Connect with us

Video Stories

ആളിയാര്‍ കരാര്‍ ലംഘനം ഇനിയും കണ്ടുനില്‍ക്കരുത്

Published

on

സംസ്ഥാനത്തെ നെല്ലറയായ പാലക്കാടിന്റെ വയലേലകളില്‍ നല്ലൊരു പങ്ക് വിളവ് തരുന്ന ചിറ്റൂര്‍ താലൂക്കിലെ ജലസേചനം കിട്ടാക്കനിയായി തീര്‍ന്നിട്ട് പതിറ്റാണ്ടുകളേറെയായി. ഇത്തവണയും കരാര്‍ പ്രകാരമുള്ള വെള്ളം തരാന്‍ തയ്യാറാകാതെ തമിഴ്‌നാട് സര്‍ക്കാര്‍ അമാന്തിച്ചുനില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥ വലിയ ചോദ്യങ്ങള്‍ക്ക് വഴിവെട്ടിയിരിക്കയാണ്. ഏതാണ്ട് കാല്‍ലക്ഷത്തിലധികം ഹെക്ടര്‍ പ്രദേശത്തെ നെല്‍കൃഷി ഇത്തവണ അപ്രാപ്യമായിരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാലവര്‍ഷക്കുറവായിരുന്നു മേഖലയിലെ പ്രതിസന്ധിക്ക് കാരണമായതെങ്കില്‍ ഇത്തവണ മതിയായി മഴ ലഭിച്ചിട്ടും കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം അനുവദിക്കാന്‍ കൂട്ടാക്കാതിരിക്കുന്ന അയല്‍ സംസ്ഥാനത്തിന്റെ നിലപാട് തീര്‍ത്തും ജനവിരുദ്ധമായിപ്പോയി. ആളിയാര്‍ അണക്കെട്ടില്‍ നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് വെള്ളം ലഭ്യമാക്കാനുള്ള കരാറിന്റെ തുടര്‍ച്ചയായ ലംഘനങ്ങളിലൊന്നാണ് ഇത്തവണയും സംഭവിച്ചിരിക്കുന്നത്. ഇതിനെതിരെ കഴിഞ്ഞദിവസം ചിറ്റൂരില്‍ നെന്മാറ, ചിറ്റൂര്‍ എം.എല്‍.എമാര്‍ പങ്കെടുത്ത കര്‍ഷക സമരം നടന്നെങ്കിലും ഇരുസര്‍ക്കാരുകളുടെ ഭാഗത്തുനിന്നും പ്രായോഗികമായ നടപടികളുണ്ടായിട്ടില്ലാത്തതിനാല്‍ പ്രദേശത്തെ നെല്‍കൃഷി ഉണക്ക് ഭീഷണിയിലാണ്. ഇന്നത്തെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കമുള്ള മാര്‍ഗങ്ങളിലേക്ക് തിരിയുകയാണ് കര്‍ഷകര്‍. ഇന്ന് ചെന്നൈയില്‍ സംയുക്ത ജലബോര്‍ഡിന്റെ പ്രതിനിധികളടങ്ങുന്ന ചര്‍ച്ച നടക്കാനിരിക്കെ ആളിയാര്‍ നിറക്കുന്നതിനെക്കുറിച്ചാണ് നാം ശ്രദ്ധയൂന്നേണ്ടത്.
പറമ്പിക്കുളം അണക്കെട്ടില്‍ നിന്ന് ആളിയാര്‍ അണക്കെട്ടിലേക്ക് വെള്ളം ആവശ്യത്തിന് തുറന്നുവിട്ടാല്‍ മാത്രമേ കേരളത്തിന് അര്‍ഹമായത് അനുവദിക്കാന്‍ കഴിയൂ. തമിഴ്‌നാട് ഇതിന് തയ്യാറാകാതെയാണ് പറമ്പിക്കുളത്തുനിന്ന് അവരുടെ തിരുമൂര്‍ത്തി അണക്കെട്ടിലേക്കും അതുവഴി നിരവധി ജലസ്രോതസ്സുകളിലേക്കും മാറ്റി ഒഴുക്കിക്കൊണ്ടുപോകുന്നത്. കരാര്‍ പ്രകാരം പ്രതിവര്‍ഷം 7.5 ടി.എം.