Connect with us

Culture

‘പാര്‍ക്കില്‍ യോഗ നടത്താമെങ്കില്‍ നിസ്‌ക്കരിക്കുന്നതിലെന്താണ് കുഴപ്പം? ‘; ഹരിയാന മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്

Published

on

ഗുരുഗ്രാം: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ നമസ്‌ക്കാര പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മുസ്‌ലിംകള്‍ പാര്‍ക്കിലോ മറ്റിടങ്ങളിലോ നിസ്‌ക്കരിക്കരുതെന്നും വീടുകളിലോ പള്ളികളിലോ നിസ്‌ക്കരിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തുകയായിരുന്നു. തെരുവുകളിലും പാര്‍ക്കിലും യോഗ സംഘടിപ്പിക്കാമെങ്കില്‍ നിസ്‌ക്കരിക്കുന്നതിനെന്താണ് കുഴപ്പമെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദുതീവ്രവാദികളെ ഇറക്കി ബി.ജെ.പി സര്‍ക്കാര്‍ വര്‍ഗ്ഗീയകാര്‍ഡിറക്കി കളിക്കുകയാണെന്ന് കോണ്‍ഗ്രസ്സും ലോക്ദളും പറഞ്ഞു. അത് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുടെ വാക്കുകളെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഗുരുഗ്രാമില്‍ പത്തുകൊല്ലത്തിനപ്പുറമായി മുസ്‌ലിംകള്‍ തുറന്ന സ്ഥലങ്ങളില്‍ നിസ്‌ക്കരിക്കാറുണ്ട്. 2019-ലെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ അവര്‍ക്ക് സമൂഹത്തെ മതപരമായി വിഭജിക്കേണ്ടതുണ്ട്. ഇത് ഹിന്ദുവോട്ടുകള്‍ കിട്ടാനുള്ള നിലവാരമില്ലാത്ത കളിയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ഊര്‍ജ്ജമന്ത്രിയുമായിരുന്ന അജയ് യാദവ് പറഞ്ഞു.

മുസ്‌ലിംകള്‍ക്ക് നിസ്‌ക്കരിക്കാന്‍ വലിയ ഇടങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറയണം. ഒരു വലിയ സ്ഥലമില്ലാത്തതുകൊണ്ടാണ് അവര്‍ തെരുവുകളില്‍ സംഘടിക്കുന്നത്. പാര്‍ക്കുകളില്‍ യോഗയും റോഡുകളില്‍ കൂടി ജാഗ്രനും സംഘടിപ്പിക്കാമെങ്കില്‍ മുസ്‌ലിംകളെ എന്തിനാണ് നിസ്‌ക്കരിക്കുന്നതിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ജനങ്ങളെ വോട്ടിന്റെ പേരില്‍ വിഭജിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യങ്ങളില്‍ വര്‍ഗ്ഗീയത കളിച്ച് ജനങ്ങളെ വിഭജിപ്പിച്ചു കൊണ്ടിരിക്കുകയാണ് അവര്‍. മുസ്‌ലിംകളെ സുരക്ഷിതരാക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. നമസ്‌ക്കാരം നിര്‍വ്വഹിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും’ വിഷയത്തില്‍ ലോക്ദള്‍ നേതാവ് ഗോപി ചന്ദ് ഗെലോട്ട് പറഞ്ഞു. അതേസമയം, പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. നിസ്‌ക്കാരം നിറുത്തിവെക്കാന്‍ താനൊരിക്കലും പറഞ്ഞിട്ടില്ലെന്നാണ് മനോഹര്‍ലാല്‍ ഖട്ടറിന്റെ വിശദീകരണം.

ഡല്‍ഹിയോടു ചേര്‍ന്നുള്ള ഗുഡ്ഗാവിന്റെ പല ഭാഗങ്ങളിലും തീവ്രഹിന്ദുത്വവാദികളാണ് നിസ്‌ക്കാരം തടഞ്ഞത്. ഇത് ന്യായീകരിച്ചായിരുന്നു ഖട്ടാറിന്റെ വരവ്. പൊതുസ്ഥലങ്ങളില്‍ നിസ്‌ക്കരിക്കുന്നത് ഒഴിവാക്കി നിസ്‌ക്കാരം പള്ളികളിലോ വീടുകളിലോ ആക്കണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മറ്റുള്ളവര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ പൊതുസ്ഥലങ്ങളില്‍ നിസ്‌ക്കരിക്കാമെന്നും സ്ഥലപരിമിതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കണക്കിലെടുത്ത് നിസ്‌ക്കാരം പൊതുസ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.