Connect with us

Views

ഇരട്ട നീതിയല്ല, ഇത് കൊടിയ അനീതി

Published

on

കെ.പി.എ മജീദ്

‘ശശികലക്കെതിരെ നടപടിയെടുത്തില്ലെന്നു കരുതി ജൗഹര്‍ മുനവ്വറിനെതിരെ കേസ്സെടുക്കാന്‍ പാടില്ലെന്നുണ്ടോ; നിയമ വിരുദ്ധ നടപടികള്‍ക്കെതിരായ കേസ്സും അറസ്റ്റും ഇരട്ട നീതി എന്ന നിലയില്‍ വ്യാഖ്യാനിച്ച് രക്ഷാകവചമൊരുക്കുകയാണ് മുസ്‌ലിംലീഗ്’. എങ്ങനെയുണ്ട് ഇരയുടെ രോദനത്തെ മറച്ചുപിടിക്കാനുള്ള വേട്ടക്കാരുടെ പുതിയ തന്ത്രം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തില്‍ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്ക് എതിരായ വിവേചനവും വേട്ടയാടലും തുടര്‍ക്കഥയാകുമ്പോള്‍ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാനാണ് ഇത്തരം പ്രചണ്ഡമായ പ്രചാരണങ്ങള്‍. നായനാര്‍ സര്‍ക്കാര്‍ അറബി-ഉര്‍ദു-സംസ്‌കൃതം ഭാഷാ പഠനവും അതുവഴി സാധ്യമാകുന്ന ധാര്‍മ്മിക ബോധനവും ഇല്ലായ്മ ചെയ്യാന്‍ ഒരുക്കിയ കെണിയെയും ഇതുപോലെയാണ് ന്യായീകരിച്ചിരുന്നത്. നിശ്ചിത യോഗ്യതയും സൗകര്യവും താല്‍പര്യവും മാനദണ്ഡമാക്കുമ്പോള്‍ മുസ്്‌ലിംലീഗ് എന്തിനാണ് ബേജാറാവുന്നത് എന്നായിരുന്നു ചോദ്യം.

ഇ.എം.എസിന്റെ ബുദ്ധിയും നായനാരുടെ ഭരണ നൈപുണ്യവും ഇഴചേര്‍ന്ന 1980ലെ കുടിലത വലിച്ചുകീറിയ ചരിത്രം പിണറായിക്കും അറിയാതിരിക്കില്ല. മദ്രസ്സാ പഠനം അട്ടിമറിക്കാന്‍ സ്‌കൂള്‍ സമയ മാറ്റത്തിന് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴും പ്രത്യക്ഷത്തില്‍ ലളിതമെന്ന് തോന്നിപ്പിക്കുന്ന ചോദ്യങ്ങളായിരുന്നു സി.പി.എമ്മുകാരുടെ തുറുപ്പ്. വര്‍ഗീയ വിഷം ചീറ്റി കേരളത്തിലെ സമാധാനം തകര്‍ക്കുന്ന ശശികലയെയും ഗോപാലകൃഷ്ണനെയും കയറൂരിവിടുന്നവര്‍ എം.എം അക്ബറിനെയും മുസ്്‌ലിം പ്രബോധകരെയും ദലിത്-ആദിവാസി പ്രവര്‍ത്തകരെയും പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നത് ലളിതമല്ല.

വര്‍ഗീയ വിഷം ചീറ്റുന്ന ഗരുതുര കുറ്റം ചെയ്തവരെ സ്വതന്ത്രമായി വിഹരിക്കാന്‍ അവസരമൊരുക്കുന്ന ഭരണകൂടം നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്തവരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന കൊടിയ മനുഷ്യാവകാശ ധ്വംസനമാണ് ആവര്‍ത്തിക്കുന്നത്. ഇരട്ട നീതി എന്ന പ്രാഥമിക തലത്തില്‍ നിന്ന് കൊടിയ അനീതി എന്ന വിതാനത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എല്‍.ഡി.എഫ് മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രകാശനം ചെയ്ത ലഘുലേഖ വിതരണം ചെയ്ത പറവൂരിലെ മുസ്‌ലിം പ്രബോധകരെ സംഘ്പരിവാര്‍ കായികമായി നേരിട്ടത് കേരളം കണ്ടതാണ്. പൊലീസ് സ്റ്റേഷനു മുമ്പില്‍ വെച്ച് മര്‍ദ്ദനമേറ്റ അവരെ ലോക്കപ്പിലേക്കും ജയിലിലേക്കും തള്ളി അക്രമികളെ വിട്ടയച്ചതിനെ എന്തു പറഞ്ഞാണ് ന്യായീകരിക്കുക. ഇന്നും കോടതിയും കേസ്സുമായി അവര്‍ പീഡനം അനുഭവിക്കുന്നു. ജാമ്യം കിട്ടുന്ന വകുപ്പില്‍ അറസ്റ്റിലായ എം. എം അക്ബര്‍ എത്ര ദിവസങ്ങളാണ് ജയിലില്‍ കഴിഞ്ഞത്. കേരള പൊലീസിന്റെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെയാണ് കോടതി അദ്ദേഹത്തിന് ഉപാധിയോടെ ജാമ്യം നല്‍കിയത്.

ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ കാസര്‍കോട്ട് പ്രകടനം നടത്തിയ സമസ്ത നേതാക്കള്‍ക്കെതിരെ മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് പറഞ്ഞ് രാജ്യദ്രോഹകുറ്റം ചുമത്തുമ്പോള്‍ പൊലീസ് വീഴ്ചയാണെങ്കില്‍ കേസ്സ് പിന്‍വലിക്കുകകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. സമാന സംഭവത്തില്‍ വയനാട്ടില്‍ സമസ്ത നേതാക്കള്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയ പിണറായി പൊലീസിന്റേത് ആകസ്മിക നടപടികളല്ലെന്ന് വ്യക്തമാണ്.

ന്യൂനപക്ഷ സംരക്ഷണത്തിന്റെ തലശ്ശേരി കലാപത്തിന്റെ നൂറ്റൊന്ന് ആവര്‍ത്തിച്ച നുണക്കഥ കള്ളുഷാപ്പിലെ അടിപിടിക്കേസിലെ രക്തസാക്ഷിത്വമായിരുന്നുവെന്ന സത്യം കൂടുതല്‍ വ്യക്തമായി. വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നേരത്തെ തന്നെ അക്കാര്യങ്ങളൊക്കെ വ്യക്തമാക്കിയതാണ്. നാദാപുരത്തും തൂണേരിയിലും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലും കമ്യൂണിസ്റ്റുകള്‍ മുസ്്‌ലിം സമൂഹത്തിന്റെ സ്വത്വം നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പുലാമന്തോളിലെ ഇ.എം.എസ് പള്ളിയെന്ന കെട്ടുകഥകൊണ്ട് ലഘൂകരിക്കാനാവില്ല.

പാര്‍ട്ടിയും സര്‍ക്കാരും പൊലീസും ഒരേ ദിശയില്‍ നീങ്ങുമ്പോള്‍ മുസ്‌ലിം-ദലിത്-പിന്നാക്ക ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാവുകയാണ്. അവിടെ സംരക്ഷകന്റെ റോളിലും മുതലെടുപ്പിന് അതേ സംഘടന തന്നെ തക്കം പാര്‍ത്തെത്തുന്നുവെന്ന വിരോധാഭാസവുമുണ്ട്. അഖ്‌ലാഖുമാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ ഷുക്കൂറിന്റെയും ഷുഹൈബിന്റെയും അസ്്‌ലമിന്റെയുമൊക്കെ ചോരക്ക് കണക്കുപറയേണ്ടവരാണ്. ആ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിച്ച് വെല്ലുവിളിക്കുന്നതിനെയും സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ഭരണകൂടം തുറന്ന പോരാട്ടം നടത്തുന്നതിനെയും എന്തു പേരിട്ടാണ് വിളിക്കുക.

അറബി പദങ്ങളോ മുസ്്‌ലിം നാമങ്ങളോ പ്രതീകങ്ങളോ മതവിരോധത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ കെട്ടിപ്പൊക്കിയ വൈരുധ്യാധിഷ്ടിത ഭൗതികവാദക്കാരായ കമ്യൂണിസ്റ്റുകള്‍ക്ക് ഭയപ്പാടുണ്ടാക്കുന്നത് സ്വാഭാവികമാണ്. മതത്തിന് എതിരായ പ്രചാരണത്തിനും നിലപാടുകള്‍ക്കും അവര്‍ താല്‍ക്കാലിക അടവു നയമായി സ്വീകരിച്ച ഇന്ത്യന്‍ ജനാധിപത്യത്തില്‍ അവസരവുമുണ്ട്. എന്നാല്‍, മത വിശ്വാസത്തിനും ആചാരാത്തിനും പ്രചാരണത്തിനും ഇന്ത്യന്‍ ഭരണഘടന അവകാശം ഉറപ്പാക്കുന്നുണ്ട് എന്ന് അവര്‍ മറന്നു പോകുന്നുവെന്നതാണ് വസ്തുത.

