Connect with us

Video Stories

അസഹിഷ്ണുതയുടെ കലാപ്രകടനങ്ങള്‍

Published

on

ഇതര മത വിശ്വാസങ്ങളോടും സംസ്‌കാരങ്ങളോടും ഭക്ഷണ-വസ്ത്ര രീതിയോടും മതേതരത്വത്തോടും മാത്രമല്ല, തീവ്രവലതുപക്ഷ വര്‍ഗീയതയുടെ അസഹിഷ്ണുത തികട്ടിവരുന്നത് മനുഷ്യന്റെ സര്‍ഗാത്മകതയോടും കലയോടും സാഹിത്യത്തോടുമൊക്കെയാണെന്ന് തെളിയിക്കുകയാണ് അടുത്തിടെയായി രാജ്യത്താകെ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകീയമായ ചില സംഭവങ്ങള്‍. സര്‍ക്കാരും അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാരവും ആശയാവിഷ്‌കാര സ്വാതന്ത്ര്യത്തെ അട്ടിമറിക്കുകയും കലാസൃഷ്ടികളെയും അവയുടെ സ്രഷ്ടാക്കളെയും മോശമായി ചിത്രീകരിക്കുകയും കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പ്രദര്‍ശനാനുമതി നിഷേധിക്കുക, പ്രദര്‍ശനം അനുവദിക്കാതിരിക്കുക അതുമല്ലെങ്കില്‍ നിര്‍മാതാക്കളെയും സംവിധായകരെയും ഭീഷണിപ്പെടുത്തുക, തലയ്ക്ക് വില പറയുക എന്ന നയമാണ് ഏതാനും സിനിമകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ജനങ്ങള്‍ എന്തു ചിന്തിക്കും, ധരിക്കും, പറയും, ഭക്ഷിക്കും എന്നതുപോലെ തന്നെയാണ് അവരെന്ത് കാണണമെന്നും ഏതാനും ചില ആളുകള്‍ സര്‍ക്കാരിന്റെ ഒത്താശയോടെ വീമ്പിളക്കുന്നത്.
ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞദിവസം സമാപിച്ച ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് മലയാളി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ എസ്.ദുര്‍ഗ എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതെ പുറത്താക്കി എന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ സെന്റര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അഥവാ സെന്‍സര്‍ ബോര്‍ഡ് പരിശോധിച്ച് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രമാണ് എസ്.ദുര്‍ഗ. സെക്‌സി ദുര്‍ഗ എന്ന ഇതിന്റെ പേരിനെ ചൊല്ലി കോലാഹലം ഉയരുകയും ബോര്‍ഡിന് അതൃപ്തിയുണ്ടായതും കണക്കിലെടുത്ത് പേര് എസ് ദുര്‍ഗയാക്കി മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായി. മത വികാരങ്ങളെ വ്രണപ്പെടുത്തുന്നത് കലയുടെ പേരിലായാലും ശരിയല്ലെന്ന തോന്നലിലായിരിക്കാം അങ്ങനെ ബോര്‍ഡിലെ വിദഗ്ധര്‍ നിര്‍ദേശിക്കാനിടയായതും സംവിധായകനും മറ്റും അതുമായി സഹകരിച്ചതും. എന്നിട്ടും സിനിമ സര്‍ക്കാരിന്റെ മേളയില്‍നിന്ന് പുറത്തായി എന്നത് ഔദ്യോഗിക തലങ്ങളില്‍ കയറിപ്പറ്റിയിരിക്കുന്ന അസഹിഷ്ണുതയുടെയും വര്‍ഗീയതയുടെയും മാറാലയെയാണ് തുറന്നുകാട്ടിയിരിക്കുന്നത്.
