Connect with us

Video Stories

ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ ചെങ്ങന്നൂരില്‍ യുഡിഎഫ് കുതിപ്പ്

Published

on

 

പരസ്യ പ്രചാരണം ഇന്ന് തീരും

പ.കെ.എ ലത്തീഫ്
ചെങ്ങന്നൂര്‍

വീറും വാശിയും നിറഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഗോദയില്‍ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശീല വീഴുമ്പോള്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി മാറുമെന്ന് വിശേഷിപ്പിക്കപ്പെട്ട ചെങ്ങന്നൂരില്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും വിലക്കയറ്റവും മുഖ്യ പ്രചാരണ വിഷയങ്ങളായക്കി ഉയര്‍ത്തിക്കൊണ്ടു വരാന്‍ യുഡിഎഫിന്റെ ആസൂത്രിത പ്രചാരണത്തിന് സാധിച്ചു എന്നതാണ് ഒടുവിലെ ചിത്രം. കര്‍ണ്ണാടകജനവിധിക്ക് ശേഷം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്ന ജനാധിപത്യ മതേതര ശാക്തീകരണം ചെങ്ങന്നൂരിലും പ്രതിഫലിക്കുമെന്നുറപ്പ്. കെ.എം മാണി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും അദ്ദേഹം ചെങ്ങന്നൂരിലെത്തി പ്രചാരണം നടത്തിയതുംഐക്യ ജനാധിപത്യ മുന്നണിക്ക് ഏറെ അനുകൂല ഘടകമായി.
പ്രചാരണ വാഹനങ്ങളില്‍ നിന്നുള്ള ശബ്ദ കോലാഹലങ്ങളില്‍ മുഖരിതമായിരുന്നു ഏതാനും ദിവസങ്ങളായി ചരിത്ര മുറങ്ങുന്ന ചെങ്ങന്നൂര്‍ നഗരം .യുഡിഎഫിന്റെ മുന്‍ നിര നേതാക്കളുടെ പ്രചാരണം അണികളെ ആവേശത്തിലാക്കി. ബൂത്ത് തല പ്രവര്‍ത്തനങ്ങളും കുടുംബ യോഗങ്ങളിലും യുഡിഎഫിന്റെ പ്രധാന നേതാക്കള്‍ തന്നെ രംഗത്തുണ്ട്. കുടുംബ യോഗങ്ങളിലെ സത്രീകളടക്കമുള്ള വന്‍ ജന പങ്കാളിത്തം വോട്ടര്‍മാരുടെ മനസ്സ് ഇത്തവണ ജനവിരുദ്ധ സര്‍ക്കാരുകള്‍െതിരാണെന്ന് ഉറപ്പിക്കുന്നു. സ്ഥാനാര്‍ഥിക്കെതിരെയുള്ള സിപിഎമ്മിന്റെ കുപ്രചാരണംവോട്ടര്‍മാര്‍ തള്ളിയതോടെ ഇടതു ക്യാമ്പില്‍ അങ്കലാപ്പ് വര്‍ധിച്ചു.ബിജെപിയും ഏറെ പിന്നോട്ട് പോയി.
വോട്ടെടുപ്പിന് രണ്ടു ദിനം മാത്രം ശേഷിക്കെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പ്രചാരണ രംഗത്ത് കൃത്യതയോടെയുള്ള യുഡിഎഫ് മുന്നേറ്റമാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാനുള്ള വീറും വാശിയും പ്രവര്‍ത്തകരില്‍ പ്രകടമാണ്. എ.കെ ആന്റണി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പര്യടനം മണ്ഡലത്തെ ഇളക്കി മറിക്കുന്നതായിരുന്നു. ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആദര്‍ശ വിശുദ്ധിയുടെയും പര്യായമായ യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ നാട്ടുകാരനെന്ന നിലയില്‍ ഓരോ വോട്ടര്‍ക്കും സുപരിചതനാണെന്നത് പ്രചാരണ രംഗത്തെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായി. ഇന്നലെ സ്ഥാനാര്‍ഥിയോടൊപ്പം യുഡിഎഫ് നേതാക്കള്‍ നടത്തിയ റോഡ് ഷോയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനവും പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുടംബയോഗങ്ങളിലും സാദിഖലി തങ്ങള്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് 5 മണിക്ക് പരസ്യ പ്രചാരണത്തിന് തിരശ്ശീല വീഴാനിരിക്കെ ആവനാഴിയിലെ സര്‍വ്വ അസ്ത്രങ്ങളും പുറത്തെടുക്കുകയാണ് മുന്നണികള്‍. രാഷ്ട്രീയ കേരളം കാതോര്‍ക്കുകയാണ്, ചെങ്ങന്നൂരിലേക്ക്. ജനവിധിക്കായി.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.