സി ജലമാണ് കേരളത്തിന് തരണമെന്നതിരിക്കെ ഇതിന്റെ പകുതിപോലും നല്‍കാന്‍ തയ്യാറാകാത്ത അവസ്ഥയാണുള്ളത്. ഇത്തവണത്തെ രണ്ടാം വിളക്ക് ആശങ്കപ്പെട്ടതുപോലെ തന്നെ വെള്ളം തരാന്‍ തയ്യാറാകാത്ത നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്നത്. ചിറ്റൂരിലെ വൃഷ്ടിപ്രദേശങ്ങളില്‍ പൊതുവെ വരള്‍ച്ചാസമാനമായ അവസ്ഥയാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ പ്രധാനവരുമാന ഉപാധിയായ നെല്‍കൃഷി നടത്താനാവാതെ വന്നാല്‍ അതില്‍ നിന്നുള്ള വരുമാനം മാത്രമല്ല, വലിയ നാശനഷ്ടങ്ങളും പട്ടിണിയും ദാരിദ്ര്യവുമാണ് ലക്ഷക്കണക്കിന് വരുന്ന ജനത അനുഭവിക്കാന്‍ പോകുന്നത്. കുടിവെള്ളം പോലും കിട്ടാക്കനിയാകുന്ന അവസ്ഥ ഇതുകൊണ്ടുണ്ടാകും. താലൂക്കിലെ രണ്ട് അണക്കെട്ടുകളിലേക്കും ചിറ്റൂര്‍പുഴ പദ്ധതിയിലേക്കും ഭാരതപ്പുഴയടക്കമുള്ള പ്രദേശങ്ങളിലേക്കുമുള്ള നീരൊഴുക്കാണ് ഇതുമൂലം നിലച്ചിരിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രത്യേകിച്ചും പാലക്കാട് ജില്ലയില്‍ ഇത്തവണ തുലാവര്‍ഷം ഇരുപതു ശതമാനം കുറയുമെന്ന റിപ്പോര്‍ട്ടുകൂടി കണക്കിലെടുക്കുമ്പോള്‍ കര്‍ഷക കുടുംബങ്ങളുടെ മുന്നില്‍ ഭാവി ഇരുളടയുകയാണ്. പൊതുവെ ദരിദ്രമായ ഇവിടെ പട്ടിണി മരണങ്ങള്‍ നടക്കാനുള്ള സാധ്യത പോലും ഇതുമൂലം തള്ളിക്കളയാനാവാതെ വരും.
ആളിയാറിലേക്ക് വെള്ളം നിറച്ച് ചിറ്റൂരിനെ നനയ്ക്കണമെന്ന് കേരളം തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഫലപ്രദവും പ്രായോഗികവുമായ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന പരാതിയാണ് ജനങ്ങള്‍ക്കുള്ളത്. കഴിഞ്ഞദിവസം പാലക്കാട് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നം സംബന്ധിച്ച് ചീഫ് സെക്രട്ടറിതല ചര്‍ച്ചകള്‍ക്ക് നിര്‍ദേശം നല്‍കിയതായി വാര്‍ത്തയുണ്ടായെങ്കിലും ഇതുവരെയും തുടര്‍നടപടി ഉണ്ടായതായി കാണുന്നില്ല. നിലവില്‍ മൂന്ന് ടി.എം.സി ജലമെങ്കിലും കേരളത്തിന് ലഭിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. 3.8 ടി.എം.സിയാണ് ആളിയാറിലെ സംഭരണശേഷി. ഇതിപ്പോള്‍ 1.6 മാത്രമാണുള്ളത്. അത്രയും കൂടി നിറക്കാനായാല്‍ ചിറ്റൂരിനെ ഇത്തവണ കൃഷിനാശത്തില്‍ നിന്നും കുടിവെള്ള ക്ഷാമത്തില്‍ നിന്നും കരകയറ്റാനാകുമെന്നാണ് ജലസേചനവകുപ്പിന്റെ കണക്കുകൂട്ടല്‍. ഡിസംബറിലും ജനുവരിയിലും വരെ ജലം നല്‍കിയാലേ ചിറ്റൂരിനെ ഉണക്കില്‍ നിന്ന് രക്ഷിക്കാനാകൂ. എന്നാല്‍ ഇപ്പോഴത്തെ നിലയനുസരിച്ച് ഡിസംബറില്‍ തന്നെ ജലസേചനം നിലക്കാനാണ് സാധ്യത. വളരെയേറെ സമ്മര്‍ദത്തിന്റെ ഫലമായാണ് നവംബറില്‍ പറഞ്ഞയത്ര വെള്ളമില്ലെങ്കിലും അനുവദിക്കാന്‍ തമിഴ്‌നാട് അധികൃതര്‍ തയ്യാറായത്.
