Connect with us

Culture

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഓടിയെത്താന്‍ വാഹനങ്ങളില്ല

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുമ്പോഴും പരിശോധനക്ക് ഓടിയെത്താനാകാതെ ഉദ്യോഗസ്ഥര്‍ വിയര്‍ക്കുന്നു. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ ഉള്‍പ്പെടെ വ്യാപകമാകുമ്പോഴാണ് പരിശോധനയുമായി ബന്ധപ്പെട്ട് യാത്ര പോകാന്‍ വാഹനങ്ങളില്ലാതെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ വലയുന്നത്.
സര്‍ക്കിള്‍ തല പരിധിയിലെ പരിശോധനകള്‍ക്ക് സ്വന്തമായി വാഹനമില്ലെന്ന അവസ്ഥയാണ് പലയിടത്തും.

ഒരു നിയമസഭാ മണ്ഡലത്തെ സര്‍ക്കിളായി കണക്കാക്കി 140 സര്‍ക്കിളുകളിലാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യാലയങ്ങളുടെ പ്രവര്‍ത്തനം. ജനസംഖ്യക്ക് അനുസൃതമായി നാല് സര്‍ക്കിളുകള്‍ കൂടുതലായി രൂപീകരിച്ചിട്ടുണ്ട്.
നിലവില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരും ജീവനക്കാരും ആവശ്യത്തിന് ഉണ്ടെങ്കിലും വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ പരിശോധന വേണ്ടവിധം നടക്കാത്ത സ്ഥിതിയാണ്. വാടകയ്ക്കാണ് വാഹനങ്ങള്‍ ഓടുന്നത്. ജില്ലകള്‍ കേന്ദ്രീകരിച്ച് ഒന്നോ രണ്ടോ വാഹനങ്ങള്‍ ഇങ്ങിനെ ഓടുന്നുണ്ട്. വാടകയ്ക്ക് വിളിക്കുന്ന വാഹനങ്ങളുടെ തുക യഥാസമയം നല്‍കാനാകാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നു.

വാടക തുക വൈകുന്നതിനാല്‍ ഒരിക്കല്‍ ഓടിയ വാഹനം പിന്നീട് ഓട്ടത്തിന് തയ്യാറാകാറുമില്ല. സംഘടനാ തലത്തിലും മേല്‍ ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞിട്ടും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് വാഹനങ്ങള്‍ അനുവദിക്കാതിരിക്കാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുന്ന മറുപടി.
വിരമിക്കാന്‍ നാല് വര്‍ഷം മാത്രം ശേഷിക്കുന്ന ഫുഡ് ഇന്‍സ്‌പെക്ടറുടെ വാക്കുകളും ദയനീയത വെളിവാക്കുന്നതായിരുന്നു. ഭക്ഷ്യവസ്തുക്കളിലെ മായവുമായി ബന്ധപ്പെട്ടും പഴകിയ ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ട ദൈനംദിന പരാതികള്‍ ലഭിക്കുമ്പോഴും സ്വന്തമായി വാഹനമില്ലാത്തതാണ് ഉദ്യോഗസ്ഥരെ കുഴക്കുന്നത്.
കുറഞ്ഞ വിലയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് വ്യാജ വെളിച്ചെണ്ണ വിപണി കീഴടക്കുമ്പോഴും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് എത്താനാകാത്ത അവസ്ഥയാണ്. കേരഫെഡ് കഴിഞ്ഞ മാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണ 240 രൂപയ്ക്കു വില്‍പ്പന നടത്തിയിടത്ത് വ്യാജ വെളിച്ചെണ്ണ 160 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘന പ്രവര്‍ത്തനങ്ങളും വ്യാപകമാകുമ്പോള്‍ യഥാസമയം ഇടപെടാനാകാത്തതിന്റെ പോരായ്മകള്‍ക്കുമാണ് സ്വന്തമായി വാഹനമില്ലാത്ത കുറവ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.