Connect with us

Video Stories

ഈ തുടര്‍ മരണങ്ങള്‍ക്ക് ആരാണുത്തരവാദി

Published

on

‘ബഹുമാനപ്പെട്ട മേമ്പര്‍ പറഞ്ഞതുപോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവ് കൊണ്ടല്ല. ഒന്ന് അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്നു പറഞ്ഞാല്‍ നിങ്ങളുടെകാലത്ത് ഗര്‍ഭിണിയായത്. ഇപ്പോളാണ് ഡെലിവറി ആയത് എന്നുമാത്രം. അതിന് ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാള്‍ വിന്റെ തകരാറ്. അത് ഗര്‍ഭിണിയായതും നിങ്ങളുടെ കാലഘട്ടത്തിലാണ്. ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല.’ സംസ്ഥാന പട്ടിക ജാതി വര്‍ഗ വികസന വകുപ്പു മന്ത്രി എ.കെ ബാലന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നിയമസഭക്കകത്ത് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍ ശംസുദ്ദീന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സി.പി.എം നേതാവു കൂടിയായ ബാലന്‍. ഇന്ന് പക്ഷേ അദ്ദേഹം അധികാരമേറ്റെടുത്തിട്ട് വര്‍ഷം ഒന്നുകഴിഞ്ഞിരിക്കുന്നു. ഇതിനകം സംസ്ഥാനത്തെ പ്രധാന ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ മരണപ്പെട്ട കുഞ്ഞുങ്ങളുടെ സംഖ്യ ഇരുപതിനോടടുത്താണ്. ഇപ്പോഴും മന്ത്രിക്ക് ഈ മരണങ്ങളെല്ലാം പോഷകാഹാരക്കുറവ് കൊണ്ടല്ലെന്നും തങ്ങളുടെ കാലത്തല്ലെന്നും അഭിപ്രായമുണ്ടോ. പോഷകാഹാരക്കുറവല്ലെങ്കില്‍ പിന്നെ ആളുകള്‍ മരിക്കുന്നത് രോഗം മൂലമായിരിക്കണം. അതിനുള്ള ഉത്തരവാദിത്തമെങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കുമോ. കഴിഞ്ഞ ദിവസമാണ് താവളം ഊരിലെ ആദിവാസികുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ബൊമ്മിയാമ്പതിയിലെ പത്തുദിവസക്കാരിയുടെ ഭാരം ഒന്നേമുക്കാല്‍ കിലോയാണെന്ന തൃശൂര്‍ മെഡിക്കല്‍ കോളജ്ആസ്പത്രിയിലെ രേഖ വെളിപ്പെടുത്തുന്നത്് പോഷകക്കുറവല്ലെങ്കില്‍ പിന്നെന്താണ്?
അട്ടപ്പാടിയില്‍ ഈ മാസം മാത്രം അഞ്ചു ശിശു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഒമ്പതു കുട്ടികള്‍. ആറും നാലും ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ മരിച്ചതും ഈ മാസമാണ്. ഒരാഴ്ച മുമ്പ് ചൂട്ടറ ഊരില്‍ 21 ദിവസം പ്രായമായ കുഞ്ഞും മരണമടഞ്ഞിരുന്നു. ഇതേതായാലും നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായതാണെന്നുപറഞ്ഞ് മന്ത്രിക്ക് കൈകഴുകാന്‍ പറ്റുന്നതല്ല. അധികാരത്തിലേറിയതിന്റെ വാര്‍ഷികാഘോഷം കോടികള്‍ പൊടിച്ച് അര്‍മാദിക്കുന്നവര്‍ക്ക് സമൂഹത്തിലെ ഏറ്റവും താഴേക്കിടക്കുന്നവരുടെ കാര്യത്തിലെ ‘ശുഷ്‌കാന്തി’ യാണ് ഈ കൂട്ട ശിശുമരണങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങി അട്ടപ്പാടിക്കായി പ്രത്യേക ക്ഷേമ പാക്കേജ് തന്നെ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആറു വകുപ്പു മന്ത്രിമാരും കേന്ദ്രമന്ത്രി ജയറാം രമേശും അട്ടപ്പാടിയില്‍ നേരിട്ടെത്തി. സാമൂഹിക അടുക്കളകള്‍ വിപുലമാക്കല്‍, ധാന്യവിതരണം, യുവാക്കള്‍ക്ക് തൊഴില്‍, ഗര്‍ഭിണികള്‍ക്ക് പ്രത്യേക പരിചരണം, ആസ്പത്രികളുടെ നവീകരണവും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കലും, പ്രത്യേക ചുമതലയുള്ള ഓഫീസര്‍, മാസത്തിലൊരിക്കല്‍ ജനപ്രതിനിധികളുടെ വിലയിരുത്തല്‍ തുടങ്ങിയ താല്‍കാലികമായതും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികളായിരുന്നു ആ പാക്കേജ്. ഇതോടെ അട്ടപ്പാടിയിലെ ശിശു മരണനിരക്ക് പൊടുന്നനെ താണു. പിന്നീട് ഈ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു മാസത്തിനുശേഷം ഓഗസ്റ്റിലാണ് ശിശുമരണം തിരിച്ചുവരുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷമായി അട്ടപ്പാടി കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. തമിഴ്‌നാടിനോട് ചേര്‍ന്നുള്ള