Connect with us

Culture

സൈബര്‍ യുദ്ധത്തില്‍ ബി.ജെ.പിയെ കടത്തിവെട്ടി കോണ്‍ഗ്രസ്; പിന്നില്‍ ദിവ്യ സ്പന്ദന

Published

on

ന്യൂഡല്‍ഹി: 2014-ല്‍ നരേന്ദ്ര മോദിയെ അധികാരത്തിലേറ്റാന്‍ ഇന്റര്‍നെറ്റില്‍ പ്രചരണം നയിച്ച ബി.ജെ.പി സൈബര്‍ വിങിനെ കടത്തിവെട്ടി കോണ്‍ഗ്രസ് സൈബര്‍ വിങിന്റെ മുന്നേറ്റം. കര്‍ണാടക തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ബി.ജെ.പിയെ പിന്നിലാക്കിയുള്ള കോണ്‍ഗ്രസ് സൈബര്‍ വിങിന് ചുക്കാന്‍ പിടിക്കുന്നത് മുന്‍ ചലച്ചിത്രതാരം ‘രമ്യ’ (ദിവ്യ സ്പന്ദന)യാണ്. സൈബര്‍ ഇടത്തിലെ മേല്‍ക്കൈ നഷ്ടമായ ബി.ജെ.പി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തങ്ങളുടെ സോഷ്യല്‍ മീഡിയാ പ്രചരണ വിഭാഗം തലവന്‍ അമിത് മാല്‍വിയയെ മാറ്റാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നില്ല. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ‘മോദി തരംഗം’ സൃഷ്ടിച്ചായിരുന്നു ബി.ജെ.പി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ജയം നേടിയത്. എന്നാല്‍, നവമാധ്യമങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ദിവ്യ സ്പനന്ദനയെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. ദിവ്യ കോണ്‍ഗ്രസിന്റെ സൈബര്‍ വിഭാഗത്തില്‍ ചുമതലയേറ്റപ്പോള്‍ ചിരിച്ചിരുന്ന ബി.ജെ.പി അനുഭാവികള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് കൈവരിച്ച മുന്നേറ്റത്തില്‍ ഞെട്ടിയിരിക്കുകയാണ്.

ബി.ജെ.പി സര്‍ക്കാറിന്റെ പരാജയങ്ങള്‍ തുറന്നുകാട്ടുക, രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സന്ദേശങ്ങള്‍ കൂടുതലായി ജനങ്ങളിലെത്തിക്കുക, കണക്കുകളും വസ്തുതകളും ഉപയോഗിച്ച് ഇന്‍ഫോഗ്രാഫിക്‌സും വീഡിയോകളും പ്രചരിപ്പിക്കുക തുടങ്ങിയവയാണ് കോണ്‍ഗ്രസ് സൈബര്‍ വിഭാഗം ഇപ്പോള്‍ ചെയ്യുന്നത്. ബി.ജെ.പിയുടെ വ്യാജ പ്രചരണങ്ങളുടെയും മുനയൊടിക്കാനും നുണപ്രചരണങ്ങള്‍ ചോദ്യം ചെയ്യാനും ദിവ്യക്കും സംഘത്തിനും കഴിഞ്ഞു. വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടിയുള്ള കോണ്‍ഗ്രസിന്റെ ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല എന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ യാഥാര്‍ത്ഥ്യം.

ദിവ്യയുടെ 12മാസത്തെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായാ മാറ്റം ജനങ്ങളിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. രാഹുല്‍ ഗാന്ധിയുടെ മൂര്‍ച്ചയേറിയ പ്രസംഗങ്ങളും പ്രസ്താവനകളും ചൂടാറാതെ സാമൂഹ്യമാധ്യമങ്ങളിലെത്തിയതോടെ ഒരു ഘട്ടത്തില്‍ ബി.ജെ.പിയെ വഴിവിട്ട് സഹായിച്ചിരുന്ന ദേശീയ മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസിനെ പരിഗണിക്കാതെ നില്‍ക്കക്കള്ളിയില്ലെന്നായി. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ മാറ്റിയതിനു പിന്നില്‍ ദിവ്യസ്പന്ദനയാണെന്നാണ് അറിയുന്നത്. എതിരാളികളെ പ്രകോപിപ്പിക്കാതെ വസ്തുതാപരമായ ചോദ്യങ്ങളുന്നയിക്കുന്ന കോണ്‍ഗ്രസിന്റെ പ്രചരണ രീതി ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നുണ്ടെന്നാണ് സൂചന.

നിലവില്‍, കര്‍ണാടക തെരഞ്ഞെടുപ്പിലാണ് ദിവ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സൈബര്‍ സംഘത്തിന്റെ പ്രവര്‍ത്തനം. മുഖ്യമന്ത്രി സിദ്ധരാമയ്യയെ കേന്ദ്രീകരിച്ചുള്ള ട്വിറ്റര്‍ യുദ്ധത്തില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. കോണ്‍ഗ്രസിനും മറ്റ് പാര്‍ട്ടികള്‍ക്കുമെതിരെ ബി.ജെ.പിയും നരേന്ദ്ര മോദിയും ആരോപണങ്ങള്‍ തൊടുക്കുമ്പോള്‍ കണക്കുകള്‍ ഉന്നയിച്ചു കൊണ്ടാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയുമെല്ലാം പ്രതികരിക്കുന്നത്. ഇത് ഫലപ്രദമായി ഉപയോഗിക്കാനും കൂടുതല്‍ പേരിലെത്തിക്കാനും ദിവ്യ സ്പന്ദനക്കും സംഘത്തിനും കഴിയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.