കമ്യൂണിസ്റ്റുകളുടെ ആശയങ്ങള്‍ സമാധാനത്തോടെ പ്രചരിപ്പിക്കാന്‍ അവസരം നിഷേധിച്ചാല്‍ അതിനെതിരെയും ശക്തമായി മുന്നില്‍ നില്‍ക്കാന്‍ മുസ്്‌ലിംലീഗിന് മടിയില്ല. മതവിശ്വാസ പ്രചാരണത്തിന് തടയിടാന്‍ ഒളിഞ്ഞും തെളിഞ്ഞും അധികാരവും സ്വാധീനവും ഉപയോഗിക്കുന്നതിനെ തുറന്ന് എതിര്‍ക്കാനും ബാധ്യതയുണ്ട്. വിഷയത്തിന്റെ മര്‍മ്മം അവിടെയാണ്. ഇസ്്‌ലാമിക പ്രബോധകരെ വേട്ടയാടുന്ന ഏഴാം നൂറ്റാണ്ടിലെ പ്രാകൃത പ്രത്യയശാസ്ത്രമാണ് എല്ലാ പ്രശ്‌നത്തിനും ഉത്തവാദിയെന്നു വാറോലയിറക്കുന്ന സി.പി.എമ്മുകാരെ എങ്ങനെയാണ് സമുദായം വിശ്വാസത്തിലെടുക്കുക.

ഏറ്റവും ഒടുവില്‍, ഫാറൂഖ് കോളജ് ട്രെയിനിങ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വര്‍ ഒരു മതസംഘടനയുടെ സ്വകാര്യ ചടങ്ങില്‍ ധാര്‍മ്മിക ഭാഷണം നിര്‍വഹിച്ചത് പൊക്കിപ്പിടിച്ചാണ് വിവാദവും കോലാഹലവും സൃഷ്ടിച്ചത്. ഒരു ഓണ്‍ലൈന്‍ പ്രഭാഷണത്തില്‍ നിന്നുള്ള ഏതാനും ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദുഷ്പ്രചാരണം നടത്തുകയായിരുന്നു. പ്രസംഗം മൊത്തത്തില്‍ കേട്ടതോടെ അതില്‍ അശ്ലീലമോ സ്ത്രീ വിരുദ്ധമോ ആയ ഒന്നുമില്ലെന്ന് വിവാദത്തില്‍ പങ്കെടുത്ത പലരും പിന്നീട് തിരുത്തുകയുണ്ടായി. സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കുമെന്നാണല്ലോ ചൊല്ല്.

ഇസ്്‌ലാമിലെ പുരുഷന്റെയും സ്ത്രീയുടെയും വേഷങ്ങളെ കുറിച്ച് ഖുര്‍ആന്‍ വാക്യങ്ങള്‍ ഉരുവിട്ട് ഉദ്‌ബോധനം നടത്തുന്ന ജൗഹര്‍ ഉപമാലങ്കാരമായി ഉപയോഗിച്ച ഒരു വാക്കിനെ അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. അദ്ദേഹം ജോലി ചെയ്യുന്ന ട്രെയിനിങ് കോളജ് ഫാറൂഖ് കോളജിന്റെ അനുബന്ധ സ്ഥാപനമാണ് എന്നത് തീയിലേക്ക് എണ്ണയാക്കാന്‍ പര്യാപ്തമായെന്നുമാത്രം. കഴിഞ്ഞ വര്‍ഷം ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍സോണ്‍ ചാമ്പ്യന്മാരായപ്പോള്‍ എസ്.എഫ്.ഐക്ക് ആധിപത്യമുള്ള കോഴിക്കോട് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ട്രോഫി നല്‍കാതെ തല്ലിയോടിച്ചതിനെ ന്യായീകരിക്കുന്നതും പുരോഗമനമാണല്ലോ.

ജൗഹര്‍ മുനവ്വറിനെതിരെ കോളജിലെ ഒരു വിദ്യാര്‍ത്ഥിനി പരാതി നല്‍കിയാല്‍ കേസ്സെടുക്കാതിരിക്കാനാവുമോ എന്നതാണ് ചോദ്യം. ആ വിദ്യാര്‍ത്ഥിനിയും പിതാവും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സെക്രട്ടേറിയറ്റ് അംഗം കുഞ്ഞിക്കണ്ണനുമായി ചര്‍ച്ച നടത്തിയാണ് പരാതി തയ്യാറാക്കിയത്. നടക്കാവ് സ്റ്റേഷനിലേക്ക് സി.പി.എം നേതാക്കള്‍ക്കൊപ്പം പോയി പരാതി നല്‍കിയതും കൊടുവള്ളിയിലേക്ക് റഫര്‍ചെയ്ത് രായ്ക്കുരാമാനം കേസ്സെടുത്തതുമെല്ലാം ഒരു വിദ്യാര്‍ത്ഥിനിയുടെ മാത്രം അക്കൗണ്ടില്‍ ഒതുങ്ങുന്നതല്ല.

എല്ലാ മതത്തിലും ജാതിയിലും വിവിധ ആചാര അനുഷ്ഠാനങ്ങളുണ്ടെന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. അതു പറയാനും ഉപദേശിക്കാനും അവകാശമുള്ളപോലെ തിരസ്‌കരിക്കാനും അവകാശമുണ്ട്. ഒരു മതത്തില്‍ നിന്ന് വേറൊന്നിലേക്ക് മാറാനും മതരഹിതമാവാനുമൊക്കെ ഇവിടെ തടസ്സമില്ല. മേത്തര്‍ എന്ന് പേരിന് വാല്‍വെച്ചവര്‍ക്കും ജൗഹര്‍ മുനവ്വറിന്റെ പ്രഭാഷണം തിരസ്‌കരിക്കാം. എന്നാല്‍, മതം പറഞ്ഞാല്‍ കേസ്സെടുക്കും എന്ന ധാഷ്ട്യം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് മറക്കരുത്.

പരീക്ഷാ ഹാളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ലഭിക്കാതെ കണ്ണീര്‍ പൊഴിച്ചപ്പോള്‍ ആ സ്ത്രീ സ്വാതന്ത്ര്യ സംരക്ഷകര്‍ എവിടെയായിരുന്നുവെന്നൊന്നും ചോദിക്കുന്നില്ല. പക്ഷെ, ഹിജാബ് ധരിച്ച് #ാഷ് മോബ് കളിച്ചതിനെ ആരോ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതായി ആരോപിച്ച് പ്രതിഷേധ #ാഷ്‌മോബും നിലവിളക്ക് കൊളുത്താതിരിക്കലാണ് വ്യക്തിപരമായി തന്റെ നിലപാടെന്ന് പ്രഖ്യാപിച്ച മന്ത്രിക്കെതിരെ പ്രതിഷേധ നിലവിളക്കും കൊളുത്തിയവര്‍ പ്രതിഷേധ ഹോളി ആഘോഷവും തണ്ണിമത്തന്‍ തീറ്റ മത്സരവും സംഘടിപ്പിക്കുന്നതുമെല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പറ്റ് പുസ്തകത്തിന്റെ ഏതു പേജിലാണ് വരവുവെക്കേണ്ടതെന്ന് അറിയില്ല.

വിദ്യാഭ്യാസ അവകാശ നിഷേധത്തിന്റെ പേരില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമ്പോള്‍ ഉന്നം വെക്കുന്നതും ന്യൂനപക്ഷ ശാക്തീകരണം തടയുക എന്നതു തന്നെയാണ്. 2015ല്‍ പാസാക്കിയ നിയമം വഴി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അടിസ്ഥാന സൗകര്യവും മറ്റും പാലിച്ച് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ക്ക് താഴിടുമ്പോള്‍ ആറു ലക്ഷം വിദ്യാര്‍ത്ഥികളും അരലക്ഷം അധ്യാപക-അനധ്യാപകരും വഴിയാധാരമാവും.

ന്യൂനപക്ഷ-പിന്നാക്ക-ദലിത് സ്വത്വം നശിപ്പിക്കുന്നവര്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ പ്രചാരകരാവുമ്പോള്‍ രാജ്യത്തിന്റെ പൈതൃകവും കേരളത്തനിമയുമാണ് കൈമോശം വരിക. ധാര്‍മ്മിക ബോധത്തിന്റെ പ്രചാരകരാവേണ്ട സ്ഥാപനങ്ങളെയും അധ്യാപക സമൂഹത്തെയും അപഹസിക്കുന്നവര്‍ക്ക് നിക്ഷിപ്ത താല്‍പര്യക്കാരുടെ കയ്യടി ലഭിക്കുമായിരിക്കും. ആത്യന്തികമായി അവര്‍ ഒറ്റപ്പെടുക തന്നെ ചെയ്യും. നമ്മുടെ സമൂഹം ആര്‍ജ്ജിച്ച നല്ല ശീലങ്ങളെയും ചിന്തകളെയും പരിപോഷിപ്പിക്കുന്നവര്‍ക്ക് ഉറച്ച പിന്തുണ നല്‍കാന്‍ സമൂഹത്തിനാവണം.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.