Connect with us

india

200 കോടി നഷ്ടപരിഹാരം വേണം; അര്‍ണബിനും റിപബ്ലിക് ടിവിക്കുമെതിരെ സുശാന്തിന്റെ സുഹൃത്തിന്റെ മാനനഷ്ടക്കേസ്

പണം തട്ടിയെടുക്കാനുള്ള ക്രിമിനല്‍ ഉദ്ദേശത്തോടെ റിപബ്ലിക് ടിവി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതായി ആറ് പേജുള്ള നോട്ടീസില്‍ പറയുന്നുണ്ട്. പ്രതിച്ഛായ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയതിനും ഇന്നുവരെ അര്‍ണബും റിപബ്ലിക് ടിവിയും അദ്ദേഹത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ക്കും 200 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

മുംബൈ: വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കും റിപബ്ലിക് ടിവിക്കുമെരെ മാനനഷ്ടക്കേസ് നല്‍കി സുശാന്ത് സിങ് രജ്പുതിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ സന്ദീപ് സിങ്. അര്‍ണബ് മാപ്പു പറയണമെന്നും 200 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് സന്ദീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാവശ്യപ്പെട്ട് അര്‍ണബ് ഗോസ്വാമിക്കും ചാനലിനും ലീഗല്‍ നോട്ടീസ് അയച്ചു.

പണം തട്ടിയെടുക്കാനുള്ള ക്രിമിനല്‍ ഉദ്ദേശത്തോടെ റിപബ്ലിക് ടിവി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതായി ആറ് പേജുള്ള നോട്ടീസില്‍ പറയുന്നുണ്ട്. പ്രതിച്ഛായ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയതിനും ഇന്നുവരെ അര്‍ണബും റിപബ്ലിക് ടിവിയും അദ്ദേഹത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ക്കും 200 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

റിപബ്ലിക് ചാനലും അര്‍ണബും ടിവി ചര്‍ച്ചകളിലും പ്രോഗ്രാമുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എല്ലാ ദിവസവും തെളിവില്ലാതെ സന്ദീപിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നോട്ടീസില്‍ പറയുന്നു. സി.ബി.ഐയും മറ്റ് ഏജന്‍സികളും നടത്തുന്ന അന്വേഷണങ്ങളില്‍ മനഃപ്പൂര്‍വ്വം ഇടപെടുകയാണെന്നും നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്. ചാനല്‍ സന്ദീപ് സിങ്ങിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പറയുന്ന 16 സന്ദര്‍ഭങ്ങളും നോട്ടീസില്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്.

റിപബ്ലിക് ടിവിയിലും അവരുടെ പ്രിന്റ്, ഓണ്‍ലൈന്‍ മീഡിയകളിലും സന്ദീപിനെതിരായി വന്ന എല്ലാ വാര്‍ത്തകളും ദൃശ്യങ്ങളും എത്രയും പെട്ടന്ന് പൂര്‍ണ്ണമായും നീക്കണമെന്നും അതോടൊപ്പം സന്ദീപിനെ മനഃപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തിയതിന് നിരുപാധികമായ പൊതു ക്ഷമാപണം രേഖാമൂലം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷമാപണത്തില്‍ ക്ലയന്റിനെ കുറിച്ചുള്ള യഥാര്‍ഥ വസ്തുതകള്‍ ഉള്‍പ്പെടുത്തണമെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.