Video Stories
ഉദ്യോഗസ്ഥപ്പോര് അഴിമതിക്ക് മറയിടാനോ
അധികാരത്തിലേറി ആറു മാസം പിന്നിടുമ്പോഴേക്കും അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും ഉദ്യോഗസ്ഥപ്പോരും കൊണ്ട് കളങ്കിതമായിരിക്കുകയാണ് സംസ്ഥാനത്തെ എല്‍.ഡി.എഫ് ഭരണം. അതില്‍ ഒടുവിലത്തേതാണ് വിജിലന്‍സും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും തമ്മിലുള്ള പോരും തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണവും. സ്വജനപക്ഷപാതത്തിന്റെ പേരില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ.പി ജയരാജന് ഇതിനകം തന്നെ മന്ത്രിസഭയില്‍നിന്ന് പുറത്തു പോകേണ്ടി വന്നു. ജയരാജന്‍ സഞ്ചരിച്ച വഴിയേ കൂടുതല്‍ മന്ത്രിമാര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് കശുവണ്ടി വികസന വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം.
സര്‍ക്കാര്‍ ജോലികള്‍ സ്വന്തക്കാര്‍ക്ക് ഇഷ്ടദാനം നല്‍കിയതായിരുന്നു ഇ.പി ജയരാജന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. ഭാര്യാ സഹോദരിയും പാര്‍ലമെന്റുംഗവുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിനു കീഴിലുള്ള കെ.എസ്.ഐ.ഇയില്‍ എം.ഡിയായി നിയമിക്കാനുള്ള നീക്കമാണ് വിവാദങ്ങളുടെ തുടക്കം. വാര്‍ത്ത പുറത്തുവന്നതോടെ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും പ്രതിരോധത്തിലാവുക മാത്രമല്ല, വ്യവസായ വകുപ്പിനു കീഴില്‍ നടന്ന മറ്റു പല നിയമനങ്ങള്‍ സംബന്ധിച്ചും ആരോപണങ്ങള്‍ ഉയരുകയും ചെയ്തു. നിയമന വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ രാജിവെക്കുകയല്ലാതെ ജയരാജനു മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനു തൊട്ടു പിന്നാലെയാണ് മെഴ്‌സിക്കുട്ടി അമ്മക്കെതിരെയും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം വി.ഡി സതീശനാണ് കശുവണ്ടി വികസന വകുപ്പിനു കീഴില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണം ഉന്നയിച്ചത്. ഇതുസംബന്ധിച്ച കണക്കുകള്‍ സഭയുടെ മേശപ്പുറത്തുവച്ച വി.ഡി സതീശന്‍ ആരോപണങ്ങള്‍ ഏത് വേദിയിലും തെളിയിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇതില്‍നിന്ന് ഒളിച്ചോടുകയായിരുന്നു. രണ്ടു ദിവസത്തെ അവധിക്കുശേഷം ഇന്ന് നിയമസഭ ചേരുമ്പോള്‍ വിഷയം വീണ്ടും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കാനിടയുണ്ട്.
കേരള കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്‌സും മാനദണ്ഡങ്ങള്‍ മറികടന്ന് കൂടിയ തുകക്ക് തോട്ടണ്ടി വാങ്ങിയതായാണ് ആരോപണം. ആഗസ്ത്, സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായാണ് രണ്ടിനങ്ങളിലുള്ള തോട്ടണ്ടി വാങ്ങിയത്. കശുവണ്ടി കോര്‍പറേഷനില്‍ നാല് ടെണ്ടറുകളിലൂടെ 3900 മെട്രിക്ക് ടണ്‍ തോട്ടണ്ടി വാങ്ങിയതില്‍ 6.87 കോടിയും കാപ്പെക്‌സില്‍ രണ്ട് ടെണ്ടറുകളിലായി 2000 മെട്രിക്ക് ടണ്‍ തോട്ടണ്ടി വാങ്ങിയതില്‍ 3.47 കോടിയും സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്നാണ് ആരോപണം. ടെണ്ടര്‍ നല്‍കിയതിലെ കുറഞ്ഞ നിരക്ക് ഒഴിവാക്കി കൂടിയ വിലക്ക് തോട്ടണ്ടി വാങ്ങിയതാണ് നഷ്ടത്തിനിടയാക്കിയത്. സര്‍ക്കാര്‍ ഖജനാവിന് ഭീമമായ നഷ്ടമുണ്ടായെന്ന് നിയമസഭ മുമ്പാകെ ഒരു അംഗം ഉന്നയിച്ച ആരോപണത്തെ ഗൗരവമായിത്തന്നെ കണക്കിലെടുക്കാനും അന്വേഷണം നടത്താനുമുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. അതില്‍നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഒരു തരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, വാക്കും പ്രവൃത്തിയും തമ്മില്‍ അന്തരമില്ലെന്ന് കേരള സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇ.പി ജയരാജനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതിപക്ഷത്തിന്റെയും മാധ്യമ വാര്‍ത്തകളുടെയും സമ്മര്‍ദ്ദത്തെതുടര്‍ന്നാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും മുഖ്യമന്ത്രി കാണിച്ച ഇച്ഛാശക്തി എല്ലാ മന്ത്രിമാരുടെയും കാര്യത്തില്‍ വിവേചന രഹിതമായി നടപ്പാക്കേണ്ടതാണ്.
