Video Stories
ഈ മഞ്ഞുരുക്കം പ്രതീക്ഷാഭരിതം
മൂന്നു മാസത്തോളമായി നിലനിന്ന ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തിന് പര്യവസാനമായെന്ന വാര്‍ത്ത ഇരു രാജ്യങ്ങളിലെയും ജനകോടികളെ സംബന്ധിച്ചിടത്തോളം ഏറെ ശുഭോദര്‍ക്കമായിരിക്കുന്നു. ജൂണ്‍ പതിനാറിനാണ് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഭൂട്ടാന്‍ പ്രദേശമായ ദോക്‌ലാമില്‍ ചൈന ഏകപക്ഷീയമായി റോഡ് നിര്‍മാണം ആരംഭിച്ചതും അതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചതും. തിങ്കളാഴ്ച പ്രദേശത്തുനിന്ന് സൈനികരെ പിന്‍വലിച്ചതായി അറിയിച്ച ഇന്ത്യയുടെ നടപടിക്കു പിന്നാലെ സൈനികരെയും റോഡ് നിര്‍മാണസാമഗ്രികളും ചൈന മാറ്റിയെന്നാണ് വാര്‍ത്തകള്‍. ഇന്ത്യന്‍ സൈനിക പിന്മാറ്റത്തിന് ‘ആവശ്യമായ നീക്കുപോക്ക്’ നടത്തുമെന്ന ചൈനയുടെ പ്രസ്താവന കലങ്ങിമറിഞ്ഞ അന്തരീക്ഷത്തിന് തെളിച്ചം നല്‍കുമെന്ന ്കരുതാം. അതേസമയം ഇന്ത്യ ഇതൊരു പാഠമായി കണക്കാക്കണമെന്ന ചൈനീസ് സൈനികത്തലവന്റെ ഇന്നലത്തെ പ്രസ്താവന ആ രാജ്യത്തിന്റെ അഹങ്കാരത്തെയാണ് വ്യക്തമാക്കുന്നത്.
രണ്ടായിരത്തോളം സൈനികരെയാണ് ചൈന ഇവിടെ വിന്യസിച്ചിരുന്നത്. ചൈനീസ് അതിര്‍ത്തിയിലേക്ക് കടന്ന് ഇന്ത്യ നാനൂറു പേരെയും. ഇരുരാജ്യങ്ങളുടെയും രണ്ടാംനിര നേതാക്കള്‍ വാക്കുളികളുമായി നിറഞ്ഞുനിന്നതോടെ ലോകത്തെ രണ്ടു വലിയ ജനസംഖ്യാരാജ്യങ്ങള്‍ തമ്മില്‍ രക്തച്ചൊരിച്ചിലിനുള്ള സാധ്യതയാണ് ആശങ്കപ്പെട്ടത്. തിങ്കളാഴ്ച ഇരു രാജ്യങ്ങളും അതിര്‍ത്തികളില്‍ നിന്ന്് നിര്‍ണായകമായ പിന്മാറ്റം നടത്തിയതോടെ തല്‍ക്കാലത്തേക്കെങ്കിലും ബന്ധങ്ങള്‍ മുന്‍സ്ഥിതിയിലേക്ക് പിന്തിരിഞ്ഞിരിക്കുകയാണ്. ചൈനയില്‍ നടക്കാനിരിക്കുന്ന പഞ്ചരാഷ്ട്ര ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുന്നു. സെപ്തംബര്‍ നാലിന് ബീജിങില്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന അറിയിപ്പും മഞ്ഞുരുക്കത്തിന് കൂടുതല്‍ പ്രചോദനമായേക്കും. മൂന്നുമുതല്‍ അഞ്ചുവരെയാണ് ബ്രസീല്‍, ദക്ഷിണാഫ്രിക്ക, റഷ്യ എന്നിവരുമടങ്ങുന്ന സിയാമനിലെ ബ്രിക്‌സ് ഉച്ചകോടി. കഴിഞ്ഞ മാസം ജര്‍മനിയിലെ ഹംബര്‍ഗില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങും തമ്മില്‍ കൂടിക്കണ്ടിരുന്നുവെന്നത് തര്‍ക്കങ്ങള്‍ക്ക് നയതന്ത്ര പരിഹാരം എന്ന നയത്തിന്റെ വിളംബരമായിരുന്നു.
