Connect with us

Video Stories

മാധ്യമ പ്രവര്‍ത്തനം ദുഷ്‌ക്കരമാവുമ്പോള്‍

Published

on

സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ദുഷ്‌ക്കരമാവുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര പരിഹാര ഇടപെടലുകള്‍ അനിവാര്യമാവുന്നു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്ന ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിലസുമ്പോള്‍ പൊലീസ് സത്വര പരിഹാര നടപടികള്‍ക്ക് മുതിരുന്നില്ല എന്ന പരാതി വ്യാപകമാവുന്നത് സര്‍ക്കാര്‍ ഗൗരവത്തില്‍ കാണേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. സത്യസന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമ്പോള്‍ വാര്‍ത്തകളോട് അസഹിഷ്ണുത പുലര്‍ത്തുകയാണ് പലരും. ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ വലിയ ആക്രമണുണ്ടായി. ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. രാത്രിയുടെ മറവില്‍ ഒരു സംഘം ചെയ്ത അതിക്രമങ്ങളില്‍ പൊലീസ് അന്വേഷണം നടത്തി വരവെയാണ് കോഴിക്കോട് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. നഗര മധ്യത്തിലുള്ള ഒരു ലോഡ്ജില്‍ ലഹരി ഗുളിക കഴിച്ച് അവശനായി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കാര്യം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വേളയിലാണ് മലയാള മനോരമ ലേഖകന്‍ ആക്രമിക്കപ്പെട്ടത്. ലഹരി മാഫിയകളുമായി അടുത്ത ബന്ധമുള്ളവരാണ് ആക്രമണത്തിന് പിറകിലുണ്ടായിരുന്നത്. ഇവരെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പൊലീസ്‌ന് കാട്ടി കൊടുത്തപ്പോള്‍ സ്‌റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാവുന്ന ചെറിയ വകുപ്പുകളിലാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.

മര്‍ദ്ദനമേറ്റ മാധ്യമ പ്രവര്‍ത്തകന്‍ ആസ്പത്രിയില്‍ ഗുരുതര നിലയില്‍ കഴിയവെയാണ് പ്രതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഒരു വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ലഹരി വേട്ട കര്‍ക്കശമായി നടത്തുമ്പോള്‍ പൊലീസ് സേനക്ക് തന്നെ അപമാനമാവുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസുകാരുമുണ്ട്. ലഹരി മാഫിയക്കൊപ്പം നില്‍ക്കുന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. മാധ്യമ പ്രവര്‍ത്തകന് നേരെ മാരകമായാണ് ലഹരി മാഫിയ ആക്രമണം നടത്തിയത്. നാഭിക്ക് സാരമായി പരുക്കേറ്റു. എന്നിട്ടും ചെറിയ വകുപ്പുകള്‍ മാത്രം പ്രതികള്‍ക്ക് നേരെ ചുമത്തിയതിലുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ല. കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെട്ടിട്ടും വകുപ്പുകള്‍ മാറ്റാന്‍ കഴിയില്ല എന്ന നിലപാടാണ് പൊലീസിന്.
ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ടത് മുതല്‍ സമീപ കാലത്ത് അഭിപ്രായ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന തരത്തില്‍ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാധ്യമ ലോകത്തിന്റെ ആശങ്ക അകറ്റേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര ഇടപെടലുകള്‍ വേണം. ഗൗരി ലങ്കേഷിനെ അക്രമികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികള്‍ക്ക് വേണ്ടിയുള്ള ശക്തമായ അന്വേഷണം ആരംഭിച്ചിട്ടില്ല. പൊലീസ് അന്വേഷിക്കുന്നു എന്നതിലപ്പുറം ശക്തമായ നടപടികള്‍ ആയിട്ടില്ല. ഇന്നലെ ദേശ വ്യാപകമായി മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ സമരങ്ങള്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു. ഗാന്ധി മുതല്‍ ഗൗരി വരെ എന്ന് ആഹ്വാനവുമായി നടത്തിയ സമരത്തില്‍ പങ്കെടുത്തവരും സമരത്തിന് നേതൃത്വം നല്‍കിയവരും ഫാസിസ്റ്റ് വല്‍ക്കരണത്തിനെതിരെ ശക്തമായി ശബ്ദിച്ചപ്പോള്‍ ഭരണകൂടങ്ങള്‍ പലതും കണ്ടില്ലെന്ന് നടിക്കുകയാണ്.മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് പറയുന്നവര്‍ തന്നെ വാര്‍ത്തകളോട് അസഹിഷ്ണുത പുലര്‍ത്തുന്നു എന്നതാണ് വിരോധാഭാസം. കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരിലാണ് എന്‍.ഡി.ടി.വി ഉള്‍പ്പെടെയുളള മുഖ്യധാരാ ചാനലുകള്‍ക്കെതിരെ നടപടികള്‍ വന്നത്. പല ഉന്നത മാധ്യമ പ്രവര്‍ത്തകരെയും വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലേക്ക് ഭരണകൂടം മാറിയതും ഈയിടെ എല്ലാവരും കണ്ടതാണ്. ഗൗരി ലങ്കേഷും ത്രിപുരയില്‍ ശന്താനുവുമെല്ലാം രക്തിസാക്ഷികളായത് വാര്‍ത്തകളുടെ പേരിലാണ്. കേരളത്തിലും ഇത്തരത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെ ഉത്കണ്ഠയോടെ മാത്രമേ നോക്കി കാണാനാവു.
സര്‍ക്കാര്‍ നിഷ്പക്ഷമായി ഈ വിഷയത്തില്‍ നീങ്ങണം. നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കാണ്. ഇവിടെ മാധ്യമ പ്രവര്‍ത്തനമെന്നത് തികച്ചും സ്വതന്ത്രമാണ്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ നിയമ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നിരിക്കെ ആ വഴികളിലൂടെ സഞ്ചരിക്കാതെ വാര്‍ത്തകള്‍ക്ക് നേരെ കോപം പ്രകടിപ്പിക്കുന്നത് അവസാനിപ്പിക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. സാധാരണ അടിപിടി കേസുകളില്‍ പോലും 307, 308 വകുപ്പുകളില്‍ കേസ് രജിസ്ട്രര്‍ ചെയ്യുന്ന പൊലീസ് മാധ്യമ പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ചെറിയ വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസ് രജിസ്ട്രര്‍ ചെയ്തതും നീതീകരിക്കാനാവില്ല.
ഭരണകൂടവും മാധ്യമങ്ങളും ജനാധിപത്യ സംസ്‌ക്കാരത്തിന്റെ അടിത്തറയാണെന്ന സത്യം മനസ്സിലാക്കി തന്നെ പൊലീസും പ്രവര്‍ത്തിക്കണം. ന്യായമായ നിയമ സംരക്ഷണം എല്ലാവര്‍ക്കും ലഭിക്കുമെന്ന് പൊലീസാണ് ഉറപ്പ് വരുത്തേണ്ടത്. ആലപ്പുഴയിലും കോഴിക്കോട്ടുമെല്ലാമുണ്ടായ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവതരത്തില്‍ കാണുമ്പോള്‍ മാത്രമാണ് പൊലീസിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുക. ഈ കാര്യത്തില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രകടിപ്പിക്കുന്ന ആശങ്കയെ ഗൗരവത്തില്‍ കാണുകയും വേണം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.