Connect with us

india

ഡല്‍ഹി വളയണം; ബുദ്ധിക്കു പിന്നില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്- കിങ് മേക്കര്‍

കാര്‍ഷിക ബില്‍ നിയമമായ വേളയില്‍ ഏറ്റവും വലിയ പ്രതിഷേധമുണ്ടായത് പഞ്ചാബിലാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.

Published

on

ന്യൂഡല്‍ഹി: ഇതുവരെ കാണാത്ത പ്രക്ഷോഭത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. നിരത്തുകള്‍ കീഴടക്കിയ കര്‍ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹി കീഴടക്കിക്കഴിഞ്ഞു. രണ്ട് അതിര്‍ത്തികള്‍ കൂടി കര്‍ഷകരുടെ നിയന്ത്രണത്തില്‍ ആകുന്നതോടെ ഭരണകേന്ദ്രമായ ഡല്‍ഹി സമ്പൂര്‍ണമായി ഒറ്റപ്പെടുന്ന അവസ്ഥയാണിപ്പോള്‍. യഥാര്‍ത്ഥത്തില്‍ ഡല്‍ഹി വളയുക എന്നത് ആരുടെ ബുദ്ധിയായിരുന്നു?

ഒട്ടനേകം കര്‍ഷക സംഘടനകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമത്തിനെതിരെ സമരമുഖത്തുള്ളത്. എന്നാല്‍ ഡല്‍ഹിയെ ഒറ്റപ്പെടുത്തുക എന്ന തന്ത്രത്തിന് പ്രധാനമായും ചുക്കാന്‍ പിടിച്ചത് പഞ്ചാബിലെ അമരീന്ദര്‍ സിങ് എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ്. നേരത്തെ, പഞ്ചാബിനെ ഒറ്റപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ ഗൂഢശ്രമത്തിന് അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് ഇപ്പോള്‍ അമരീന്ദര്‍.

കാര്‍ഷിക ബില്‍ നിയമമായ വേളയില്‍ ഏറ്റവും വലിയ പ്രതിഷേധമുണ്ടായത് പഞ്ചാബിലാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. സംയുക്ത സമരസമിതി ട്രയിന്‍ തടയല്‍ അടക്കമുള്ള സമരമാര്‍ഗങ്ങള്‍ സംഘടിപ്പിച്ചു. ഇതോടെ കേന്ദ്രം തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി. ചരക്കു ട്രയിനുകള്‍ നിലച്ചതോടെ പഞ്ചാബ് ഒറ്റപ്പെട്ടു. കല്‍ക്കരി എത്താതായതോടെ താപനിലയങ്ങള്‍ നിശ്ചലമാകുമെന്ന അവസ്ഥ വന്നു. സംസ്ഥാനം സമ്പൂര്‍ണ ബ്ലാക് ഔട്ടിലേക്ക് നീങ്ങുമെന്ന സ്ഥിതിയായി. റെയില്‍ സമരം സമരക്കാര്‍ ഭാഗികമായി പിന്‍വലിച്ചെങ്കിലും സര്‍വീസ് തുടങ്ങാന്‍ കേന്ദ്രം ആദ്യഘട്ടത്തില്‍ തയ്യാറായില്ല.

ഇതിന് പിന്നാലെയാണ് പ്രധാനമായും പഞ്ചാബിലെ കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങാനുള്ള പദ്ധതി തയ്യാറാക്കുന്നതും തലസ്ഥാനത്തെ പ്രതിരോധത്തിലാക്കുന്നതും. പഞ്ചാബില്‍ നിന്നു മാത്രമല്ല, അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ അണി നിരന്നിട്ടുള്ളത്.

മറ്റു രാഷ്ട്രീയക്കാര്‍ ഈ പ്രതിഷേധത്തിന്റെ മുന്നണിയില്‍ നിന്ന് മനഃപൂര്‍വ്വമായ അകലം പാലിക്കുന്ന വേളയിലാണ് ക്യാപ്റ്റന്‍ അമരീന്ദറിന്റെ സാന്നിധ്യം ശ്രദ്ധേയമാകുന്നത്. സമരം ഡല്‍ഹിയിലേക്ക് കടന്നിട്ടും രാഹുല്‍ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തെരുവിലിറങ്ങി ഇവര്‍ക്ക് പിന്തുണയറിയിച്ചിട്ടില്ല. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഈ പ്രശ്‌നത്തില്‍ ബിജെപിക്കും കേ്ന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് അമരീന്ദര്‍ സിങ് ഉന്നയിക്കുന്നത്.

അതേസമയം, കര്‍ഷകരെ ഖലിസ്ഥാന്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ ആക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെയും ബിജെപി കേന്ദ്രങ്ങളുടെയും ശ്രമം. ഇത് എത്രമാത്രം വിജയിക്കുമെന്ന് ഇനി കാത്തിരുന്നു കാണേണ്ടതുണ്ട്. എന്തും നേരിടാന്‍ ഒരുക്കമാണ് എന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിശേഷിച്ചും.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.