മൂന്നു രാജ്യങ്ങളുടെ അതിര്‍ത്തിയും ഏറെ തന്ത്രപ്രധാന മേഖലയുമായ ദോക്‌ലാമില്‍ ചൈന നടത്തിയ അതിസാഹസികതയാണ് പ്രശ്‌നത്തിന് ഹേതു. ഇന്ത്യയുടെ ആസാം മുതലായ വടക്കുകിഴക്കന്‍ മേഖലകളിലേക്കുള്ള ഏക പാത കൂടിയാണ് ഈ മഞ്ഞുനിറഞ്ഞ പ്രദേശം. മാത്രമല്ല, ചൈനയിലെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ മാനസ സരോവറിലേക്കുള്ള റോഡുമാര്‍ഗവും ഇതുമാത്രമാണ്. ഇവിടെയാണ് ഇന്ത്യയെയും ഭൂട്ടാനെയും വെല്ലുവിളിച്ചു ചൈനീസ് ഭരണകൂടം നടത്തിയ റോഡ്‌നിര്‍മാണം. മുമ്പ് യുദ്ധത്തിലേക്ക് നയിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഈ സംഭവം കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. 1962 പോലെയായിരിക്കില്ല ഇനിയൊരു യുദ്ധമെന്നായിരുന്നു ചൈനയുടെ വീരവാദമെങ്കില്‍ അതിന് തക്കമറുപടി നല്‍കാന്‍ നമ്മളും തയ്യാറായി. പ്രശ്‌നത്തില്‍ മിക്ക രാജ്യങ്ങളും പക്ഷപാത രഹിതമായ നിലപാട് സ്വീകരിച്ചതോടെ പ്രശ്‌നം തനിയെ തണുക്കുകയായിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്ക ചൈനക്കെതിരായ നിലപാട് കടുപ്പിക്കുകയും ഇന്ത്യ അമേരിക്കയുമായി അടുക്കുകയും ചെയ്തതോടെ ചൈന-ഇന്ത്യ ബന്ധത്തിനുമേലും കരിനിഴല്‍ വീഴുകയായിരുന്നു. ഇതായിരിക്കാം പെട്ടെന്നൊരു പ്രകോപനത്തിന് ചൈനയെ പ്രേരിപ്പിച്ചത്. ഇന്ത്യയെ ഒന്നു വിരട്ടിവിടുക. ഈ തന്ത്രം ചൈന തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. അരുണാചലിലും സിയാച്ചിനിലും ലഡാക്കിലുമൊക്കെ വില്ലന്‍ റോളിലാണ് പഴയ കമ്യൂണിസ്റ്റ് രാഷ്ട്രം പ്രത്യക്ഷപ്പെട്ടത്. സ്വാഭാവികമായും ഏതൊരു വ്യക്തിയെയും പോലെ ഇന്ത്യയും മറു തന്ത്രവുമായി രംഗത്തുവന്നു. ചൈന അടക്കിവെച്ചിരിക്കുന്ന തിബത്തിന്റെ കാര്യത്തില്‍ ജനാധിപത്യം പുലരണമെന്ന നയം ഇന്ത്യ സ്വീകരിക്കുകയും സിക്കിമില്‍ ബുദ്ധമത നേതാവ് ദലൈലാമയെ വരവേല്‍ക്കുകയും ചെയ്തതാണ് ’62ലെ യുദ്ധത്തില്‍ കലാശിച്ചത്. അന്നു പക്ഷേ നമുക്ക് വലിയ നഷ്ടങ്ങളാണ് നേരിടേണ്ടിവന്നത്. സിക്കിം 1975ല്‍ ഇന്ത്യയില്‍ ഏകപക്ഷീയമായി ലയിച്ചതോടെ ചൈനക്ക് നേരിട്ട മറ്റൊരു തിരിച്ചടിയായി അത്. ഇന്നും സൈനികമായി ചൈനക്കു തന്നെയാണ് ശാക്തിക ബലത്തില്‍ മേല്‍കൈ. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുദ്ധം പഴയപോലെയാവില്ല എന്ന തിരിച്ചറിവ് അന്നമുണ്ണുന്ന എല്ലാവര്‍ക്കും ബോധ്യമുള്ളതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കുന്നുവെന്നാണ് കരുതേണ്ടത്. ഇത് മനുഷ്യനെ കൂടുതല്‍ വിവേകിയാക്കുകയേ ഉള്ളൂ.
