ഹേമന്ദിന്റെ മൃതദേഹം കണ്ടെത്തിയത്.

Published

on

ഹൈദരാബാദ്: ഇന്റീരിയര്‍ ഡിസൈനറായ യുവാവിനെ ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ചന്ദനഗര്‍ സ്വദേശിയായ ഹേമന്ത് ആണ് ഭാര്യവീട്ടുകാരുടെ ക്രൂരതയ്ക്കിരയായത്. എട്ടു വര്‍ഷം മുമ്പാണ് ഹൈദരാബാദ് സ്വദേശിയായ അവന്തിയുമായി ഹേമന്ത് പ്രണയത്തിലായത്. എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടുകാരുടെ തീരുമാനത്തിന് വിരുദ്ധമായി 2020 ജൂണ്‍ 11ന് ഇരുവരും വിവാഹിതരായി. ഖുത്ത്ബുള്ളാപുരിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിനു ശേഷം തങ്ങളുടെ ജീവിതത്തിനു ഭീഷണിയുണ്ടെന്ന് കാണിച്ച് ഇരുവരും പൊലീസിനെ സമീപിച്ചിരുന്നു.

വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം ഹേമന്ദ് ഭാര്യക്കൊപ്പം വീട്ടില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ അവന്തിയുടെ അമ്മാവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഹേമന്ദിനെ തട്ടിക്കൊണ്ടുപോയത്. മൂന്ന് കാറുകളിലായെത്തിയ സംഘം ഹേമന്ദിനെയും അവന്തിയേയും ബലമായി കാറില്‍ കയറ്റുകയായിരുന്നു. എന്നാല്‍ അവന്തി കാറില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

കൊലപാതകത്തില്‍ തന്റെ അച്ഛന് പങ്കുള്ളതായി സംശയമുണ്ടെന്ന് അവന്തി പറഞ്ഞു. കാറില്‍ കയറ്റിയപ്പോള്‍ താന്‍ അച്ഛനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല. അതേസമയം അമ്മാവന്‍ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണെടുത്ത് മറുപടി നല്‍കി. അവര്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടായിരുന്നു. എല്ലാം അച്ഛന്റെ അറിവോടെയാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും അവന്തി പറഞ്ഞു. സംഗാറെഡ്ഡിയിലെ പ്രാന്തപ്രദേശമായ കിഷ്ടയാഗുടത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ ഹേമന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

ജാതിയുടെ പേരിലാണ് തന്റെ മകന്‍ കൊല്ലപ്പെട്ടതെന്ന് ഹേമന്ദിന്റെ അമ്മ പറഞ്ഞു. ഞങ്ങള്‍ വൈശ്യ സമുദായക്കാരാണ്. റെഡ്ഢി സമുദായത്തില്‍ പെട്ട ഒരാള്‍ക്ക് മാത്രമേ മകളെ വിവാഹം ചെയ്തു കൊടുക്കൂ എന്ന് അവന്തിയുടെ ബന്ധുക്കള്‍ തന്നോട് പറഞ്ഞിരുന്നു എന്നും ഹേമന്ദിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

 

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.