Connect with us

Video Stories

എല്ലാരും ഉള്‍ക്കൊള്ളേണ്ട കോടതി വിധി

Published

on

കോട്ടയം വൈക്കം സ്വദേശി ഇരുപത്തഞ്ചുകാരിയായ ഹോമിയോ വിദ്യാര്‍ത്ഥിയുടെ മതം മാറ്റവും വിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീംകോടതിയില്‍ നടന്ന സുദീര്‍ഘമായ സംവാദവും തുടര്‍ന്നുവന്ന ഉത്തരവും സമ്മിശ്ര വികാര-വിചാരങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. 2016ല്‍ മതംമാറിയ ശേഷം ഹാദിയ എന്ന പേരു സ്വീകരിച്ച യുവതി തന്റെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഇത്രയും നാള്‍ സ്വജീവിതവും ജീവനുംകൊണ്ട് പൊരുതി വരികയായിരുന്നു. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ അപ്പീലിലാണ് ഇന്നലെ സുപ്രീംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹം റദ്ദാക്കിയത് പിന്‍വലിക്കുകയോ ഭര്‍ത്താവിനൊപ്പമോ അച്ഛനൊപ്പമോ പോകാന്‍ അനുവദിക്കുകയോ ചെയ്യാതിരുന്ന കോടതി ഹാദിയയെ പഠനത്തിന്റെ ഭാഗമായ ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പിതാവിന്റെ ശാരീരിക-മാനസിക പീഡനത്തില്‍ നിന്ന് ഹാദിയ രക്ഷപ്പെട്ടുവെന്ന് ഹാദിയയുടെ ഭര്‍ത്താവിനും ഭര്‍ത്താവിനൊപ്പം വിട്ടില്ലെന്ന് പിതാവ് കെ.എം അശോകനും സന്തോഷിക്കാമെങ്കിലും തങ്ങളുടെ കൈകളിലേക്ക് ഹാദിയയെ തന്നില്ലെന്നത് ഇരുവരെ സംബന്ധിച്ചും തൃപ്തികരമായ ഉത്തരവല്ല. ഇലക്കും മുള്ളിനും കേടില്ലാത്തവണ്ണം ഇരുപക്ഷത്തിന്റെയും വികാരങ്ങളെ പരിഗണിച്ചുകൊണ്ടുള്ള നിലപാടാണ് ഉന്നത നീതിപീഠം കൈക്കൊണ്ടിരിക്കുന്നത് എന്ന് വിലയിരുത്തുന്നതാകും ഉചിതം.
മാനസികത്തകരാറുണ്ടെന്ന് സ്വന്തം പിതാവുപോലും ആരോപിച്ച യുവതിയോട് വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിച്ച ശേഷമാണ് പഠനം തുടരണമെന്ന തീരുമാനം കോടതി പ്രഖ്യാപിച്ചത്. അതേസമയം വ്യക്തിപരമായ അവകാശവും സ്വാതന്ത്ര്യവുമാണ് പ്രധാനമെന്ന് കോടതി പറയുകയും ചെയ്തു. ഇപ്പോള്‍ പഠനമാണ് പ്രധാനമെന്നും ഹാദിയയെ ഒരു ഡോക്ടറായി കാണണമെന്നാണ് കോടതിക്ക് താല്‍പര്യമെന്നുമുള്ള പരാമര്‍ശങ്ങള്‍ നിയമത്തേക്കാളുപരി ഒരു ഉപദേശകന്റെ തലത്തിലേക്കാണ് കോടതി വിരല്‍ എത്തിപ്പെട്ടിരിക്കുന്നത്. ഭരണഘടനയും നിയമവും നോക്കി തീരുമാനമെടുക്കേണ്ട നീതിപീഠത്തെ സംബന്ധിച്ച് ഇത് ആശാസ്യമാണോ എന്ന ചോദ്യം അവശേഷിക്കപ്പെടുന്നുണ്ടെങ്കിലും, ഇത്തരമൊരു ഉത്തരവിന് കോടതിയെ പ്രേരിപ്പിച്ചതിനുള്ള കാരണങ്ങളെക്കുറിച്ച് ചിലര്‍ സ്വയം ആലോചിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്.
2017 മെയ് 24ലെ കേരള ഹൈക്കോടതി വിധിയാണ് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദുചെയ്തത്. ഷെഫിന്റെ തീവ്രവാദ ബന്ധം ഉന്നയിച്ചുകൊണ്ടായിരുന്നു ചരിത്രപരമായ ആ വിധി പ്രസ്താവം. വിധിപ്രകാരം കഴിഞ്ഞ ആറു മാസത്തിലധികമായി മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു ഹാദിയ. കഴിഞ്ഞ മെയ് 24 മുതല്‍ നവംബര്‍ 25ന് വൈകീട്ട് സുപ്രീംകോടതിയിലേക്കുള്ള വഴിയേ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നതുവരെ പിതാവ് അശോകന്റെ സംരക്ഷണയിലും പൊലീസിന്റെ കര്‍ശന സാന്നിധ്യത്തിലും അടച്ചിട്ട മുറിക്കുള്ളില്‍ കഴിഞ്ഞ് മാനസികമായി ഏറെ പ്രയാസം അനുഭവിക്കുകയായിരുന്നുവെന്ന് ഹാദിയയുടെ വേഷ വിധാനങ്ങളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയയും വ്യക്തമായിരുന്നു. ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളുമൊക്കെ അനുവദിച്ചിരിക്കെ പിതാവിന്റെ സംരക്ഷണയില്‍ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അടിയറവുവെച്ച് ജീവിക്കുന്ന ഹാദിയയുടെ അവസ്ഥ വലിയ മാനുഷികാവകാശപ്രശ്‌നങ്ങളിലേക്കും വിവാദങ്ങളിലേക്കും മാത്രമല്ല, കോടതിയെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്കുമാണ് എത്തിച്ചത്. അതോടൊപ്പം തന്നെ മാതാപിതാക്കളുടെ മക്കളുടെ മേലുള്ള അവകാശങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