ഇരുനൂറ്റിയെണ്‍പതു കോടിയോളം വരുന്ന ലോക ജനസംഖ്യയിലെ പകുതിയോളം പേരെ തീറ്റിപ്പോറ്റാന്‍ വിധിക്കപ്പെട്ട രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. ഇവരിലെ പകുതിയോളവും ഇന്നും ഒരുനേരത്തെ ഭക്ഷണത്തിന് പോലും പ്രയാസപ്പെടുമ്പോള്‍ യുദ്ധംചെയ്ത് കളിക്കാന്‍ വിവേകവും ജനക്ഷേമത്തില്‍ തല്‍പരതയുമുള്ള നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും കഴിയില്ലതന്നെ. പ്രത്യേകിച്ചും ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്ക്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളാകട്ടെ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ കൊന്നുതള്ളിയത് ജനലക്ഷങ്ങളെയാണെന്നതിന് ചൈന തന്നെയും സാക്ഷിയാണ്. ഉഭയകക്ഷി ബന്ധത്തിന് സമാധാനവും സൗഹാര്‍ദവുമാണ് പ്രധാനമെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിനിധിതല ചര്‍ച്ചകള്‍ ഇനിയും തുടരേണ്ടതിന്റെ ആവശ്യകതയാണ് ദോക്‌ലാം സംഭവം നമ്മെ ഓര്‍മിപ്പിക്കുന്നത്. പാക്കിസ്താനുമായി ചൈനക്കുള്ള ബന്ധം ഒരുപരിധിവരെ ബന്ധങ്ങളെ ബാധിക്കുമെന്നതു ശരിയാണെങ്കിലും ഭീതിയുടെ സന്തുലിതത്വം എന്ന സിദ്ധാന്തപ്രകാരം മനുഷ്യഹാനിക്കുള്ള അവസരങ്ങള്‍ പരമാവധി കുറക്കേണ്ടതുതന്നെയാണ്.
സൈനിക പിന്മാറ്റങ്ങളുടെ രണ്ടുദിവസം മുമ്പാണ് ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന ശ്രദ്ധേയമായതും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയതും. ‘ഇന്ത്യ ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ഏറ്റവും മോശമായതിന് തയ്യാറെടുക്കുകയും ചെയ്യുന്നു’ എന്നായിരുന്നു റാവത്തിന്റെ ആത്മവിശ്വാസപ്രകടനവും മുന്നറിയിപ്പും. ഒരുവശത്ത് സമാധാനവും മറുവശത്ത് സൈനികബലവും എന്നതാണ് നമ്മുടെ നയം. ഇത് രാജ്യത്തിന്റെ പരമാധികരാത്തിനും അഖണ്ഡതക്കും അത്യന്താപേക്ഷിതവുമാണ്. ഇതുതന്നെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലം മുതല്‍ രാജ്യം തുടര്‍ന്നുവരുന്നതും. ചൈനയുടെ കാര്യത്തിലും ഇതുതന്നെയാവട്ടെ തുടര്‍ന്നും നാം അവലംബിക്കേണ്ടത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