വെള്ളം എല്ലാവരുടെയും വലിയ ഉത്കണ്ഠയായിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നതെങ്കിലും വര്‍ഷത്തില്‍ മൂവായിരം മില്ലിമീറ്റര്‍ മഴ ലഭിച്ചുകൊണ്ടിരുന്നപ്പോഴുള്ള ജലാവശ്യം പോലും നിറവേറ്റിത്തരാന്‍ അയല്‍ക്കാര്‍ തയ്യാറാകാത്ത അവസ്ഥ കര്‍ഷക ജനതയോടും സാധാരണക്കാരായ പൗരന്മാരോടുമുള്ള വെല്ലുവിളിയാണ്. കയ്യിലുള്ള പണത്തെക്കൊടുത്ത് കടംവാങ്ങുന്ന അവസ്ഥയാണ് ഫലത്തില്‍ കേരളത്തിന്റെ സ്ഥലത്തുള്ള അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് തയ്യാറായ കേരളത്തിന്റെ ആദ്യ അബദ്ധം. 1970ലാണ് രണ്ടു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയും മുപ്പതുവര്‍ഷം കൂടുമ്പോള്‍ പുതുക്കണമെന്ന വ്യവസ്ഥയോടെയും പറമ്പിക്കുളം-ആളിയാര്‍ കരാറിന് ഇരു സംസ്ഥാനങ്ങളും രൂപം നല്‍കിയത്. ഇതനുസരിച്ച് രണ്ടായിരാണ്ടില്‍ കരാര്‍ പുതുക്കേണ്ടിയിരുന്നെങ്കിലും അന്ന് നിലവിലുണ്ടായിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ ്ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. ആളിയാറില്‍ ലംഘിച്ചാല്‍ ശിരുവാണിയില്‍ പിടിക്കാമെന്ന കേരളത്തിന്റെ മനസ്സിലിരിപ്പ് പലപ്പോഴും ജലരേഖയാകുകയാണ്. കരാറനുസരിച്ച് കോയമ്പത്തൂര്‍ നഗരത്തിലേക്കുള്ള കുടിവെള്ള സ്രോതസ്സായ ശിരുവാണി അണക്കെട്ടില്‍ നിന്ന് 1.3 ടി.എം.സി ജലമാണ് നല്‍കേണ്ടതെങ്കില്‍ നമ്മള്‍ അതില്‍കൂടുതല്‍ നല്‍കുന്നത് കുടിവെള്ളമെന്ന അത്യാവശ്യകത മനസ്സിലാക്കിയാണ്. അതിലുമെത്രയോ ഗുരുതരമാണ് ജീവന്‍തന്നെ നിലനിര്‍ത്താന്‍ പെടാപാട് പെടുന്ന കേരളത്തിന്റെ ഏറ്റവും പിന്നാക്കപ്രദേശമായ ചിറ്റൂരിലെ കാര്‍ഷിക ജനതയുടെ അവസ്ഥ. ആളിയാറില്‍ നിന്ന് കോണ്ടൂര്‍ കനാലുകള്‍ വെട്ടി വെള്ളം തിരിച്ചുകൊണ്ടുപോകുന്നുവെന്ന സത്യം പുറത്തുകൊണ്ടുവന്നത് ഉദ്യോഗസ്ഥരേക്കാളുപരി മാധ്യമപ്രവര്‍ത്തകരായിരുന്നുവെന്ന് ഓര്‍ക്കണം.
മഴക്കുറവോ ജലക്കുറവോ എന്നതിനപ്പുറം താന്‍ കയറിയ ബസ്സ് ഒരിടത്തും നിര്‍ത്തരുതെന്ന മനോഭാവമാണ് തമിഴ്‌നാടിനെ ഭരിക്കുന്നതെന്ന് തോന്നുന്നു. മുല്ലപ്പെരിയാറിന്റെ കാര്യത്തിലും മറ്റും ആ സംസ്ഥാനം ഫെഡറല്‍ രീതി മറന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കുന്നത് നാം അനുഭവിക്കുന്നതാണ്. അട്ടപ്പാടിയടക്കമുള്ള പ്രദേശങ്ങളിലും മറ്റും മതിയായ വെള്ളം ലഭിക്കാതെ ജനം ഉഴലുമ്പോള്‍ കേരളം ഇനിയും ക്ഷമയുടെ നെല്ലിപ്പടിയില്‍ നെല്‍കര്‍ഷകരെ നിര്‍ത്തി കുരങ്ങു കളിപ്പിക്കരുത്. തങ്ങളുടെ ജനങ്ങളും ഭരണഘടനയും ഏല്‍പിച്ച ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റി ജനക്ഷേമം ഉറപ്പുവരുത്താനുള്ള ക്രിയാത്മകവും സത്വരവുമായ നടപടിയാണ് ഈ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. വെറും വാചകക്കസര്‍ത്തുകളിലും മുന്നണിക്കകത്തെ വിഴുപ്പലക്കിലും കളയേണ്ടതല്ല, പട്ടിണിപ്പാവങ്ങളായ ജനതയുടെ ജീവിതവും ഭാവിയും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.