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് മഞ്ഞയും ചുവപ്പും കാര്‍ഡുമായിറങ്ങിയ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനും ഇക്കാര്യത്തില്‍ ബാധ്യതയുണ്ട്. ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിക്കാനും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വസതിയില്‍ റെയ്ഡ് നടത്താനും ജേക്കബ് തോമസ് കാണിച്ച താല്‍പര്യം പുതുതായി ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങളുടെ കാര്യത്തിലും ഉണ്ടാവേണ്ടതുണ്ട്. റെയ്ഡിന്റെ പേരില്‍ വിജിലന്‍സും സംസ്ഥാനത്തെ ഐ.എ.എസ് പടയും രണ്ടു തട്ടിലാണിപ്പോള്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വസതിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയാണ് ഉദ്യോഗസ്ഥ തലത്തില്‍ പുതിയ പോരിന് വഴിതുറന്നത്. നടപടി വിവാദമായതോടെ റെയ്ഡല്ല, വീടിന്റെ അളവെടുപ്പാണ് നടന്നതെന്ന വിശദീകരണം നല്‍കി തടിയൂരാനായിരുന്നു വിജിലന്‍സ് ശ്രമം. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയേയും കണ്ട് പ്രതിഷേധം അറിയിച്ചതിനു പിന്നാലെ ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡണ്ട് ടോം ജോസിനെതിരെയും വിജിലന്‍സ് കരുനീക്കം തുടങ്ങി. വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തും തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാറ്റുകളിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും റെയ്ഡ് നടത്തിയുമായിരുന്നു ടോം ജോസിനെതിരെയുള്ള പടനീക്കം. നിയമസഭയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ വിജിലന്‍സിന് പരോക്ഷ പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ കെ.എം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി തോമസ് ഐസക് പരസ്യമായി രംഗത്തെത്തിയതോടെ, ഉദ്യോഗസ്ഥപ്പോര് ഭരണതലത്തിലേക്ക് വ്യാപിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന ജേക്കബ് തോമസ് തന്നെ ആരോപണം നേരിടുന്നയാളാണ് എന്നത് കാര്യങ്ങളെ സങ്കീര്‍ണമാക്കുന്നു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതിലും വലിയതുറ, വിഴിഞ്ഞം, ബേപ്പൂര്‍, അഴീക്കല്‍ ഓഫീസുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതിലും ക്രമക്കേട് നടന്നുവെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. തന്നെ പുകച്ചു പുറത്തുചാടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ആരോപണമെന്നാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയരക്ടര്‍ പറഞ്ഞത്. വിജിലന്‍സില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കാണിച്ച് ഡി.ജി.പി ശങ്കര്‍ റെഡ്ഡി ജേക്കബ് തോമസിന് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത നിലയിലേക്കാണ് ഉദ്യോഗസ്ഥ തലത്തിലെ പോര് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലെ പോരിന് വഴിയൊരുക്കി, അതിനു മറവില്‍ ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാറിന്റെ ആസൂത്രിത നീക്കമാണോ ഇപ്പോഴത്തെ നാടകമെന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാറിലെ കൂടുതല്‍ മന്ത്രിമാര്‍ അഴിമതി ആരോപണത്തിന്റെ നിഴലിലേക്ക് നീങ്ങുമ്പോള്‍, ഉദ്യോഗസ്ഥപ്പോരിന് വളംവെച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്തെത്തുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു സംശയം ന്യായമായും ഉയരുന്നുണ്ട്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