Video Stories
ഈ ചാനലുകളൊന്നും മുസ്‌ലിംകളെ വിളിക്കാത്തത് എന്തുകൊണ്ടാണ്?
അബ്ദുല്‍ കരീം യു.കെ
സാധ്വി സരസ്വതിയുടെ വിദ്വേഷ പ്രസംഗവും അവർക്കെതിരെ പിണറായി പോലീസ് കേസെടുത്തതും, ഗുജറാത്ത് സ്പീക്കർ അംബേദ്കർ ബ്രാഹ്മണൻ ആണെന്നു പറഞ്ഞതും ത്രിപുര മുഖ്യമന്തി ബിപ്ലബ് ദേബിന്റെ വിവാദ പ്രസ്താവനകളും വിഷയമായ മൂന്നു ചാനൽ ചർച്ചകൾ കണ്ടു.
വിഷയത്തിൽ ‘ഇസ്ലാം’ അല്ലെങ്കിൽ മുസ്ലീം ഉള്ളപ്പോൾ, ലെറ്റർ ബോംബ് മുതൽ മുത്തലാഖ് വിഷയം വരെ ചർച്ച ചെയ്യുമ്പോൾ, തങ്ങളുടെ ആക്ഷേപങ്ങളും ആകുലതകളും ദേശീയ പ്രാധാന്യവും ഒക്കെ പറയാൻ ഒരു ബിജെപി / സംഘപരിവാർ പ്രതിനിധി ഇല്ലാത്ത ഒരു ചർച്ചയും ഇന്നേവരെ ഒരു ചാനലിലും ഉണ്ടായിട്ടില്ല. എന്നാൽ “ലൗജിഹാദികൾ സ്ത്രീകളെ നോക്കിയാൽ അവരുടെ കഴുത്തു വെട്ടാൻ സഹോദരിമാർക്ക് വാൾ നൽകണമെ”ന്നും അയോധ്യയിൽ രാമക്ഷേത്രം പണിതാൽ “ഭാരത് മാതാ കീ ജെയ് വിളിക്കാൻ മടിക്കുന്നവർ ജയ്‌ശ്രീരാം വിളിക്കും” എന്നുമൊക്കെ മുസ്ലീങ്ങളെക്കുറിച്ച് നേരിട്ട് വിദ്വേഷ പ്രസംഗം നടത്തിയ വിഷയത്തിൽ ചർച്ച നടത്തിയ ഏഷ്യാനെറ്റിന് ഒരു മുസ്ലീം പ്രതിനിധിയേയും വിളിക്കാൻ തോന്നിയില്ല. മുസ്ലീങ്ങളുടെ ജീവിതം തന്നെ തങ്ങൾ തീരുമാനിക്കുന്നതാണ് എന്നു കരുതുന്ന മതേതര മാധ്യമങ്ങളിൽ നിന്നും അത് പ്രതീക്ഷിക്കാവുന്ന നിലപാടാണല്ലോ എന്ന് മനസ്സിലോർത്തു.
അതു കഴിഞ്ഞാണ് റിപ്പോർട്ടർ ടിവിയിലെ ചർച്ച കണ്ടത്. ഭാരതം ഗണിതത്തിനും ശാസ്ത്രത്തിനുമൊക്കെ നൽകിയ മഹത്തായ സംഭാവനകൾക്ക് ബിപ്ലവ് ദേബിന്റെ ‘മണ്ടത്തരങ്ങൾ’ മങ്ങലേൽപ്പിക്കും എന്ന കടുത്ത ആകുലതയോടെ നികേഷ് കുമാർ നടത്തിയ ചർച്ചയിൽ, ആ മഹത്വങ്ങൾ പ്രേക്ഷകർക്ക് ഓർമ്മിപ്പിക്കാനായി കൊണ്ടിരുത്തിയത് മലപ്പുറത്ത് മുസ്ലീങ്ങൾ പന്നികളെ പോലെ പെറ്റു കൂട്ടുന്നു എന്ന് ‘ശാസ്ത്രീയമായി’ പറഞ്ഞ ഡോ. എൻ ഗോപാലകൃഷ്ണനേയും, രാഹുൽ ഈശ്വറിനേയുമാണ്. ‘വേദിക് സയൻസി’ലെ ഗോപാലകൃഷ്ണന്റെ ജ്ഞാനമാണ് അദ്ദേഹത്തെ കൊണ്ടുവരാൻ കാരണമെന്ന് നികേഷ് പറയുന്നുണ്ട്. സംസ്കൃത ശ്ലോകങ്ങൾ ചൊല്ലി റഫറൻസുകൾ നൽകി ഗോപാലകൃഷ്ണൻ നികേഷിനെ സഹായിക്കുന്നുണ്ട്. മുസ്ലീങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ചർച്ചയിൽ പാക്കിസ്ഥാനിലെ ‘ഇസ്ലാമിക സയൻസും’ വിമർശിക്കപ്പെടണം എന്ന് എംബി രാജേഷും, ഏപ്രിൽ 16ലെ ഹർത്താലിലെ മുസ്ലീം തീവ്രവാദി സാന്നിധ്യം പറഞ്ഞുകൊണ്ടേ വേദിക് ശാസ്ത്രജ്ഞനും പോയുള്ളൂ.
