Connect with us

Video Stories

രാജ്യസ്‌നേഹിയുടെ കുമ്പസാരം

Published

on

രാജ്യദ്രോഹം. ഇപ്പഴെങ്കിലും സംസാരിച്ചില്ലെങ്കില്‍ രാജ്യദ്രോഹമാകുമെന്നാണ്, ലോകത്തെ മുച്ചൂടും ബാധിച്ച സാമ്പത്തിക മാന്ദ്യ കാലത്തു പോലും തലയുയര്‍ത്തി നിന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മന്ദബുദ്ധിത്തരവും കെടുകാര്യസ്ഥതയും കൊണ്ട് മാത്രം തകര്‍ച്ചയിലേക്ക് മുതലക്കൂപ്പ് നടത്തുമ്പോള്‍ തുറന്നുപറയാനുള്ള കാരണമായി മുന്‍ ധന വിദേശകാര്യ വകുപ്പ് മന്ത്രിയും മുതിര്‍ന്ന ബി.ജെ.പിനേതാവുമായ യശ്വന്ത് സിന്‍ഹ പറഞ്ഞത്. വിമര്‍ശനത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മകന്‍ ജയന്ത് സിന്‍ഹ കൂടി അംഗമായ കേന്ദ്ര മന്ത്രിസഭയാണെന്നത് സിന്‍ഹ പരിഗണിച്ചില്ല. നരേന്ദ്രമോദിയുടെ വരവോടെ അഗണ്യകോടിയില്‍ തള്ളപ്പെട്ട മുതിര്‍ന്ന നേതാക്കളിലൊരാളുടെ കൊതിക്കെറുവല്ല ഇതിന് പിന്നില്‍.
ഇന്നത്തെ സാമ്പത്തിക തകര്‍ച്ചയെ പറ്റി വ്യക്തമായ മുന്നറിയിപ്പ് സമ്പദ് വ്യവസ്ഥയെ അറിയുന്നവരത്രയും നല്‍കിയിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനകാര്യ മന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിലെല്ലാം രാഷ്ട്ര സേവനം ചെയ്ത ഡോ. മന്‍മോഹന്‍ സിങ് തന്നെ. വിനിമയത്തിന്റെ 86 ശതമാനം വരുന്ന നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചത് രാജ്യത്തോട് ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണെന്നും ഇത് സംഘടിതമായ കൊള്ളയാണെന്നും പറഞ്ഞ മന്‍മോഹന്‍ വന്‍ തകര്‍ച്ചയെക്കുറിച്ച്് മുന്നറിയിപ്പ് നല്‍കുകയും ചെയ്തല്ലോ. സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നും മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനും സമാനരീതിയില്‍ പ്രതികരിച്ചു. അധ്വാനിച്ചുണ്ടാക്കിയ പണവുമായി ജനം ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ യുദ്ധകാലത്തെന്ന പോലെ വരിനില്‍ക്കുകയും പൊലീസുകാരുടെയും മറ്റും അടി വാങ്ങുകയും കുഴഞ്ഞു വീണു മരിക്കുകയും ചെയ്തു. എല്ലാം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയാണല്ലോ, കള്ളപ്പണം പിടിക്കാനാണല്ലോ, സാമ്പത്തിക രംഗത്തിന് പുതിയ ഊര്‍ജം പകരാനാണല്ലോ അമ്പത് ദിവസം ക്ഷമിക്കൂ എല്ലാം നേരെയായില്ലെങ്കില്‍ എന്നെ തൂക്കിലേറ്റൂ എന്നെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട് സംസാരിക്കുന്നത് കേട്ട് അനുസരിച്ചു. ആശങ്ക അറിയിച്ചവരെ രാജ്യദ്രോഹികളെന്ന് സംഘ്പരിവാര്‍ വായാടികള്‍ വിളിച്ചുവെങ്കില്‍ ഇപ്പഴിതാ വാജ്‌പേയി മന്ത്രിസഭയിലെ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ പറയുന്നു, മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെ വിമര്‍ശിക്കാതിരിക്കുന്നതാണ് രാജ്യദ്രോഹമെന്ന്.
