Connect with us

Health

‘ആയിരം മുഖങ്ങളുള്ള അസുഖം’ -ഡോ. അനൂഫ് പി. പി

Published

on

ഡോ. അനൂഫ് പി. പി
ഫൗണ്ടര്‍ ചെയര്‍മാന്‍ & സീനിയര്‍ കണ്‍സല്‍ട്ടന്റ്
ഡോ. അനൂഫ്‌സ് റുമകെയര്‍
കോഴിക്കോട്

ആയിരം മുഖങ്ങളുള്ള അസുഖം, ഈ ഭൂമുഖത്ത് മറ്റൊരസുഖത്തിനും ഇത്രയും രസകരമായ വിളിപ്പേരുണ്ടാകില്ല. രോഗത്തിന്റെ ലക്ഷണത്തിലും രോഗനിര്‍ണ്ണയ പരിശോധനകളിലുമെല്ലാമുള്ള വ്യത്യസ്തതകളെ മുന്‍നിര്‍ത്തിയാണ് ലൂപ്പസ് രോഗത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്. രോഗബാധിതനായ ഓരോ വ്യക്തിക്കും പലവിധ ലക്ഷണങ്ങളും വ്യത്യസ്തങ്ങളായ പരിശോധനാഫലങ്ങളുമായിരിക്കും ലഭ്യമാവുക. ലക്ഷണങ്ങളെല്ലാം തന്നെ സ്വാഭാവികമായ വളരെ സാധാരണമായവയും അലര്‍ജി ഉള്‍പ്പെടെയുള്ള മറ്റ് പല രോഗങ്ങളുടേതുമായതിനാല്‍ എളുപ്പത്തില്‍ രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കില്ല എന്നതാണ് ലൂപ്പസ് ചികിത്സ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

പുരുഷന്മമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ലൂപ്പസ് രോഗം കൂടുതലായി കണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. നിര്‍ണ്ണയിക്കപ്പെടുന്ന രോഗികളില്‍ 90 ശതമാനവും സ്ത്രീകളാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലിംഗപരമായ ഹോര്‍മോണുകളുടെ സാന്നിദ്ധ്യമായിരിക്കാം ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.

മറ്റൊരു പ്രധാനപ്പെട്ട ഘടകം രോഗം ബാധിക്കുന്നവരുടെ പ്രായമാണ്. 17 വയസ്സിനും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവരിലാണ് ലൂപ്പസ് കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകളെ സംബന്ധിച്ച് വിവാഹിതരാകുന്ന പ്രായവും, കുട്ടികളുണ്ടാകുന്ന പ്രായവും ഈ പരിധിയില്‍ വരുന്നു. ലൂപ്പസ് ബാധിതരായവരില്‍ ഗര്‍ഭം അലസിപ്പോകുവാനുള്ള സാധ്യത കൂടുതലായതിനാല്‍ തന്നെ കൂടുതല്‍ ഗൗരവത്തോടെ ഈ സാഹചര്യത്തെ സമീപിക്കുകയും വേണം.

എന്താണ് ലൂപ്പസ് രോഗം?

ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി താളം തെറ്റുകയും, അത് ശരീരത്തിന് തന്നെ വിഘാതമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ലൂപ്പസ്. ഈ രോഗബാധിതരാകുമ്പോള്‍ ശരീരത്തിന് സ്വന്തം കോശങ്ങളെയും രോഗപ്രതിരോധശേഷിയേയും രോഗാണുക്കളേയും വേര്‍തിരിച്ചറിയാനുള്ള ശക്തി ക്ഷയിക്കപ്പെടുന്നു. ഇത് ഇവതമ്മിലുള്ള പരസ്പര പ്രതിപ്രവര്‍ത്തനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പലവിധത്തിലുള്ള ശാരീരികമായ പ്രത്യാഘാതങ്ങളിക്ക്് നയിക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍

വിടാതെ പിന്‍തുടരുന്ന തളര്‍ച്ച തന്നെയാണ് പ്രധാന ലക്ഷണം. വിട്ടുമാറാത്ത പനി, സന്ധിവേദന എന്നിവയും ലൂപ്പസിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കവിളിലും മുഖത്തിന്റെ മറ്റ് ഭാഗങ്ങളിലുമെല്ലാം കാണപ്പെടുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ചുവന്ന പാടുകള്‍ പ്രത്യക്ഷത്തിലുള്ള ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. സൂര്യപ്രകാശത്തിലാണ് ഇത് കൂടുതല്‍ വ്യക്തതയോടെ പ്രത്യക്ഷപ്പെടുക. മുടി കൊഴിച്ചില്‍ വായയിലും മൂക്കിലുമുള്ള വ്രണങ്ങള്‍, ശ്വാസതടസ്സം, വൃക്കകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, കാലിലേയും ശ്വാസകോശത്തിലേയും ധമനികളില്‍ രക്തം കട്ടപിടിക്കല്‍, സ്്ത്രീകളില്‍ തുടര്‍ച്ചയായി ഗര്‍ഭം അലസല്‍, അപസ്മാരം തുടങ്ങിയവ അനവധി ലക്ഷണങ്ങള്‍ ലൂപ്പസിന്റെ ഭാഗമായി കാണപ്പെടുന്നു.
അസുഖത്തെ തിരിച്ചറിയലും

ചികിത്സയും

മുകളില്‍ പറഞ്ഞിരിക്കുന്നവയെല്ലാം മറ്റ് പല രോഗങ്ങളുടേയും ലക്ഷണങ്ങളായതിനാല്‍ തുടക്കത്തില്‍ തന്നെ അസുഖത്തെ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. രോഗലക്ഷണങ്ങളെ മുന്‍നിര്‍ത്തി വിദഗ്ദ്ധനായ ഒരു റുമറ്റോളജിസ്റ്റിന് അസുഖം ഏറെക്കുറെ കൃത്യമായി തന്നെ നിര്‍ണ്ണയിക്കാന്‍ സാധിക്കും. രക്തപരിശോധനയിലൂടെയാണ് രോഗം ലൂപ്പസ് തന്നെയാണ് എന്ന് പ്രധാനമായും ഉറപ്പിക്കുന്നത്. വിവിധ ഘട്ടങ്ങളിലൂടെയാണ് രോഗം പുരോഗമിക്കുന്നത് അതുകൊണ്ട് തന്നെ ചികിത്സയും ആ ഘട്ടങ്ങളെ അവലോകനം ചെയ്ത ശേഷമാണ് തീരുമാനിക്കുക.

മുന്‍കാലങ്ങളില്‍ ലൂപ്പസിന് ഫലപ്രദമായ ചികിത്സയും കൂടുതല്‍ ഓപ്ഷനുകളും ലഭ്യമായിരുന്നില്ല എന്നതായിരുന്നു അവസ്ഥയെങ്കിലും രണ്ടര പതിറ്റാണ്ടിനിപ്പുറത്തേക്ക് ചികിത്സാ രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ തന്നെ രോഗം തിരിച്ചറിയാന്‍ സാധിച്ചാല്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കും. ചികിത്സയുടെ കാലദൈര്‍ഘ്യമാണ് മറ്റൊരു വെല്ലുവിളി. ദീര്‍ഘകാലം ചികിത്സ ആവശ്യമായതിനാല്‍ ചിലരെങ്കിലും പാതി വഴിയില്‍ ചികിത്സ ഉപേക്ഷിക്കാനും മറ്റ് മാര്‍ഗ്ഗങ്ങല്‍ലേക്ക് മാറുവാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗിയും രോഗിയുടെ ബന്ധുക്കളുമെല്ലാം ചികിത്സുയുടെ കാലദൈര്‍ഘ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കണം.

ലൂപ്പസ് ബാധിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭിണികളാകാമോ?

മുന്‍കാലങ്ങളില്‍ ഈ രോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിരുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഇത്. രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല എന്നതും, തുടര്‍ച്ചയായി ഗര്‍ഭം അലസുവാനുള്ള സാധ്യതയുണ്ട് എന്നതും ലൂപ്പസ് ബാധിതരായവരുടെ വിവാഹം നടക്കാത്ത സാഹചര്യമുണ്ടാക്കിയിരുന്നു. എന്നാല്‍ പുതിയ കാലത്തുണ്ടായിരിക്കുന്ന വലിയ മാറ്റങ്ങളുടെ ഫലമായി വിജയകരമായി ഗര്‍ഭധാരണവും പ്രസവും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്.ഇതിന് ആദ്യം വേണ്ടത് മികച്ച ഒരു റുമറ്റോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള ചികിത്സാ ക്രമീകരണമാണ്. പങ്കാളിയുടെയും വീട്ടുകാരുടേയും മാനസികമാ പിന്തുണയും അനിവാര്യമാണ്. ഡോക്ടറുടെ നിര്‍ദ്ദേശം കൃത്യമായി പിന്‍തുടര്‍ന്ന് രോഗത്തെ കീഴടക്കുകയോ, വരുതിയിലാക്കുകയോ ചെയ്ത ശേഷം ഗര്‍ഭധാരണം വിജയകരമായി പൂര്‍ത്തീകരിക്കാവുന്നതാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Health

