Connect with us

Culture

ഉയര്‍ച്ചയുടെ പടവുകളില്‍ കാല്‍വഴുതിയ മിമിക്രിക്കാരന്‍

Published

on

ആലുവക്കാരനായ പയ്യന്‍ സിനിമാലോകത്തെ മുടിചൂടാമന്നനായി വളര്‍ന്നതിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടലും തെറ്റാത്ത അടവുകളുമായിരുന്നു. എന്നാല്‍ കുടുംബ ശത്രുവെന്ന് കരുതി സഹപ്രവര്‍ത്തകയെ ഒതുക്കാന്‍ കാട്ടിയ അടവുകള്‍ പക്ഷേ പിഴക്കുകയായിരുന്നു. അത്രയൊന്നും സൗന്ദര്യമോ ആകാരമോ ഇല്ലാതിരുന്ന മെലിഞ്ഞുണങ്ങിയ ഗോപാല കൃഷ്ണന്‍ എന്ന ദിലീപിന് മിമിക്രിയോടായിരുന്നു ചെറുപ്പം മുതല്‍ കമ്പം. ആലുവ യുസി കോളജിലും എറണാകുളം മഹാരാജാസിലും പഠിക്കുന്ന കാലത്ത് കാമ്പസുകളില്‍ മിമിക്രി വേദികളില്‍ തിളങ്ങി.

എക്കണോമിക്‌സില്‍ ബിരുദമെടുത്ത ശേഷം എറണാകുളം നഗരത്തില്‍ കൂട്ടുകാരോടൊപ്പം ചുറ്റിത്തിരിയലായിരുന്നു പതിവ്. ഇതിനിടെ അബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സാഗര്‍ എന്ന മിമിക്രി ട്രൂപ്പില്‍ സജീവമായി. അന്ന് മലയാള നടന്റെ പ്രത്യേകിച്ച് ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ചായിരുന്നു വേദികയ്യടക്കിയത്. എറണാകുളം ലീഗോഫീസിലായിരുന്നു സാഗര്‍ ട്രുപ്പിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. കാര്യമായ പ്രോഗ്രാമുകളൊന്നും ലഭിക്കാതിരുന്ന ഈ കാലത്ത് കട്ടന്‍ ചായയും ഉണ്ടംപൊരിയും കഴിക്കാന്‍ പോലും കാശില്ലാതിരുന്നപ്പോള്‍ സഹായമായത് പലപ്പോഴും അവിടത്തെ അന്തേവാസിയായ എംഎസ്എഫ് പ്രവര്‍ത്തകന്‍ കൂടിയായ കെ എം നാസറാണ്.

അതിനിടെയാണ്
നാദിര്‍ഷയുടെ നേതൃത്വത്തില്‍ പാരഡി രംഗത്തേക്ക് തിരിയുന്നത്. ‘ദേ മാവേലി കൊമ്പത്ത്’ എന്ന കാസറ്റിന്റെ പ്രധാന ആകര്‍ഷണമായി മാറാന്‍ ദിലീപിന് അധികം സമയം വേണ്ടിവന്നില്ല. തുടര്‍ന്ന് ടെലിവിഷന്‍ രംഗത്തെ ഹാസ്യാവതരണം കയ്യടി നേടിക്കൊടുത്തു. അഭിനയ മോഹം തലക്കുപിടിച്ച ദിലീപിടിച്ചപ്പോള്‍ നടന്‍ ജയറാമിനെ കൊണ്ട് സംവിധായകന്‍ കമലിനോട് ശുപാര്‍ശ ചെയ്യിച്ചു. എന്നാല്‍ ക്യാമറക്ക് പിന്നിലായിരുന്നു സ്ഥാനം. സംവിധാന സഹായി എന്ന റോളില്‍. ഇടക്ക് ചെറിയ വേഷങ്ങളില്‍ തലകാണിക്കാനായി.

