Connect with us

Video Stories

ഇടുക്കി അണക്കെട്ട്: ജാഗ്രത വേണം

Published

on

കനത്ത കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ, പീച്ചി, ബാണാസുരസാഗര്‍ ഉള്‍പ്പെടെ ഏതാണ്ടെല്ലാ ഡാമുകളും ഇന്നലെയോടെ തുറന്നുവിട്ടുകഴിഞ്ഞു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പതിറ്റാണ്ടിലെ ഏറ്റവും വലിയ അളവില്‍ മഴ വര്‍ഷിക്കുകയും കുട്ടനാട് ഉള്‍പ്പെടെ കേരളത്തിന്റെ മിക്കവാറും പ്രദേശങ്ങള്‍ പ്രളയം കവര്‍ന്നെടുക്കുകയും ചെയ്തതോടെ ഇടുക്കി അണക്കെട്ടിലെ വെള്ളവും തുറന്നുവിടണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ട് നാളേറെയായി. 167.68 മീറ്റര്‍ ഉയരത്തില്‍ രണ്ടു മലകള്‍ക്കിടെ കോണ്‍ക്രീറ്റില്‍ നിര്‍മിക്കപ്പെട്ട ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്ഡാമുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഒരുമീറ്റര്‍ ഒഴികെ ശേഷിക്കുന്ന ഭാഗമെല്ലാം നിറഞ്ഞിരിക്കുകയാണിപ്പോള്‍. പരമാവധി സംഭരണശേഷിയായ 2403 അടിയില്‍ ബുധനാഴ്ചത്തെ അളവനുസരിച്ച് 2398 അടിയാണ്. ഇന്നലത്തെ കനത്തമഴ വെള്ളത്തിനൊപ്പം പെരിയാര്‍ തീരത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ആശങ്കകളുടെ തോതും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ഡാമില്‍ ഇത്രയും ജലം നിറയുന്നത്. 1992ന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത് എന്നതിനാല്‍ അതിന്റെ ഫലം ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിലും മാരകമായേക്കാം. ചെന്നൈ മഹാനഗരത്തില്‍ 2015ലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം മഴക്കിടെ ചെമ്പരാമ്പക്കം അണക്കെട്ട് ആലോചിക്കാതെ തുറന്നുവിട്ടത് മൂലമായിരുന്നുവെന്ന പാഠം നമുക്കുവേണം.
സംസ്ഥാനത്ത് വൈദ്യുതി ഏറ്റവും കൂടുതല്‍ (780 മെഗാവാട്ട്) ഉത്പാദിപ്പിക്കുന്ന അണക്കെട്ട് എന്ന നിലക്ക് ഇടുക്കിയുടെ പ്രാധാന്യം ഏറെ വലുതാണ്. അതിന് തടസ്സം വരുന്ന വിധത്തില്‍ വെള്ളം ഒഴുക്കിവിടരുതെന്ന വൈദ്യുത ബോര്‍ഡിന്റെ ആവശ്യത്തെ തള്ളിക്കളയാനാവില്ല. മഴക്കുറവ് കാരണം തുടര്‍ച്ചയായി വൈദ്യുതി ഉല്‍പാദനം മുടങ്ങിയ അണക്കെട്ടാണ് ഇടുക്കിയിലേത്. ഇന്നത്തെ അളവില്‍ ജലനിരപ്പ് ഉയരുകയാണെങ്കില്‍ വരുന്ന രണ്ടു ദിവസത്തിനകം തന്നെ ഇടുക്കി അണക്കെട്ട് പരമാവധി ശേഖരത്തിലേക്ക് എത്തുമെന്നത് തീര്‍ച്ചയാണ്. കഴിഞ്ഞദിവസം 2395.38 അടിയായതോടെ നടപടിക്രമമനുസരിച്ചുള്ള മുന്നറിയിപ്പായ ഓറഞ്ച് ജാഗ്രതാനിര്‍ദേശം ജലസേചനവകുപ്പ് പ്രഖ്യാപിച്ചു. ഇനി വെള്ളം തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുമ്പ് അതീവ ജാഗ്രതാനിര്‍ദേശം (റെഡ്അലര്‍ട്ട് ) പ്രഖ്യാപിക്കുക മാത്രമേ വേണ്ടൂ. ഇതിനിടയില്‍ സംസ്ഥാന സര്‍ക്കാരിലെ മൂന്നു വകുപ്പുമന്ത്രിമാരും സംസ്ഥാന വൈദ്യുതി ബോര്‍ഡും വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളും വിശദീകരണങ്ങളുമായി രംഗത്തുവന്നത് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ജനങ്ങളിലാകെ വലിയ തോതിലുള്ള ആശയക്കുഴപ്പങ്ങള്‍ക്കും ഭയപ്പാടിനും വഴിവെച്ചിരിക്കുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിലേക്കാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടാല്‍ വെള്ളം കുത്തിയൊലിച്ചെത്തുക. നദിയുടെ ഇരു കരകളിലുമായി വസിക്കുന്നവര്‍ക്ക് ഈ മലവെള്ളപ്പാച്ചില്‍ കനത്ത തോതിലുള്ള നാശനഷ്ടം വരുത്തുമെന്ന ആശങ്കയും ആകുലതയുമാണ് ജനങ്ങളെയും പൊതുപ്രവര്‍ത്തകരെയും ഇപ്പോള്‍ ഗ്രസിച്ചിരിക്കുന്നത്. എന്നാല്‍ ആശങ്ക നീക്കി കാര്യങ്ങള്‍ ബോധ്യപ്പെടുന്നവിധം അവരെ മനസ്സിലാക്കിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരാണ് മേല്‍വിധത്തില്‍ ഞഞ്ഞാപിഞ്ഞ കളിക്കുന്നത് എന്നത് മലവെള്ളത്തേക്കാള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മുല്ലപ്പെരിയാറിലെ ജലവും പത്തനംതിട്ട മുതലിങ്ങോട്ടുള്ള ജലവും കൂടിച്ചേര്‍ന്നാണ് ഇടുക്കിയിലെത്തുന്നത്. ഇത് താങ്ങാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ടോ എന്നത് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ള ആശങ്കയാണ്. അതിനിടെയാണ് ഈ വര്‍ഷം ചരിത്രത്തിലെ അപൂര്‍വതയായി പെരുംമഴയെത്തിയത്. പതിവായി വരള്‍ച്ചകൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിന് അനുഗ്രഹമായി ഭവിക്കേണ്ട കാലവര്‍ഷമാണ് ഇത്തവണ 115 ഓളം പേരുടെ മരണത്തിനും കൊടിയ കൃഷി-സ്വത്തു നാശങ്ങള്‍ക്കും കാരണമായത്. ഇതിനിടയില്‍ അതിലും വലിയ മഹാദുരിതമോ ദുരന്തമോ താങ്ങാനുള്ള ശേഷി കേരളത്തിനില്ല. പ്രത്യേകിച്ചും നാലു ജില്ലകളിലെ ജനങ്ങളില്‍ നല്ലൊരു പങ്കിനും ദുരിതം അനുഭവിക്കേണ്ടിവരും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാലാവധി തീര്‍ന്നിട്ടു വര്‍ഷങ്ങളായി. ഈ അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന ദുരന്തത്തെക്കുറിച്ച് ആലോചിക്കാനേ വയ്യ. ആ വിഷയം തമിഴ്‌നാട് കൂടി ബന്ധപ്പെട്ടതാണെന്നതിനാല്‍ നമ്മുടെ പൂര്‍ണനിയന്ത്രണത്തിലല്ലെന്നു പറയുമ്പോഴാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതരില്‍തന്നെ പരസ്യമായ വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. അണക്കെട്ട് തുറക്കുന്നതാണ് നല്ലതെന്ന് വൈദ്യുതി വകുപ്പുമന്ത്രി ഇടുക്കിക്കാരനായ എം.