അതേസമയം, പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഏതൊരുപൗരനും ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തൊന്നാം അനുഛേദ പ്രകാരം മാന്യമായി ജീവിക്കാനുള്ള അവകാശം നല്‍കുന്നു. ഇരുപത്തഞ്ചു മുതല്‍ ഇരുപത്തെട്ടുവരെയുള്ള വകുപ്പുപ്രകാരം ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശവും പൗരനുണ്ട്. ലോകത്തെ സകല നിയമങ്ങളും വിശ്വാസപ്രമാണങ്ങളും ഇത് സാധൂകരിക്കുന്നു. ഇതെല്ലാമിരിക്കെയാണ് പൂര്‍ണ മനസ്സോടെ മറ്റൊരു മതത്തില്‍ വിശ്വസിച്ച ഒരു യുവതിയുടെ തീരുമാനത്തെ ഹൈക്കോടതിയും ഒരു വിഭാഗവും പരസ്യമായി ചോദ്യംചെയ്യുകയും ഒരു വിവാഹം റദ്ദുചെയ്തതും. മുന്‍ പിന്‍ നോക്കാതെയുള്ള ഹൈക്കോടതി വിധിയാണ് ഇത്തരത്തിലുള്ള നിയമ വ്യവഹാരങ്ങളിലേക്കും അനാരോഗ്യകരമായ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും രാജ്യത്തെ എത്തിച്ചത്. അതിലുപരി രാജ്യം ഭരിക്കുന്ന കക്ഷിയുടെ സങ്കുചിത താല്‍പര്യങ്ങള്‍ ഈ കേസില്‍ ആദ്യം മുതലേ നിഗൂഢമായെങ്കിലും പ്രകടമായി. ഇതാകട്ടെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. ഹാദിയയെ തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാണ് ഭര്‍ത്താവ് ശ്രമിക്കുന്നതെന്ന ആരോപണമാണ് പിതാവിന്റെ അഭിഭാഷകരും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയും കോടതിയില്‍ ഉന്നയിച്ചത്. ഏറ്റവുമൊടുവില്‍ ഹാദിയക്ക് മാനസികത്തകരാറുണ്ടെന്ന് വരുത്താനുള്ള ശ്രമവും നടന്നു. മറുഭാഗത്ത്, കേരള സര്‍ക്കാരിന്റെ നിലപാട് വ്യക്തമായത് ഹാദിയയുടെ സംരക്ഷണക്കാര്യത്തിലായിരുന്നു. വലിയ സന്നാഹങ്ങളോടെ പൊലീസിനെ ഹാദിയയുടെ വീട്ടില്‍ വിന്യസിച്ച് ഇടതുസര്‍ക്കാരിലെ ആഭ്യന്തര വകുപ്പ് ചിലര്‍ക്ക് മാത്രം ഹാദിയയെ കാണുന്നതിനുള്ള അവസരം നല്‍കി വര്‍ഗീയതയെ പരോക്ഷമായി താലോലിച്ചു. ഉത്തരവാദപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാകട്ടെ പൊലീസിന്റെ റിപ്പോര്‍ട്ടെഴുതി വാങ്ങുന്ന ചടങ്ങിലൊതുങ്ങി.
മൊത്തത്തില്‍ ഇവ്വിഷയകമായി വര്‍ഗീയതയുടെയും ന്യൂനപക്ഷ പീഡനത്തിന്റെയും സാതന്ത്ര്യ ലംഘനത്തിന്റെയും വോട്ടു ബാങ്ക് സംരക്ഷണത്തിന്റെയും പിറകിലായിരുന്നു കേന്ദ്ര സര്‍ക്കാരും മതേതരമെന്ന് അഭിമാനിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുമെന്ന് വ്യക്തമായിരിക്കുന്നു. ഉന്നത നീതി പീഠത്തിന്റെ ഉത്തരവ് ജനുവരിയില്‍ വരാനിരിക്കുന്ന അന്തിമ വിധിയുടെ അന്തസ്സത്തയിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നത്. അതാകട്ടെ രാജ്യത്തിന്റെ ഭരണഘടനയെയും പൗര സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് ആശാവഹമായ സൂചകങ്ങള്‍ തന്നെയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഒപ്പം, തീവ്രവാദം ഒന്നിനും പരിഹാരമല്ലെന്നും ജനാധിപത്യം വെച്ചുനീട്ടുന്ന ഭരണഘടന അനുസരിച്ച് ജീവിക്കുകയാണ് ഒരു ഇന്ത്യക്കാരന്റെ കടമയെന്നും ഈ വിധി നമ്മെയെല്ലാം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.