പീപ്പിൾ ടിവിയിൽ അംബേദ്കറെ ഗുജറാത്ത് സ്പീക്കർ ബ്രാഹ്മണൻ എന്നു വിളിച്ചതായിരുന്നു വിഷയം. ദളിത് പ്രതിനിധാനത്തിന് സണ്ണി കപിക്കാടുണ്ട്. സണ്ണിയുടെ യൂട്യൂബിലുള്ള പ്രസംഗങ്ങൾ കേട്ടു പഠിച്ച കാര്യങ്ങൾ അവതാരകൻ അജിംഷാദ് സണ്ണിയോട് തന്നെ അങ്ങോട്ട് പറഞ്ഞ് ‘വസ്തുതാപരമായി’ റെഫർ ചെയ്തു പോയന്റുകൾ ഉറപ്പിക്കുന്നു, “പാവവും നല്ലവനുമായ” അംബേദ്‌കർ എന്ന് ആവർത്തിച്ചും, അംബേദ്‌കർ അല്ലാതെ മറ്റൊരു ബുദ്ധിമാൻ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല എന്ന രീതിയിലൊക്കെ രക്ഷാകർതൃത്വവും കാമ്പില്ലാത്ത പുകഴ്ത്തലുകളും വഴിഞ്ഞൊഴുകുന്ന അവതരണം. നികേഷ് എങ്ങനെയാണോ ഗോപാലകൃഷ്ണനേയും ‘വേദിക് സയൻസി’നേയും റഫറൻസ് ആക്കിയത്, അതു തന്നെയാണ് അജിംഷാദ് ദളിത് ജ്ഞാന റഫറൻസുകൾ ഉപയോഗിച്ചും ചെയ്തത്.
ഞാൻ വീണ്ടും ഏഷ്യാനെറ്റ് ചർച്ചയെ കുറിച്ച് തന്നെ ഓർത്തു. ഒരു മുസ്ലീം പ്രതിനിധി ഉണ്ടായിരുന്നെങ്കിലോ എന്ന്. ഇസ്ലാമോ മുസ്ലീങ്ങളോ ഇരകളാവുന്ന വിഷയങ്ങളിലെ പോലും ചർച്ചകളിൽ മുസ്ലീം പ്രതിനിധികൾ ഉണ്ടെങ്കിൽ വിമർശിക്കപ്പെടാതെ, വിചാരണ ചെയ്യപ്പെടാതെ പോവില്ല. പക്ഷേ ഗോപാലകൃഷ്ണന്റേയും രാജേഷിന്റേയും സണ്ണിയുടേയുമൊക്കെ ചർച്ചകളിലെ പ്രതിനിധാനത്തോട് താരതമ്യം ചെയ്യുമ്പോൾ മുസ്ലീം പ്രതിനിധാനങ്ങളുടെ ആ വിമത സ്ഥാനം അവരുടെ പ്രതിരോധത്തിന്റെ പ്രതിനിധാനം തന്നെയല്ലേ എന്നാണ് തോന്നിയത്. പുകഴ്ത്തലുകളേക്കാളും രക്ഷാകർത്വങ്ങളേക്കാളും അതുതന്നെയാണ് മുസ്ലീം രാഷ്ട്രീയത്തിന് വേണ്ടതും!
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