Connect with us

Video Stories

“മരക്കാര്‍ ഒരു ഗണപതി ഭക്തനായിരുന്നുവെന്ന് ഇവിടെ എത്ര പേര്‍ക്കറിയാം”; മോഹന്‍ലാലിന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍’ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ട്രോളര്‍മാര്‍

Published

on

’പ്രിയര്‍ദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ആരാധകരും സിനിമപ്രേമികളും ഒരേ പോലെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.  കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ മറ്റൊരു ചരിത്ര സിനിമയുമായി വരുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.  ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സിനിമക്ക് മലയാളത്തില്‍ നിന്നുള്ള ’പ്രിയര്‍ദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണം ആണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.

മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാറായി ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാവുകയാണ്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ പുറത്തുവിട്ട കുഞ്ഞാലി മരക്കാരുടെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കുഞ്ഞാലിമരക്കാരുടെ വേഷമണിഞ്ഞുള്ള െഗറ്റപ്പ് ആണ് മോഹൻലാൽ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്. കുഞ്ഞാലി മരക്കാരുടെ വേഷത്തിന് വമ്പന്‍ വരവേല്‍ക്കുന്നവരോടൊപ്പം പുതിയ വേഷത്തെ സിങായും ബാഹുബലി വേഷമായും പരിഹസിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ ഏറെയാണ്.

മരയ്ക്കാരുടെ തലപ്പാവില്‍ നി്ന്നും നെറ്റിയിലേക്ക് ഇറങ്ങിയ ചട്ടയില്‍ ഗണപതിയുടെ ചിത്രം വെച്ചതും പ്രേക്ഷകരില്‍ കൗതുകമുണ്ടാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

കിളിചുണ്ടന്‍ മാമ്പഴം സിനിമ പോലെ കുഞ്ഞാലി മരക്കാരുടെ ജീവിതം കാണിക്കരുതെന്നും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളിലൂടെ പ്രേക്ഷകര്‍ പങ്ക് വെക്കുന്നുണ്ട്. തികഞ്ഞ ഇസ്ലാം മത വിശ്വാസിയായ കുഞ്ഞാലിമരക്കാരുടെ നെറ്റിയിലെങ്ങനെ നിസ്‌കാരത്തഴമ്പിനു പകരം ഗണപതിവിഗ്രഹം വന്നതും ചോദ്യം ചെയ്യുന്നവരുണ്ട്. ഒരു മഹാനെ ഇങ്ങനെ തരം താഴ്ത്തി ചിത്രീകരിക്കരുതെന്നും പ്രിയദര്‍ശന് കുറച്ചെങ്കിലും ചരിത്ര ബോധം ആകാമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ലൂക്കിനെ ട്രോളികൊണ്ട് ട്രോളന്മാരും മുന്നോട് വന്നിരിക്കുകയാണ്. മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

വിവിധ കമെന്റെുകളും ട്രോളികളും കാണാം…

  • കട്ട ലാലേട്ടന്‍ ഫാന്‍ തന്നെയാണ് പറയേണ്ട സമയവുമല്ല എന്നാലും ഒന്നു ചോദിക്കട്ടേ……ഞാന്‍ മാത്രമാണോ കുഞ്ഞാലി മരക്കാറിന്റെ തലപ്പാവിന്റെ മീതെ ഗണപതി രൂപം കണ്ടത് ?
  • മരക്കാര്‍ ഒരു ഗണപതി ഭക്തനായിരുന്നുവെന്ന് ഇവിടെ എത്ര പേര്‍ക്കറിയാം..’കുഞ്ഞിരാമന്‍ നായര്‍’ എന്നായിരുന്ന് യഥാര്‍ത്ഥ പേര്.. കൂടുതല്‍ സത്യങ്ങള്‍ വെളളിത്തിരയില്‍ പ്രിയ സംഘ് മിത്രം ‘പ്രിയേട്ടന്‍’ വെളിപ്പെടുത്തും.
  • ഈ അവസരത്തില് പറയാന് പാടുണ്ടോന്നറിയില്ല.
    ലാലേട്ടാാ….ലുക്ക് കിടു ആയിട്ടുണ്ട്.
    പക്ഷെ ആ അടക്കേണ്ട കണ്ണ് മാറിപ്പോയില്ലേ
  • കുഞ്ഞാലി മരക്കാര്‍ സംഘ മിത്രമായിരുന്നൂ..
    സംശയമുണ്ടെങ്കില്‍ കിരീടത്തിലേക്ക് സൂക്ഷിച്ച് നോക്കൂ….
    പ്രിയന്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ…
  • Noufal Nouf Dear ചൊറിയൻസ്…
    നിങ്ങൾ എന്തിനാണ് ഇതിൽ വന്നു കുരു പൊട്ടിക്കുന്നേ..നിങ്ങൾക്കുള്ള സെൽഫി ടീം loading ആണ്
    ഇത് ഞങ്ങൾക്ക് ഉള്ളതാണ്
    #ലാലേട്ടൻ😍#പ്രിയദർശൻ😍#മരക്കാർ😍
  • ഈ ചിത്രത്തില്‍ എനിക്ക് തോന്നിയ ചോദ്യങ്ങള്‍
    1 – ബൈനോക്കുലറിലൂടെ നോക്കുമ്പോള്‍ ഏതു കണ്ണാണു അടഞ്ഞിരിക്കേണ്ടത് ??
    2- തികഞ്ഞ ഇസ്ലാം മത വിശ്വാസിയായ കുഞ്ഞാലിമരക്കാരുടെ നെറ്റിയിലെങ്ങനെ നിസ്‌കാരത്തഴമ്പിനു പകരം ഗണപതിവിഗ്രഹം വന്നു ??
    3- കുഞ്ഞാലി മരക്കാര്‍ ഇത്രയും ‘കൊടൂരമായ’ സിക്ക് തലപ്പാവ് ധരിച്ചിരുന്നോ ??
    4- ഇങ്ങനെ പൊണ്ണത്തടിയനായിരുന്നോ അഭ്യാസിയും പോരാളിയുമായിരുന്ന കുഞ്ഞാലി മരക്കാര്‍ ??
    വാല്‍ക്കഷ്ണം : പൊന്നു പ്രിയദര്‍ശ്ശാ കുഞ്ഞാലിമരക്കാര്‍ പ്രശസ്തനായത് തീറ്റമല്‍സരത്തിലല്ല.. ഒരു മഹാനെ ഇങ്ങനെ തരം താഴ്ത്തി ചിത്രീകരിക്കരുത് , പ്ലീസ് ????????

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.