Image result for de maveli kombathu

മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ഗോപാലകൃഷ്ണന്റെ നേര്‍രേഖ തെളിയുന്നതും ദിലീപായി മാറുന്നതും. എറണാകുളം കേന്ദ്രീകരിച്ച് കുറഞ്ഞ ചെലവിലുള്ള സിനിമകള്‍ക്കൊപ്പമായിരുന്നു പിന്നീടുള്ള നാളുകള്‍. ലോഹിതദാസിന്റെ മനസില്‍ കയറിക്കുടാന്‍ കഴിഞ്ഞ ദിലീപിനെ കാത്തിരുന്നത് സല്ലാപത്തിലെ ജൂനിയര്‍ യേശുദാസ് എന്ന കഥാപാത്രം. ഇതോടെയാണ് ദിലീപിന്റെ നേര്‍രേഖ തെളിഞ്ഞത്. പിന്നീട് പ്രമുഖരുടെയെല്ലാം ചിത്രങ്ങളില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട കഥാപാത്രങ്ങളായി തിളങ്ങി മലയാളിയുടെ ഹൃദയത്തില്‍ കയറിക്കൂടി. ഇതിനിടെ സിനിമയില്‍ താരമായി തിളങ്ങി നിന്ന മഞ്ജുവാര്യരെ ജീവിത സഖിയാക്കി.

Image result for manathe kottaram

മീശമാധവന്‍, പറക്കും തളിക, മിസ്റ്റര്‍ ബട്‌ലര്‍, കൊച്ചി രാജാവ്, പഞ്ചാബി ഹൗസ്, കുഞ്ഞിക്കൂനന്‍, കല്യാണ രാമന്‍, കുബരന്‍, സിഐഡി മുസ, തിളക്കം, പെരുമഴക്കാലം, ചാന്ദ്‌പൊട്ട്, മുല്ല, ക്രെയ്‌സി ഗോപാലന്‍, കര്യസ്ഥന്‍, പാപ്പി അപ്പച്ചന്‍, മായാമോഹിനി തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെ ജനപ്രിയ താരമായി വളര്‍ന്നു. തുടര്‍ച്ചയായ വലിയ വിജയങ്ങള്‍ക്കൊപ്പം സിഐഡി മൂസയുടെ നിര്‍മാണത്തലൂടെ സ്വന്തമായി നിര്‍മാണ കമ്പനി ആരംഭിച്ചു.

Image result for cid moosa
താരസംഘടനയായ അമ്മയുടെ ചലച്ചിത്ര നിര്‍മാണം പ്രതിസന്ധി നേരിട്ടപ്പോള്‍ രക്ഷകന്റെ റോളില്‍ എത്തുകയും ട്വന്റി ട്വന്റി ചിത്രം വന്‍ ലാഭം നേടിക്കൊടുക്കുകയും ചെയ്തു. ഇതോടെ താരസംഘടനയില്‍ മേല്‍കൈനേടാന്‍ ദിലീപിനായി. ദിലീപ് സിനിമകള്‍ക്ക് ഫോര്‍മുല സിനിമകള്‍ എന്ന പഴികേട്ട് തുടങ്ങിയതോടെ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി ഇമേജ് വര്‍ധിപ്പിക്കാനായി. ഇതിനിടെയാണ് വിവാഹ മോചനമെന്ന കിംവദന്തി ദിലീപിനെ വേട്ടയാടാന്‍ തുടങ്ങിയത്. ആദ്യമെല്ലാം ദിലീപ് ഇത് നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടിവന്നു. പിന്നെ ഊഹാപോഹങ്ങളുടെ കാലമായിരുന്നു.

മലയാളികളുടെ സംശയങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ വര്‍ഷം മലയാളികളുടെ പ്രിയപ്പെട്ട നായിക കാവ്യമാധവന്‍ ദിലീപിന്റെ ജീവിത സഖിയായി. വിവാഹ ശേഷം ദിലീപിന് ശനിദശയായിരുന്നു. പിന്നീടുള്ള സിനിമകളുടെ പരാജയത്തിനിടെയാണ് തന്റെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി സംശയിച്ച് നഹപ്രവര്‍ത്തകക്കെതിരെ തിരിയുന്നത്. ആദ്യമെല്ലാം ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയെങ്കിലും മലയാളികളെയും സിനിമാ ലോകത്തേയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു വീര നായകന്റെ പതനം. ഫീനിക്‌സ് പക്ഷിയെ പോലെ കുരുക്കില്‍ നിന്നും രക്ഷപെട്ട് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.