Connect with us

Video Stories

ഇറാനെതിരായ നീക്കം കൈവിട്ടുപോകരുത്

Published

on


മധ്യപൂര്‍വദേശത്തെ പ്രമുഖ ശക്തികളിലൊന്നായ ഇറാനുമായി കൊമ്പുകോര്‍ക്കുന്ന അമേരിക്കന്‍ ഭരണകൂട നിലപാട് നാള്‍തോറും കൂടുതല്‍ കടുപ്പത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെ കൂച്ചുവിലങ്ങിട്ട് മേഖലയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ കരഗതമാക്കുന്നതിനുള്ള നീക്കമാണ് ഡൊണാള്‍ഡ് ട്രംപും കൂട്ടരും നടത്തുന്നത്.ആണവായുധവുമായി ബന്ധപ്പെട്ടാണ് അമേരിക്ക ആ രാജ്യത്തെ ജനങ്ങളെ ഉപരോധമെന്ന കെണിയില്‍പെടുത്തി പ്രയാസപ്പെടുത്താനും തങ്ങളുടെ വരുതിയിലാക്കാനും ശ്രമിക്കുന്നത്. ആ രാജ്യത്തെ എട്ടുകോടിയിലധികം മനുഷ്യരെ മാത്രമല്ല, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതാണ് ഇപ്പോഴത്തെ ഉത്കണ്ഠ.
അമേരിക്കയും റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും ഒരുവശത്തും ഇറാന്‍ മറുഭാഗത്തുമായി തയ്യാറാക്കിയ ആണവ നിരായുധീകരണ കരാറാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കേന്ദ്ര ബിന്ദുവെന്നാണ് പറയപ്പെടുന്നത്. മുന്‍ പ്രസിഡന്റ് ബറാക്ഒബാമ ഒപ്പുവെച്ച കരാറില്‍നിന്ന് അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാത്ത ഏറ്റവും മോശം കരാറെന്ന ്പറഞ്ഞ് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്‍വാങ്ങുകയായിരുന്നു. മാത്രമല്ല, ഇറാനുമായി ഒരു രാജ്യവും സാമ്പത്തിക വ്യാപാര ബന്ധം തുടരരുതെന്നും അവിടെ നിന്നുള്ള പ്രധാന കയറ്റുമതി വസ്തുവായ അസംസ്‌കൃത പെട്രോളിയം ആരും ഇറക്കുമതി ചെയ്യരുതെന്നുമാണ് ട്രംപിന്റെ കല്‍പന. ഇതനുസരിച്ച് കഴിഞ്ഞ സെപ്തംബറില്‍ ട്രംപ് ഭരണകൂടം ലോക രാഷ്ട്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇന്ത്യയും ചൈനയും ഉള്‍പെടെയുള്ളവയെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും മെയ് രണ്ടു മുതല്‍ എല്ലാവിധ ഇറക്കുമതിയും ഇറാനില്‍നിന്ന ്‌നിര്‍ത്തിവെക്കണമെന്നാണ് അമേരിക്കയുടെ തീട്ടൂരം. ഇതനുസരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടുണ്ട്. ഇത് ഇന്ത്യയിലും ചൈനയിലും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധന വരുത്തിയേക്കുമെന്നാണ് ആശങ്ക. അടുത്ത കാലത്തായി എണ്ണയുല്‍പാദനം ഇറാന് ഗണ്യമായി വെട്ടിക്കുറക്കേണ്ടിവന്നിരിക്കുകയാണ്. 2017ല്‍ പ്രതിദിനം 4,16,9000 ബാരല്‍ എണ്ണ ഉല്‍പാദിപ്പിച്ചിരുന്ന ഇറാന്‍ കഴിഞ്ഞ മേയില്‍ വെറും 17,10,000 ബാരലും ഈ വര്‍ഷം മാര്‍ച്ചുവരെ പതിനായിരം ബാരലും മാത്രമാണ് ഉല്‍പാദിപ്പിച്ചത്. ലോക രാജ്യങ്ങള്‍ ആ രാജ്യത്തുനിന്ന് എണ്ണവാങ്ങുന്നത് പടിപടിയായി നിര്‍ത്തിവെച്ചത് കാരണമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണയുല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇറാന്‍. 2025നുള്ളില്‍ ഉല്‍പാദനം ഇരട്ടിയിലധികമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ആരാജ്യം തുടക്കം കുറിച്ചിരിക്കെയാണ് അമേരിക്കയുടെ ഉപരോധ നടപടികള്‍. വരും വര്‍ഷങ്ങളില്‍ ഇറാന്റെ എണ്ണ സമ്പത്ത് കയ്യടക്കി എണ്ണ മേഖലയില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയാണ് അമേരിക്ക ഉന്നംവെക്കുന്നതെന്ന ആരോപണത്തെ വെറുതെയങ്ങ് തള്ളിക്കളയാനാകില്ല.