ഹിന്ദുത്വ രാഷ്ട്രീയത്തെ മോദിയും കോര്‍പറേറ്റ് ബുദ്ധിജീവികളും ഹൈജാക്ക് ചെയ്തതോടെ തൊഴില്‍ നഷ്ടപ്പെട്ട മുതിര്‍ന്ന നേതാക്കളിലൊരാള്‍ മാത്രമല്ല യശ്വന്ത് സിന്‍ഹ. എണ്‍പതുകാരന്‍ തൊഴിലന്വേഷകന്‍ എന്ന അരുണ്‍ ജയ്റ്റ്‌ലിയുടെ കളിയാക്കലില്‍ ഈ വാസ്തവമുണ്ട്. അച്ഛന് മകനെക്കൊണ്ട് മറുപടി പറയിക്കുന്നുവെന്ന് ഭാവിച്ചാല്‍ പോരല്ലോ, സീനിയര്‍ സിന്‍ഹ പറയുന്നത് അവാസ്തവമല്ലല്ലോ. പെട്രോളിന് വില കൂട്ടുന്നത് കക്കൂസുണ്ടാക്കാനെന്ന യുക്തിയില്‍ തൃപ്തരാകാന്‍ ഇന്ത്യയിലുള്ളവരത്രയും മലയാളികളല്ലല്ലോ. സാമ്പത്തിക വിദഗ്ധനും പാര്‍ലിമെന്റംഗവുമായ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ഏറ്റു പറയുന്നുണ്ടല്ലോ. തൊഴിലാളി സംഘടനയായ ബി.എം.എസ് പറയുന്നതും മറ്റൊന്നല്ല. ബി.ജെ.പിയുടെ ദേശീയ നേതൃയോഗം അടിയന്തിരമായി വിളിച്ച് സാമ്പത്തിക രംഗത്തെ താങ്ങിനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആലോചിക്കാന്‍ ചിലരെ നിയോഗിക്കേണ്ടിവന്നുവല്ലോ.
2017 നവമ്പര്‍ ആറിന് എണ്‍പതാം പിറന്നാളാഘോഷിക്കുന്ന യശ്വന്ത് സിന്‍ഹയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കളഞ്ഞുപോയിട്ടില്ല. പഠിച്ച കൊല്ലവും സ്ഥാപനവും മാത്രമല്ല, കല്യാണം കഴിച്ച ഭാര്യയെയും അറിയാം. ബീഹാറിന്റെ തലസ്ഥാനമായ ബിഹാറില്‍ ജനിച്ച യശ്വന്ത് സിന്‍ഹയുടെ ബിരുദം രാഷ്ട്രമീമാംസയിലാണ്. പാറ്റ്‌ന യൂണിവേഴ്‌സിറ്റയില്‍ അധ്യാപകനായി ജോലി നോക്കവെയാണ് സിവില്‍ സര്‍വീസ് നേടുന്നത്. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മുതല്‍ കേന്ദ്ര സംസ്ഥാന ഭരണ മന്ത്രാലയങ്ങളിലെ വകുപ്പ് സെക്രട്ടറി വരെ ഐ.എ.എസ് സേവനം 24 വര്‍ഷത്തിന് ശേഷം മതിയാക്കി രാഷ്ട്രീയക്കാരനാവുകയായിരുന്നു. ജനതാപാര്‍ട്ടിയിലായിരുന്നു ആദ്യം. യുവതുര്‍ക്കി ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്ര ധനവകുപ്പ് മന്ത്രിയായി. 1998 മുതല്‍ 2002 വരെ വാജ്‌പേയിയുടെ മന്ത്രിസഭയില്‍ ആദ്യത്തെ രണ്ടു വര്‍ഷം ധനവകുപ്പെങ്കില്‍ അടുത്ത രണ്ടു വര്‍ഷം വിദേശകാര്യവകുപ്പ്. ജനതാപാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം ബി.ജെ.പിയില്‍ ദേശീയ വക്താവും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി. രാജ്യസഭയായിരുന്നു ആദ്യ താവളമെങ്കിലും ഝാര്‍ഖണ്ടിലെ ഹസാരിബാഗില്‍ നിന്ന് മത്സരിച്ച നാലില്‍ മൂന്നിലും ജയിക്കാനായി. 1998ലും 1999ലും ജയിച്ച അദ്ദേഹം കേന്ദ്രമന്ത്രിയെന്ന പ്രതിഛായയിലാണ് 2004ല്‍ ജനവിധി തേടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭുപനേശ്വര്‍ പ്രസാദ് മേത്തയായിരുന്നു അന്നത്തെ വിജയി. 2009ല്‍ മണ്ഡലം തിരിച്ചു പിടിച്ചത് സിന്‍ഹക്ക് മോദിയുടെ പട്ടികയില്‍ ഇടം കിട്ടിയില്ല. മകന് പകരം സീറ്റ് നല്‍കാനൊത്തുവെന്നത് അച്ഛനെന്ന നിലയില്‍ കൃതാര്‍ഥതയുണ്ടാക്കിയേക്കാം. ഇന്ന് വാസ്തവം പറയുമ്പോള്‍ ആ വാത്സല്യവും അദ്ദേഹം മാറ്റിവെക്കുന്നു. ഭാര്യ നീലിമ സിന്‍ഹയും മകള്‍ ശര്‍മിളയും എഴുത്തുകാരാണ്. ‘കണ്‍ഫഷന്‍സ് ഓഫ് എ സ്വദേശി റിഫോര്‍മര്‍’ എന്ന പുസ്തകം ധനമന്ത്രിയെന്ന നിലയിലെ നയനിലപാടുകളുടെ കൂടി നേര്‍ചിത്രമാണ്.
നോട്ട് നിരോധനവും ധൃതി പിടിച്ച്, ഒട്ടും ഗൃഹപാഠം ചെയ്യാതെ നടപ്പാക്കിയ ജി.എസ്.ടിയും സമ്പദ് വ്യവസ്ഥക്ക് കടുത്ത ആഘാതം ഏല്‍പിച്ചുവെന്നും അരുണ്‍ ജയ്റ്റ്‌ലി തികഞ്ഞ പരാജയമാണെന്നും യശ്വന്ത് സിന്‍ഹ പറയുമ്പോള്‍ അതില്‍ പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്ക് തന്നെ വാസ്തവം കേള്‍ക്കുന്നതിന്റെ റിലാക്‌സേഷന്‍. ഇതൊന്നും ചാനലില്‍ വരില്ലല്ലോ അല്ലേ എന്ന് മാത്രമാണ് അവര്‍ ചോദിക്കുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.