കുട്ടികളിലെ മഴക്കാല രോഗങ്ങളെ ചെറുക്കാം, ചില മുൻകരുതലിലൂടെ

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്.

Published

on

മഴക്കാലം എന്നാൽ പല രോഗങ്ങളുടെയും കൂടെ കാലമാണ് , പ്രത്യേകിച്ച് കുട്ടികളിലെ രോഗങ്ങൾ. പനി ,ജലദോഷം മുതൽ ഡെങ്കിപനി പോലുള്ള നിരവധി രോഗങ്ങളാണ് ഈ കാലയളവിൽ പടർന്ന് പിടിക്കുന്നത്.

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്. ഇതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പടുന്നത് കഴിഞ്ഞ 2-3 വർഷമായി കുട്ടികൾ കൊവിഡ് ഐസൊലേഷനിൽ ആയിരുന്നതിനാൽ വൈറസുകളുമായുള്ള സമ്പർക്ക കുറവ്മൂലം കുട്ടികളിലെ ആന്റിബോഡികൾ ഇല്ലാതാവുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.

മഴക്കാല രോഗങ്ങളെ ചെറുക്കാൻ മാതാപിതാക്കൾക്കായി ചില പൊടി കൈകൾ:

• കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുക, ഇത് പനി വരുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണത്തിന് ഒരു പരിധി വരെ സഹായകമാകും. ചായയോ കഫീൻ അടങ്ങിയ പാനിയങ്ങളോ കുട്ടികൾക്ക് അധികം നൽകാതിരിക്കുക, ഇത് നിർജ്ജലീകരണത്തിന് കാരണമാകും.

• കുട്ടികൾക്ക് പനി ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ സർവ്വ സാധാരണമാണ്. എന്നാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണം കുട്ടികൾക്ക് നൽകാൻ മാതാപിതാങ്ങൾ ശ്രദ്ധിക്കുക.കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്ത്രരാകേണ്ട ആവശ്യമില്ല, കുട്ടികൾ പനി മൂലം അസ്വസ്ഥരാണെങ്കിൽ പാരസെറ്റമോൾ മാത്രം നൽകുക. പനി കുട്ടിയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്.

• വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന വയറിളക്ക രോഗങ്ങൾ തടയാൻ സഹായിക്കുന്നു.

• സമീകൃതാഹാരം ശീലമാക്കുക , പുറത്തുനിന്നുള്ള ഭക്ഷണ പാനിയങ്ങൾ പരമാവധി ഒഴിവാക്കുക. കഴിവതും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാൻശ്രദ്ധിക്കുക.
• ഭക്ഷണത്തിൽധാരാളം പച്ചക്കറികളും ,പഴവർഗങ്ങളും, ഡ്രൈ ഫ്രൂട്ട്സും, നട്സും ഉൾപ്പെടുത്തുക. കുട്ടികളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും, കാരണം ഇത് ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്, കൂടാതെ ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സഹായകമാണ് .

• മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് കൊതുകുകൾ പെരുകുന്നത്, ഇത് ഡെങ്കിപനി പോലെയുള്ള അപകടകരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, കുട്ടികളെ ഫുൾസ്ലിവ് കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാനും ശ്രദ്ധിക്കുക.

• ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, നനവും ഫംഗസ് അണുബാധയും ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റേണ്ടതാണ്.

• മഴക്കാലമായതിനാൽ കുട്ടികൾ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻ കോട്ടോ കൈയ്യിൽ കരുതുക. കുട്ടികൾ നനഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ തന്നെ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

തയ്യാറാക്കിയത് :ഡോ. സുരേഷ് കുമാർ ഇ കെ, പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് & എച്ച് ഒഡി ആസ്റ്റർ മിംസ് ,കോഴിക്കോട്

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.