ഇറാന്റെ സൈന്യത്തെതന്നെ ഭീകര സംഘമായാണ് കഴിഞ്ഞവര്‍ഷം അമേരിക്ക പ്രഖ്യാപിച്ചത്. തിരിച്ചടിയായി അമേരിക്കയെ ഇറാന്‍ ‘ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യം’ എന്ന ്മുദ്രകുത്തുകയും ചെയ്തു. കഴിഞ്ഞ ആഗസ്റ്റിലും നവംബറിലുമായി അമേരിക്കന്‍ വ്യവസായങ്ങളുമായും എണ്ണയുമായും ബന്ധപ്പെട്ട് ഉപരോധം ഏര്‍പെടുത്തി. ഇതിന്റെ തുടര്‍ച്ചയായി ഇനിയും കൂടുതല്‍ ഉപരോധ നടപടികള്‍ ഉണ്ടാകുമെന്നാണ് ട്രംപിന്റെ സ്‌പെഷല്‍ അസിസ്റ്റന്റും ആണവ നിരോധസമിതിയുടെ തലവനുമായ ടിം മോറിസണ്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ആണവ രംഗത്തെ ഇളവുകള്‍ യൂറോപ്പിനെ കളിയാക്കുന്നതാണെന്നാണ് മോറിസന്റെ കനത്ത വാക്കുകള്‍. അതേസമയം അമേരിക്കന്‍ ഭരണകൂടത്തിന്റെ കടുത്ത നടപടികള്‍ക്ക് റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും ട്രംപ് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്ര പിന്തുണ നല്‍കുന്നില്ല എന്നതാണ് ഇറാന്റെ ഏക ആശ്വാസം. ആണവ കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് തന്നെയാണ് കരാറിലൊപ്പുവെച്ച രാജ്യങ്ങളെല്ലാം പറയുന്നത്. 2015 ജൂലൈ 15ന് ഉണ്ടാക്കിയ കരാറനുസരിച്ച് ഇറാന്‍ ഘട്ടംഘട്ടമായി തങ്ങളുടെ പക്കലുള്ള ആണവായുധം നിര്‍വീര്യമാക്കുമെന്നാണ്. അമേരിക്കക്കും റഷ്യക്കും പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് കരാറിലൊപ്പിട്ടിരിക്കുന്നത്. കരാറില്‍നിന്ന് പിന്‍വാങ്ങുകയെന്നാല്‍ ഇറാന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയാകും ഫലമെന്നാണ് ഈ രാജ്യങ്ങളുടെ പക്ഷം. എന്നാല്‍ ട്രംപിന്റെ സ്വതവേയുള്ള കര്‍ശന നിലപാടുകളാണ് ഇറാന്റെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കരാര്‍ ഇല്ലാതായാല്‍ കൂടുതല്‍ യുറേനിയം (ആണവായുധത്തിനുള്ള അസംസ്‌കൃത മൂലകം) തങ്ങള്‍ സംഭരിക്കുമെന്നാണ ്കഴിഞ്ഞദിവസം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ ഉപരോധങ്ങളെ ആലോചിക്കാത്തതും മന:പൂര്‍വവുമായ ഒന്നാണെന്നാണ് റഷ്യന്‍ വക്താവ് വിശേഷിപ്പിച്ചത്. കരാറുമായി ബന്ധപ്പെട്ടിട്ടുള്ള രാജ്യമല്ലെങ്കിലും ചൈനയുടെ അമേരിക്കന്‍ വിരുദ്ധ നിലപാട് ഇക്കാര്യത്തിലും ഇറാന് അനുകൂലമാണ്. കാര്യമില്ലാതെ ഒരു രാജ്യത്തെ വരിഞ്ഞുമുറുക്കരുതെന്നാണ് അവരുടെ നിലപാട്. ഇറാഖിന്റെ കാര്യത്തില്‍ മുമ്പ് സ്വീകരിച്ചതുപോലെ അമേരിക്കയുടെ ലോക പൊലീസ് ചമയലാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇസ്രാഈലിനെ പോലുള്ള രാഷ്ട്രം ഇതിനെ പിന്തുണക്കുന്നുവെന്നതുമാത്രം മതി അമേരിക്കയുടെ നിലപാടിന്റെ ഭീകരത വ്യക്തമാകാന്‍.
എന്തുതന്നെ ന്യായം പറഞ്ഞാലും ഇറാനെന്നല്ല, ഒരുരാജ്യത്തിനും ഇന്നത്തെ കാലത്ത് ആണവായുധം പോലെ എളുപ്പവും അതിവ്യാപകവുമായി നാശനഷ്ടങ്ങള്‍ വരുത്തിവെക്കുന്ന ആയുധ ശേഖരവുമായി മുന്നോട്ടുപോകാനാകില്ല. ഇന്ത്യയുടെയും പാക്കിസ്താന്റെയും പക്കലുള്ള ആണവായുധ ശേഖരത്തെക്കുറിച്ചും ഇതിനകംതന്നെ ആശങ്കരൂപപ്പെട്ടതാണ്. കഴിഞ്ഞ മാസം തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് നമ്മുടെ ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനല്ലെന്നായിരുന്നു. തെരഞ്ഞെടുപ്പു ലക്ഷ്യംവെച്ചാണ് മോദി ഇത് പറഞ്ഞതെങ്കിലും പക്വതയില്ലാത്തതും മാനുഷിക നിലവാരം കുറഞ്ഞതുമായ രാഷ്ട്ര നേതാക്കളുടെ കയ്യിലെ മാരകായുധങ്ങള്‍ എത്രകണ്ട് ഭീതിദമായിരിക്കും എന്നതിന്റെ സൂചനയാണ് മോദിയുടെ മുന്‍പിന്‍നോക്കാത്ത മേല്‍വാക്കുകള്‍. ‘അമേരിക്ക ആദ്യം’ എന്ന ട്രംപിന്റെ മുദ്രാവാക്യം തന്നെയാണ് ഇറാന്റെ കാര്യത്തിലും പ്രാവര്‍ത്തികമാക്കുന്നത്. ഒരുപൊട്ടിത്തെറിയിലേക്ക് പോകാതെ മധ്യേഷ്യയിലെ ഇന്നത്തെ അന്തരീക്ഷം ലഘൂകരിക്കപ്പെട്ടേ തീരൂ. ഇക്കാര്യത്തില്‍ ലോകസമൂഹം ഉണരുകയല്ലാതെ മറ്റു പോംവഴികളില്ല.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.