Connect with us

Culture

മടക്കം അഭിമന്യുവിന്റെ മുഴുവന്‍ ഘാതകരെയും പിടികൂടുന്നത് കാണാനാവാതെ

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: ‘എസ്ഡിപിയെ പൊലീസിന് ഭയമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഈ പൊലീസ് സര്‍ക്കാരിന് ചീത്തപേരുണ്ടാക്കിയിരിക്കുന്നു. രാത്രി തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ 12 ദിവസമായിട്ടും പ്രതികളെ പിടിക്കാന്‍ സാധിച്ചിട്ടില്ല. ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്’-മഹാരാജാസില്‍ കഴിഞ്ഞ ജൂലൈയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസിലെ അന്വേഷണത്തില്‍ തുടക്കം മുതല്‍ പൊലീസും അഭ്യന്തര വകുപ്പും അനാസ്ഥ  കാണിച്ചപ്പോള്‍ അന്തരിച്ച മുന്‍ എസ്എഫ്‌ഐ നേതാവും എംഎല്‍എയുമായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ പ്രതികരണമായിരുന്നു ഇത്.

കാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ വീട്ടിലെ നിത്യ സന്ദര്‍ശകരിലൊരാളായിരുന്നു അഭിമന്യു. എഴുത്തു കാര്യങ്ങളില്‍ അടക്കം സൈമണ്‍ ബ്രിട്ടോയെ അഭിമന്യു സഹായിക്കുകയും ചെയ്തിരുന്നു. സ്വന്തം മകനെ പോലെ കണ്ട അഭിമന്യുവിന്റെ വധക്കേസ് അന്വേഷണത്തില്‍ പൊലീസും സര്‍ക്കാരും പൂര്‍ണമായി പരാജയപ്പെട്ടപ്പോള്‍ താന്‍ വിശ്വസിച്ച സര്‍ക്കാരിനെതിരെ തന്നെ അദ്ദേഹത്തിന് പ്രതികരിക്കേണ്ടി വന്നു. അഭിമന്യുവിന് നീതി കിട്ടണമെന്നും കാമ്പസില്‍ ഇനി ഒരു ഇര കൂടി ഉണ്ടാവരുതെന്നും അതിലൂടെ അദ്ദേഹം അതിയായി ആഗ്രഹിച്ചു. പക്ഷേ കാമ്പസ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി സിപിഎമ്മും എസ്എഫ്‌ഐയും എപ്പോഴും ഉയര്‍ത്തി കാട്ടിയിരുന്ന സൈമണ്‍ ബ്രിട്ടോയുടെ ഈ പ്രതികരണം പാര്‍ട്ടിയും ഇടത് സര്‍ക്കാരും സൗകര്യപൂര്‍വം അവഗണിച്ചു.

കേസ് അന്വേഷണത്തില്‍ കാര്യമായി പുരോഗതിയുണ്ടായില്ല. പൊലീസിന്റെ അനാസ്ഥ ഇപ്പോഴും തുടരുന്നു. സംഭവം നടന്ന് അഞ്ചു മാസം പിന്നിടുമ്പോഴും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴോളം പ്രതികളെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാനായിട്ടില്ല. ഭരിക്കുന്നത് ഇടത് സര്‍ക്കാരായതിനാല്‍ അഭിമന്യുവിന്റെ മുഴുവന്‍ ഘാതകരെയും വേഗത്തില്‍ പിടികൂടുമെന്ന് സൈമണ്‍ ബ്രിട്ടോ പ്രതീക്ഷിച്ചിരുന്നു. ആ ആഗ്രഹം ബാക്കിയാക്കി, ശുഭ വാര്‍ത്തക്ക് ഇനിയും കാത്തിരിക്കാതെ അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. അഭിമന്യുവിന് എല്ലാവരെയും സ്‌നേഹമായിരുന്നുവെന്നും എന്റെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു അവനെന്നും അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ സൈമണ്‍ ബ്രിട്ടോ പ്രതികരിച്ചിരുന്നു. അഭിമന്യുവുമായി വൈകാരിക ബന്ധം സൂക്ഷിച്ച ബ്രിട്ടോയുടെ യാത്രാ വിവരണത്തിന്റെ കൂടുതല്‍ എഴുതിയിരുന്നതും അഭിമന്യുവായിരുന്നു.

കോളജ് കാമ്പസില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കഴിഞ്ഞ ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു (20) കൊല്ലപ്പെട്ടത്. 16 അംഗ കൊലപാതക സംഘത്തില്‍ നേരിട്ടു പങ്കെടുത്ത ഏഴു പ്രതികളാണ് ഇപ്പോഴും ഒളിവില്‍ തുടരുന്നത്. കേസില്‍ മുഴുവന്‍ പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും സിപിഎം എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും വെളിപ്പെടുത്തിയിരുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.