Connect with us

Video Stories

അപ്പീല്‍ ബഹളം അന്യായമാവരുത്

Published

on

മണ്ണിലും മനസ്സിലും കലാവൈഭവത്തിന്റെ ഒരായിരം വര്‍ണങ്ങള്‍ ഒരുക്കിയാണ് ഇത്തവണ പൂരങ്ങളുടെ നാടായ തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിച്ചത്. നൃത്തത്തിന്റെയും നാട്യകലകളുടെയും സംഗമം കൗമാരപ്രതിഭകളുടെ മാറ്റളക്കുന്ന ഹൃദ്യമായ വേദികള്‍ സഹൃദയലോകത്തിന് മുന്നില്‍ തുറന്നിടുകയായിരുന്നു. ഭരതനാട്യം, കുച്ചുപുഡി തുടങ്ങിയ നൃത്തകലകളും കഥകളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ നൃത്യരൂപങ്ങളും കേരളത്തിന്റെ കണ്ണും കാതും ആകര്‍ഷിച്ചുകൊണ്ട് അഞ്ചുദിനം വേദികളെ സമ്പന്നമാക്കി. തുടര്‍ച്ചയായി പന്ത്രണ്ടാം തവണ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടതിന്റെ ആഹ്ലാദനിറവിലാണ് കോഴിക്കോട്. 895 പോയന്റ് നേടിയാണ് സാമൂതിരിയുടെ തട്ടകം കിരീടം നിലനിര്‍ത്തിയത്. 893 പോയന്റുമായി പാലക്കാട് രണ്ടാമതെത്തി. മലപ്പുറത്തിന് 875 പോയന്റുമായി മൂന്നാം സ്ഥാനത്ത് നിലയുറപ്പിക്കാന്‍ കഴിഞ്ഞതും നേട്ടം തന്നെ. ആതിഥേയരായ തൃശൂര്‍ കണ്ണൂരിനൊപ്പം നാലാം സ്ഥാനം പങ്കിട്ടു. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് കലോത്സവം കൊടിയിറങ്ങിയത്. മാനുവല്‍ പരിഷ്‌കരണത്തിന്റെ ഫലമായി കാര്യങ്ങള്‍ക്ക് കുറച്ചൊക്കെ വ്യവസ്ഥ ഉണ്ടാക്കാന്‍ സാധിച്ചു. ഇക്കാര്യത്തില്‍ സംഘാടകസമിതിയും അതിന് പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ച അധ്യാപക സംഘടനകളും അധ്യാപകേതര ജീവനക്കാരുടെ സംഘടനകളും നാട്ടുകാരും ഭരണകര്‍ത്താക്കളും പ്രശംസ അര്‍ഹിക്കുന്നു.

ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താതിരുന്നത് പോരായ്മയായെന്ന് വിലയിരുത്തപ്പെടുന്നു. പൊതുവെയുള്ള കീഴ് വഴക്കം ഇത്തവണ ഉണ്ടായില്ല. എങ്കിലും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂര്‍ കലാകൗമാരത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ടു. നീര്‍മാതളം പൂത്തുലഞ്ഞ ഓര്‍മകളുടെ നിലാവിലേക്ക് കലാസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നതായിരുന്നു അഞ്ചുദിവസത്തെ മേളം.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രം നമ്മുടെ സാംസ്‌കാരിക മണ്ഡലവുമായി ദൃഢമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് കാണാം. മറ്റൊരു കലോത്സവത്തിനും ഇത്തരമൊരു പാരമ്പര്യം അവകാശപ്പെടാനില്ല. ഗാനഗന്ധര്‍വന്‍ യേശുദാസും ഭാവഗായകന്‍ പി. ജയചന്ദ്രനും നടന്‍ വിനീതും നടി മഞ്ജുവാരിയരും മറ്റും യുവജനോത്സവത്തിന്റെ അരങ്ങില്‍ നിന്ന് എത്തിയവരാണ്. ആ പാരമ്പര്യത്തിന്റെ കണ്ണികള്‍ ഇപ്പോഴും തുടരുന്നുണ്ട്. കലോത്സവത്തിന്റെ മഹത്വപൂര്‍ണമായ അരങ്ങിലേക്ക് മിഴി നട്ട് ഊണും ഉറക്കവും ഉപേക്ഷിച്ച ജനസഞ്ചയത്തെ തൃശൂരിലും കാണാനായി.

ഇപ്രകാരം ജനം നെഞ്ചേറ്റിയ ഉത്സവം വേറെയില്ലെന്ന് അഭിമാനിക്കുമ്പോഴും കലോത്സവ സംഘാടനത്തിലും മറ്റും ചില അപസ്വരങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. അനാരോഗ്യകരമായ മത്സരത്തിന്റെ സാന്നിധ്യമാണ് കലോത്സവത്തിന്റെ മഹിമയെ വര്‍ഷങ്ങളായി ആക്രമിക്കുന്ന രോഗാവസ്ഥ എന്നു പറയേണ്ടിവരും. കായിക മത്സരത്തില്‍ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വരാറുണ്ട്. അതിന് സമാനമായ ചില സാമൂഹികവിരുദ്ധ സമീപനങ്ങള്‍ കലോത്സവത്തിന്റെ അരങ്ങിന് ചുറ്റും സഞ്ചരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. അപ്പീല്‍ പ്രളയം എന്ന പിശാചിനെ പിടിച്ചുകെട്ടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കലയില്‍ ജനാധിപത്യം അനുവദിക്കുന്നതിന്റെ ഭാഗമായിട്ടാണത്രെ അപ്പീല്‍ എന്ന സംവിധാനം വന്നത്. ഇന്ന് കലോത്സവത്തിന്റെ സമയക്രമം മുഴുവന്‍ തകിടം മറയ്ക്കുന്ന ഏര്‍പ്പാടായി അത് മാറുകയാണ്. ഓരോ ജില്ലയിലെയും കലോത്സവ വിധിനിര്‍ണയത്തിനെതിരെ ആയിരത്തിലേറെ അപ്പീലുകളാണ് സംസ്ഥാനത്തേക്ക് പ്രവഹിച്ചത്. അപ്പീല്‍ നിയന്ത്രിക്കാന്‍ കര്‍ശന ഉപാധികള്‍ വെച്ചിരുന്നുവെങ്കിലും അവ വേണ്ടത്ര ഫലം ചെയ്തില്ല എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അപ്പീല്‍ വഴി ആയിരകണക്കിന് കുട്ടികള്‍ എത്തിയതോടെ മത്സരങ്ങള്‍ പലതും പുലര്‍ച്ചവരെ നീണ്ടു. ഇതിന്റെ കെടുതികള്‍ കുട്ടികളും രക്ഷിതാക്കളും അനുഭവിച്ചു.

