Connect with us

Video Stories

മോദിയുടെ നോട്ടു നിരോധനം ആര്‍.ബി.ഐ മുന്നറിയിപ്പ് അവഗണിച്ചെന്ന്; സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം

Published

on

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കടുത്ത വിയോജിപ്പ് മറികടന്നാണ് മോദി സര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍.ബി. ഐ മുന്നറിയിപ്പ് നല്‍കിയിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സ് പുറത്തുവന്നു. ഇപ്പോഴത്തെ ആര്‍.ബി.ഐ ഗവര്‍ണറും മോദി സര്‍ക്കാറിലെ ധനകാര്യ സെക്രട്ടറിയുമായിരുന്ന ശക്തികാന്ത ദാസ് ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ആര്‍.ബി. ഐ ബോര്‍ഡ് യോഗമാണ് നോട്ടു നിരോധന നിര്‍ദേശത്തെ എതിര്‍ത്തത്.

നോട്ടു നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ടിന് വൈകീട്ട് 5.30നാണ് ആര്‍.ബി.ഐ ബോര്‍ഡ് യോഗം ചേര്‍ന്നത്. എന്നാല്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം പോലും അറിയാന്‍ കാത്തു നില്‍ക്കാതെ രണ്ടര മണിക്കൂറിനു ശേഷം, അന്നുതന്നെ രാത്രി എട്ടു മണിക്ക് മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി നോട്ടു നിരോധനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. ഇതു കഴിഞ്ഞ് രണ്ടാഴ്ചയോളം കഴിഞ്ഞാണ് ബോര്‍ഡ് യോഗ തീരുമാനം കേന്ദ്രത്തെ ഔദ്യോഗികമായി അറിയിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

വിവരാവകാശ നിയമപ്രകാരം വെങ്കിടേശ് നായക് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ബോര്‍ഡ് യോഗത്തിന്റെ വിശദാംശങ്ങളും മിനുട്‌സിന്റെ പകര്‍പ്പും ആര്‍.ബി.ഐ പുറത്തുവിട്ടത്. പുറത്തുവന്ന വിവരങ്ങള്‍ സത്യമാണെന്ന് ആര്‍.ബി. ഐ കേന്ദ്രങ്ങള്‍ ഇന്നലെ സ്ഥിരീകരിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

കള്ളപ്പണം തടയുന്നത് ഉള്‍പ്പെടെ ആറ് ന്യായങ്ങളാണ്, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐക്ക് മുന്നില്‍ നിരത്തിയിരുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം ആര്‍.ബി.ഐ തള്ളിക്കളഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് മിനുട്്‌സ് രേഖകള്‍. നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍.ബി.ഐ മുന്നറിയിപ്പു നല്‍കിയിരുന്നു. കള്ളപ്പണ നിക്ഷേപത്തിന്റെ സിംഹ ഭാഗവും കറന്‍സിയായല്ല, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ നിക്ഷേപം എന്നീ രുപങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ നോട്ടു നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവില്ലെന്നുമുള്ള വാദമാണ് ആര്‍.ബി.ഐ ബോര്‍ഡ് ഉയര്‍ത്തിയത്. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വാദം ആര്‍.ബി.ഐ ബോര്‍ഡിലെ ചില അംഗങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മാത്രമല്ല, നോട്ടു നിരോധനം സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയാകുമെന്നും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും ആര്‍.ബി. ഐ ബോര്‍ഡ് യോഗം മുന്നറിയിപ്പു നല്‍കിയിരുന്നു. നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോള്‍ മൊത്തം പണത്തിന്റെ 86 ശതമാനമാണ് കറന്‍സി രൂപത്തില്‍ വിപണിയിലുണ്ടായിരുന്നത്. ഇവ ഒരുമിച്ച് പിന്‍വലിക്കപ്പെടുമ്പോള്‍ സമ്പദ് വ്യവസ്ഥയില്‍ നേരിടാന്‍ ഇടയുള്ള പ്രതിസന്ധിയാണ് ആര്‍.ബി. ഐ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ മുന്നറിയിപ്പും മോദി സര്‍ക്കാര്‍ അവഗണിച്ചു. പൊതുതാല്‍പര്യം കണക്കിലെടുത്ത് നോട്ടു നിരോധനത്തിന് അനുമതി നല്‍കുന്നതായി ബോര്‍ഡ് യോഗ തീരുമാനമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ പൊതുതാല്‍പര്യം എന്തെന്ന് രേഖകളില്‍ വ്യക്തമല്ല. ഫലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ആര്‍.ബി. ഐ മുട്ടു മടക്കുകയായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുകയും ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുകയും ചെയ്ത ഉടനെയാണ് നോട്ടു നിരോധനം പ്രഖ്യാപിച്ചത്.

ഇതിനു ആറു മാസം മുമ്പുതന്നെ നോട്ടു നിരോധനം സംബന്ധിച്ച വിഷയത്തില്‍ ആര്‍.ബി. ഐയും കേന്ദ്രസര്‍ക്കാറും തമ്മില്‍ ആശയ വിനിമയങ്ങള്‍ തുടര്‍ന്നിരുന്നതായി വിവരാവകാശ മറുപടിയില്‍ വ്യക്തമാണ്. രഘുറാം രാജന്റെ എതിര്‍പ്പാണ് അതുവരെ നോട്ടു നിരോധനം നടപ്പാക്കാന്‍ കേന്ദ്രത്തിനു തടസ്സമായതെന്ന സൂചന നല്‍കുന്നതാണിത്. നോട്ടു നിരോധനത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് രഘുറാം രാജന്‍ പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം ആര്‍ബിഐയുടെ അംഗീകാരം പോലും നേടാതെ മോദി നടത്തിയ നോട്ടുനിരോധനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. നോട്ടു നിരോധനം ഓര്‍ക്കുക എന്ന ട്വിറ്റര്‍ ഹാഷ്ടാഗ് രാജ്യത്ത് ട്രെന്റായി. രാജ്യത്ത് വന്‍ ദുരിതം വിതച്ച നോട്ടു നിരോധന കാലത്തെ ദൃശ്യങ്ങളും ഓര്‍മ്മകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമായി ഉയര്‍ന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.