Connect with us

Culture

ഇടതു പക്ഷം വോട്ടു ബാങ്ക് രാഷ്ട്രീയത്തിലേക്ക് പോയി ; സംഘപരിവാറിനെതിരെ അണിനിരക്കുന്നവരുടെ ജാതകം നോക്കേണ്ടതില്ല: കാനം രാജേന്ദ്രന്‍

Published

on

 

കോഴിക്കോട്: സംഘപരിവാര്‍ശക്തികളെ എതിര്‍ക്കാന്‍ എല്ലാവരെയും അണിനിരത്തണമെന്നും കൂടെ കൂടുന്നവരുടെ ജാതകം നോക്കേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേരള ലിറ്റററി ഫെസ്റ്റിവലില്‍ ഭരണകൂടവും പൗരാവകാശവും എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും കൂടെ കൂട്ടുക എന്നതല്ല ഉദ്ദേശിക്കുന്നത്. സംഘപരിവാറനോട് എതിര്‍പ്പുള്ള ആരു വന്നാലും അവരുടെ ജാതകം നോക്കേണ്ടതില്ല കാനം വിശദീകരിച്ചു. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്നുനില്‍ക്കാന്‍ സി.പി.എം വൈമുഖ്യം കാണിക്കുന്ന പശ്ചാത്തലം സൂചിപ്പിച്ചായിരുന്നു കാനത്തിന്റെ വാക്കുകള്‍.

ഇടതു പക്ഷം വോട്ടു ബാങ്ക് രാഷ്ട്രീയത്തിലേക്ക് പോയെന്നും അതു തെറ്റാണെന്നും കാനം പറഞ്ഞു. കേരളത്തിലെ നവോഥാനത്തിന്റെ ഫലം ഏറെ കിട്ടിയ ഇടതുപക്ഷത്തിന് പക്ഷെ അതു തുടരാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പോയതു കൊണ്ടാണിത്. യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ നിലയിലേക്ക് കേരളത്തിലെ ഇടതുപക്ഷം തിരിച്ചു വരേണ്ടിയിരിക്കുന്നു.

ജനപ്രിയനാകാനല്ല സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തുന്നത്. ഗോര്‍ബച്ചെവിനെ പോലെ നോബല്‍ സമ്മാനം കിട്ടാനുമല്ല. യഥാര്‍ത്ഥ ഇടതു പക്ഷത്തിന്റെ നിലപാടുകള്‍ ആണ് ഉന്നയിക്കുന്നത്. പലത്തിനും മാറ്റമുണ്ടക്കാന്‍ കഴിഞ്ഞു. ഭരണത്തിന്റെ ഭാഗമെന്ന നിലക്ക് ഇടതുപക്ഷ സര്‍ക്കാറിന്റെ ഭാഗത്തും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്്്.
ഒന്നാം ഭൂപരിഷ്‌കരണം പൂര്‍ത്തിയാക്കാന്‍ ആണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു ലക്ഷം പേര്‍ക്ക് പട്ടയ വിതരണം അതിന്റെ ഭാഗമാണ്. കാനം പറഞ്ഞു.

ഇടതുമുന്നണിക്കെതിരെയും സര്‍ക്കാറിനെതിരെയും കാനം നടത്തുന്ന പല പരസ്യ വിമര്‍ശനവും പിണറായി വിജയനും കാനവും നേരിട്ട് സംസാരിച്ചാല്‍ തീരുന്നതല്ലേ എന്ന ചോദ്യത്തിന് സംസാരിക്കാത്തത് കൊണ്ട് കേരള ഭരണത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നായിരുന്നു മറുപടി. പിണറായിയുമായി പലപ്പോഴും സംസാരിക്കാറുണ്ട്. ചിലപ്പോള്‍ ചര്‍ച്ച ചെയ്യാറില്ല.പ്രകടന പത്രിക നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണത്തെ കുറിച്ച് ചിലത് അകത്തും ചിലത് പുറത്തു പറയുകയും ചെയ്യുന്നുവെന്ന് മാത്രമേയുള്ളു.വര്‍ഗീയതയുടെ ഏറ്റവും വലിയ മറ ദേശീയതയാണെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു. ഭരണകൂടം തന്നെ ജനാധിപത്യ വിരുദ്ധ തയില്‍ എത്തിയിരിക്കുന്നു. രാഷ്ട്രീയ ജനാധിപത്യം വര്‍ഗീയ ജനാധിപത്യമായിരിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ജനകീയ സമരങ്ങള്‍ മാവോ സമരം ആയി ചിത്രീകരിച്ചു അടിച്ചമര്‍ത്തുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്ന്്് അജിത പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.