സ്‌കൂള്‍ കലോത്സവം മത്സരരൂപത്തിലാവരുത്. കലകള്‍ അവതരിപ്പിക്കുക എന്ന നിലയില്‍ മാത്രമാവണം എന്നൊരു വാദം ഉയര്‍ന്നുവരുന്നുണ്ട്. അനാവശ്യമത്സരങ്ങളും വാക്‌പോരും കയ്യാങ്കളിയും മറ്റും ഇല്ലാതാക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിദ്യാലയങ്ങള്‍ തമ്മിലുള്ള കിടമത്സരം അതിരുവിട്ടതായി മാറുക പതിവാണ്. മത്സരിക്കുമ്പോഴും തൊട്ടടുത്ത കലാകാരിയെ അഥവാ കലാകാരനെ അംഗീകരിക്കാനും ആദരിക്കാനുമുള്ള മാനസിക ഭാവം ഉണ്ടാവണം. മത്സരം പൂര്‍ണമായി ഒഴിവാക്കിയാല്‍ കലോത്സവത്തിന്റെ സ്പിരിറ്റ് കിട്ടി എന്നു വരില്ല. രക്ഷിതാക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും അമിതമായ ഇടപെടല്‍ ഒഴിവാക്കുകയാണ് വേണ്ടത്.
കലോത്സവത്തിന്റെ പിന്നിലുള്ള അധ്വാനത്തെ നമുക്ക് ചെറുതായി കാണാനാവില്ല. മാസങ്ങള്‍ നീളുന്ന പരിശീലനവും അതിനായി ചെലവഴിക്കുന്ന പണവും ചെറുതല്ല. ആയിരകണക്കിന് നൃത്താധ്യാപകരും മറ്റ് കലാകാരന്മാരും കലോത്സവത്തിന്റെ ഭാഗമായി ഏറെ പണിപ്പെടുന്നവരാണ്. പണക്കൊഴുപ്പിന്റെ മേളയായി കലോത്സവം മാറുന്നു എന്ന ആരോപണത്തിനും ഏറെ പഴക്കമുണ്ട്. അതിലെ വാസ്തവം നാം തിരിച്ചറിയണം. ഹൃദ്യവും ലളിതവുമായ രീതിയില്‍ കലാപ്രകടനം നടത്തുന്ന സംസ്‌കാരം പരീക്ഷിക്കുകയും പരിപോഷിപ്പിക്കുകയും വേണം.

മാന്വല്‍ പരിഷ്‌കരണം കുറച്ചൊക്കെ ഫലം ചെയ്തിട്ടുണ്ട്. ഏഴു ദിവസമായി നടത്തിയിരുന്ന കലോത്സവം അഞ്ചുദിവസമാക്കി ചുരുക്കിയത് ആശ്വാസകരമാണ്. ഘോഷയാത്ര ഒഴിവാക്കിയതും നല്ലത് തന്നെ. എങ്കിലും ചില പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു. വ്യാജ അപ്പീലുകളാണ് ഏറ്റവും വലിയ വില്ലനായി മാറിയത്. ബാലാവകാശ കമ്മീഷന്റെ പേരിലാണ് അപ്പീല്‍ എത്തിയത്. എന്നാല്‍ 2015ല്‍ കമ്മീഷന്റെ ഓഫീസില്‍ നിന്ന് മോഷണം പോയ സീല്‍ ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കിയെന്നാണ് വ്യക്തമായത്. നൃത്താധ്യാപകരും കലോത്സവത്തില്‍ ബന്ധപ്പെട്ടുവരുന്ന മറ്റു പലരും ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടു പേര്‍ അറസ്റ്റിലായി. വേലി തന്നെ വിള തിന്നുന്ന ഗുരുതരമായ പ്രശ്‌നമാണിത്. 2019ല്‍ ആലപ്പുഴയില്‍ കലോത്സവം അരങ്ങേറുമ്പോള്‍ ഇത്തരം വ്യാജ അപ്പീലുകാരെ പുറത്തുനിര്‍ത്താന്‍ ജാഗ്രതയുണ്ടാവണം. പണക്കൊഴുപ്പിന്റെ ധാരാളിത്തത്തിനും തടയിടണം. നൈസര്‍ഗികമായ കലയുടെ നൂപുരധ്വനികള്‍ മുഴങ്ങുന്നതാകട്ടെ അടുത്ത കലോത്സവ വേദി

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.