എം മണി അഭിപ്രായപ്പെടുമ്പോള്‍ ജനതാദളുകാരനായ ജലവിഭവവകുപ്പുമന്ത്രി പറയുന്നത് തുറക്കാന്‍ അടിയന്തിര സാഹചര്യമില്ലെന്നാണ്. സി.പി.ഐക്കാരനായ റവന്യൂ വകുപ്പുമന്ത്രിക്ക് പറയാനുള്ളത് 2397 അടിയില്‍ ജലമെത്തിയാല്‍ തുറക്കല്‍ അനിവാര്യമാണെന്നും. എന്നാല്‍ വൈദ്യുതി ബോര്‍ഡ് വാദിക്കുന്നതാകട്ടെ വൈദ്യുതി ഉല്‍പാദനത്തിന് കുറവു വരുത്താന്‍ കാരണമാകുന്ന തരത്തില്‍ വെള്ളം ഒഴുക്കിവിടരുതെന്നാണ്. പരമാവധി ശേഷിയായ 2403 അടിയിലെത്തിയാല്‍ മാത്രമേ ഡാം തുറക്കേണ്ടതുള്ളൂവെന്ന് സ്വന്തം വകുപ്പുമന്ത്രിയെ തിരുത്തിക്കൊണ്ട് ബോര്‍ഡ് അധികൃതര്‍ പറയുന്നു. ഇതുസംബന്ധിച്ച തര്‍ക്കവിതര്‍ക്കം രൂക്ഷമായപ്പോഴാണ് ഇന്നലെ മന്ത്രിസഭായോഗം ചേര്‍ന്ന് അണക്കെട്ട് തുറക്കണമെന്ന നിര്‍ദേശം പരസ്യപ്പെടുത്തിയത്. ഇതുസംബന്ധിച്ച നടപടികള്‍ക്കായി വൈദ്യുതി വകുപ്പുമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ജനതാദളിന്റെ ജല വകുപ്പുമന്ത്രിയെ നിസ്സാരനാക്കിയാണ് സി.പി.എം പ്രതിനിധിക്ക് ചുമതല കൈമാറിയിരിക്കുന്നത്.
അണക്കെട്ട് പൂര്‍ണമായി നിറഞ്ഞാല്‍ വെള്ളം തുറന്നുവിടുമ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. അതിനാല്‍ ഇപ്പോള്‍തന്നെ വെള്ളം പതുക്കെയായി തുറന്നുവിട്ട് പരിശോധന നടത്താമെന്ന നിര്‍ദേശം പ്രായോഗികമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രിതന്നെ ഉറച്ചൊരു തീരുമാനം പറയാത്ത നിലക്ക് ജനങ്ങളിലുയര്‍ന്ന വേവലാതി വലുതാവുകയാണ്. അണക്കെട്ട് തുറക്കുമ്പോള്‍ 25 കിലോമീറ്റര്‍ പരിധിയില്‍ വെള്ളം പുഴയില്‍ പൊങ്ങുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുസംബന്ധിച്ച് ഭൂ സര്‍വേ നടത്തിയിട്ടുണ്ട്. ചെക്ക്ഡാമുകളില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ വിവരമില്ല. ചെറുതോണി മുതല്‍ ലോവര്‍ പെരിയാര്‍ വരെ പുഴയുടെ തീരത്ത് പത്തു മീറ്ററിനരികെ പോലുമുള്ള അയ്യായിരത്തിലധികം കെട്ടിടങ്ങളും അതിലുമെത്രയോ കുടുംബങ്ങളും ഇരയാക്കപ്പെടും. ഇവരുടെ പുനരധിവാസം ഉറപ്പുവരുത്തണം. റവന്യൂ, വനം, ജലവിഭവം, ആഭ്യന്തരം, കൃഷി, വൈദ്യുതി വകുപ്പുകളുടെ ഏകോപനമാണ് ഇവിടെ വേണ്ടത്. സൈന്യത്തെയും പൊലീസിനെയും ദുരന്തനിവാരണസേനയെയും രക്ഷാസംവിധാനങ്ങളും മുന്‍കൂര്‍ വിന്യസിക്കണം. ഓഖിയും ഉരുള്‍പൊട്ടലും പോലെ ദുരന്തത്തിനുശേഷം നഷ്ടപരിഹാരം വിതരണം ചെയ്യേണ്ട ഒന്നല്ല ഇത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.