കിഴക്കന്‍അട്ടപ്പാടിയുടെ കാര്യം ദയനീയമാണ്. തൊഴിലില്ലായ്മയും അതി രൂക്ഷം. റാഗി, ചോളം, കടല, തുമര തുടങ്ങിയ ആദിവാസികളുടേതായ വിളയിനങ്ങള്‍ കൃഷി ചെയ്യുന്നതിന് ഒരുവിധ നീക്കവും നടക്കുന്നില്ല. അനിയന്ത്രിതമായ വന നശീകരണമാണ് ഇതിന് കാരണമായത്. ആയിരക്കണക്കിന് ഏക്കര്‍ഭൂമി വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്തവര്‍ക്കെതിരെ ഒരുനടപടിയുമില്ല. മദ്യ നിരോധന മേഖലയാണെങ്കിലും വ്യാജമദ്യം സുലഭം. പുരുഷന്മാര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുമ്പോള്‍ നവജാതര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നം സ്വാഭാവികം മാത്രം. അട്ടപ്പാടി ആദിവാസികളുടെ സംഖ്യ കുറഞ്ഞുകുറഞ്ഞ് 1951ലേതില്‍ നിന്ന് 34 ശതമാനമായിക്കഴിഞ്ഞു. അട്ടപ്പാടി പാരിസ്ഥിതിക പുന:സ്ഥാപനപദ്ധതി നിലച്ചിട്ട് വര്‍ഷം ആറുകഴിഞ്ഞു. പകരം ലഭിച്ച കേന്ദ്രതൊഴിലുറപ്പുപദ്ധതിയില്‍ ആറുമാസമായി കൂലിപോലും വിതരണം ചെയ്യുന്നില്ല. കുടുംബശ്രീപ്രവര്‍ത്തനവും താളം തെറ്റിയിരിക്കുന്നു. ഇടനിലക്കാരെയും വെട്ടിപ്പുകാരെയും നിരീക്ഷിക്കാനുള്ള സംവിധാനമില്ല. ഊരുസമിതികളുടെ പ്രവര്‍ത്തനം പേരിനുമാത്രമായി. മൂവായിരത്തോളം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്നാണ് ആരോഗ്യവകുപ്പധികൃതരുടെ റിപ്പോര്‍ട്ട്.
ഇതിനുമുമ്പ് ഇത്രയും കൂടുതല്‍ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഇടതുസര്‍ക്കാരിന്റെ കാലത്തുതന്നെ. 2008ല്‍ ഷോളയൂര്‍ പഞ്ചായത്തില്‍ മാത്രം അമ്പതും പത്തോളം ഊരുകളിലായി 130 ഓളവും കുഞ്ഞുങ്ങള്‍ മരണമടഞ്ഞു. ഇക്കാര്യം ഇടതുപക്ഷ ചിന്തകന്‍ ഡോ. ബി. ഇഖ്ബാല്‍ വരെ സമ്മതിച്ചതാണ്. ഇതിനുശേഷം 2013ലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് -24. ഇക്കാലത്തായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സജീവമായ ഇടപെടല്‍. പ്രശ്‌നം മുതലെടുക്കാന്‍ സ്ഥലം എം.പി എം.ബി രാജേഷ് സി.പി.ഐയെ പോലും അകറ്റിനിര്‍ത്തി നിരാഹാരസമരം നടത്തിയെങ്കിലും ഇന്ന് ഇരുപതിലധികം കുഞ്ഞുങ്ങള്‍ മരണപ്പെട്ടിട്ടും കേട്ടഭാവം നടിക്കുന്നില്ല. ആകെ പറയുന്നത്, പ്രധാനമന്ത്രിയുടെ ദത്തുഗ്രാമം പദ്ധതിയില്‍ പുതൂര്‍ പഞ്ചായത്തിനെ ഉള്‍പെടുത്തിയെന്ന ആവര്‍ത്തനമാണ്. കഴിഞ്ഞവര്‍ഷം മേയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പര്യടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സോമാലിയയുമായാണ് അട്ടപ്പാടിയെ താരതമ്യപ്പെടുത്തിയത്. ബി.ജെ.പിയുടെ ആദിവാസികളുടെ കാര്യത്തിലുള്ള ഉത്കണ്ഠ ആ നിരുത്തരവാദപ്രസ്താവനയോടെ അവസാനിച്ചു. സാമൂഹികക്ഷേമ വകുപ്പിന്റെ കീഴില്‍ തൊണ്ണൂറ്റിരണ്ട് ഊരുകളിലാണ് യു.ഡി.എഫ് കാലത്ത് സാമൂഹികഅടുക്കള ആരംഭിച്ചത്. ഇതില്‍ പകുതിയോളവും ഇന്ന് പ്രവര്‍ത്തനരഹിതമാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാരകിറ്റ് വിതരണവും നിലച്ചു. പച്ചക്കറി കൃഷിക്കായി മൂന്നുകോടി രൂപ നല്‍കിയെന്നതുമാത്രമാണ് സര്‍ക്കാരിന്റെ അവകാശവാദം.
ആദിവാസികളുടെ ഈ ദുരവസ്ഥ മനസ്സിലാക്കി അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ നോട്ടമിട്ട് തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനെ തോക്കുകൊണ്ട് നേരിടുന്ന ഇടതുപക്ഷസര്‍ക്കാരിന് പ്രശ്‌നത്തിന്റെ കാതലായ വശം തിരിച്ചറിയാനാകുന്നില്ല. കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ യു.ഡി.എഫിന്റേതുമല്ല. പൊലീസ് പരിവാരങ്ങളോടെ ആദിവാസികളോടൊത്ത് ഓണമുണ്ടതുകൊണ്ടോ സന്ദര്‍ശനം നടത്തിയതുകൊണ്ടോ തീരുന്നതുമല്ല ശിശുമരണമടക്കമുള്ള അവരുടെ പ്രശ്‌നങ്ങളെന്ന് രാഷ്ട്രീയനേതൃത്വം തിരിച്ചറിയുമ്പോഴേ ശിശുമരണമില്ലാത്ത ഒരു അട്ടപ്പാടിയുണ്ടാകൂ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.