സമാനമായ മറ്റൊരു സംഭവമാണ് ചരിത്ര പ്രാധാന്യമുള്ള ഇരുന്നൂറു കോടി ബജറ്റുള്ള ബന്‍സാലിയുടെ ‘പത്മാവതി’ എന്ന ചലച്ചിത്രത്തിനെതിരായ ബി.ജെ.പി -സംഘ്പരിവാര്‍ പക്ഷത്തുനിന്നുണ്ടായ അസഹിഷ്ണുതയുടെയും അട്ടഹാസത്തിന്റെയും തീവ്ര പ്രകടനങ്ങള്‍. മിക്കവാറുമെല്ലാ ബി.ജെ.പി ഭരണസംസ്ഥാന സര്‍ക്കാരുകളും ഈ സിനിമക്കെതിരെ പരസ്യമായിത്തന്നെ രംഗത്തുവരികയും സിനിമ തങ്ങളുടെ സംസ്ഥാനങ്ങളില്‍ പ്രദര്‍ശനത്തിന് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയുമാണ്. പ്രദര്‍ശിപ്പിച്ചാല്‍ സംവിധായകനെ കൊന്നുകളയുമെന്നാണ് സംഘ്പരിവാര ഭീഷണി. ഇതിനെതിരെ നടപടിയെടുക്കേണ്ട ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരുകള്‍, വിശേഷിച്ച് കേന്ദ്ര സര്‍ക്കാര്‍ അക്രമികള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചു എന്നതാണ് ഏറെ ആശങ്കയുയര്‍ത്തുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഡല്‍ഹി ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയോട് പത്മാവതി എന്ന രജപുത്രവനിതക്കോ തിരിച്ചോ തോന്നിയ പ്രണയമാണ് പത്മാവതിയുടെ ഇതിവൃത്തം. സുല്‍ത്താന്‍ മുസ്്‌ലിമും രാജ്യദ്രോഹിയുമാണെന്നും അത്തരമൊരാളെ പ്രണയിക്കാന്‍ ഹിന്ദു സ്ത്രീക്കാവില്ലെന്നുമാണ് ചിലരുടെ ന്യായം. സിനിമയുടെ ചിത്രീകരണം ബീഹാറിലും മറ്റുമായി പൂര്‍ത്തിയായി വരവെയാണ് സിനിമക്കും കലാകാരന്മാര്‍ക്കുമെതിരെ സംഘ്പരിവാരത്തിന്റെ ആക്രോശമുണ്ടായത്. നേരത്തെ നിശ്ചയിച്ചതുപ്രകാരം ഇന്നലെ സിനിമ പുറത്തിറങ്ങേണ്ടിയിരുന്നതാണ്. രജ്പുത് കര്‍ണിസേന അണിയറക്കാരില്‍ നിന്ന് പണം പിടുങ്ങുന്നതിനായി കെട്ടിച്ചമച്ചതാണ് വിവാദമെന്ന് പിന്നീട് വ്യക്തമായെങ്കിലും കാര്യങ്ങള്‍ അവരുടെയും കൈവിട്ടുപോവുകയായിരുന്നു.
ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശമാണ് ഇതില്‍ ഏറെ വിചിത്രമായത്. ചിത്രം ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നാണ് യോഗി സര്‍ക്കാരിന്റെ കേന്ദ്രത്തിനോടുള്ള ഉപദേശം. രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന പോലുള്ള മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സര്‍ക്കാരുകളുടെ നിലപാട് സമാനം തന്നെ. സംവിധായകന്‍ ബന്‍സാലിക്ക് സുപ്രീംകോടതി തന്നെ ക്ലീന്‍ചിറ്റ് കൊടുത്തിരിക്കെയാണ് ഇതെല്ലാമെന്നത് അതിലേറെ കൗതുകകരമാകുന്നു. നേതാക്കളും മന്ത്രിമാരും പത്മാവതി സിനിമക്കെതിരെ ഒരു വാക്കും പറയരുതെന്ന് വരെ കഴിഞ്ഞദിവസം കോടതി താക്കീത് ചെയ്യാന്‍ ഇടവന്നു. പത്മാവതിയുടെ ചിത്രീകരണം ബഹളങ്ങള്‍ക്കിടയില്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെയും സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലേക്ക് ചിത്രം എത്തിയിട്ടില്ല. രാജ്യത്തെ അറിയപ്പെടുന്ന പ്രഗല്‍ഭ ചലച്ചിത്രകാരനാണ് സഞ്ജയ് ലീല ബന്‍സാലി. നായിക ദീപിക പദുക്കോണിനെതിരെയുമുണ്ടായി അധിക്ഷേപം. എസ്. ദുര്‍ഗക്ക് ടൊറണ്ടോ മേളയിലടക്കം വിലയേറിയ പുരസ്‌കാരങ്ങള്‍ നേടാനായിട്ടുണ്ട്. അടുത്തിടെ തമിഴ്‌നാട്ടില്‍ വിജയ് അഭിനയിച്ച മെര്‍സല്‍ സിനിമക്കെതിരെയും സംഘ്പരിവാര്‍ ശക്തികളില്‍ നിന്ന് ആക്രോശമുണ്ടായത് ഒറ്റപ്പെട്ടതായിരുന്നില്ല. അതാകട്ടെ മതവികാരം വ്രണപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ടായിരുന്നില്ല. നടന്‍ വിജയ് കേന്ദ്ര സര്‍ക്കാരിന്റെ ചരക്കുസേവന നികുതിയെ വിമര്‍ശിച്ച് ചിത്രത്തില്‍ കഥാപാത്രമായി സംസാരിച്ചുവെന്നാണ് മേല്‍പരിവാരം ഉന്നയിച്ച ആരോപണം. നിരവധി തിയേറ്ററുകള്‍ അണികള്‍ അഗ്നിക്കിരയാക്കുകയും പൊതുരംഗത്ത് കാലുഷ്യം സൃഷ്ടിക്കുകയും ചെയ്തു.
ഇതൊക്ക ഒറ്റപ്പെട്ട സംഭവമായി തള്ളാനാകാത്ത വിധം ആശയപ്രകടനങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും എതിരായി അസഹിഷ്ണുത രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ബോളിവുഡിലെ ഷാരൂഖ്ഖാന്‍, സല്‍മാന്‍ഖാന്‍, അമീര്‍ഖാന്‍ ത്രയങ്ങളെ ഇകഴ്ത്തിയും ഭീഷണിപ്പെടുത്തിയും കഴിഞ്ഞവര്‍ഷം ഉണ്ടായ കോലാഹലങ്ങളും മറക്കാറായിട്ടില്ല. ഇതേസമയം തന്നെയാണ് സിനിമാരംഗത്തുനിന്നുതന്നെ പ്രശസ്ത സംവിധായകരായ കമലിനും സാഹിത്യകാരന്‍ എം.ടിക്കുമെതിരെ സംഘ്പരിവാരത്തിന്റെ അപൂര്‍വ ഭാഷ ഉയര്‍ന്നുകേട്ടതും. സിനിമാപ്രവര്‍ത്തകരായ സുരേഷ്‌ഗോപി ഉള്‍പ്പെടെയുള്ളവരാകട്ടെ ഈ ഘട്ടത്തില്‍ മൗനം പാലിക്കുകയോ പരോക്ഷമായി ഇതിനെയൊക്കെ പിന്തുണക്കുകയോ ചെയ്തു. ഇതിന് അവര്‍ക്ക്‌ലഭിച്ച പ്രതിഫലമാണ് എം.പി പദവിയടക്കമുള്ളവ. ഏതായാലും കേരള ചലച്ചിത്ര അക്കാദമി പോലുള്ള ഉന്നത സംവിധാനങ്ങളും അതിലെ കമലിനെപോലുള്ള സിനിമാക്കാരുമൊക്കെ പറഞ്ഞതുപോലെയല്ല കാര്യങ്ങളുടെ പോക്കെന്നാണ് ഗോവ മേളയും തെളിയിച്ചത്. മലയാളിയായ പാര്‍വതിക്ക് ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം അപൂര്‍വതയായെങ്കിലും വരുംനാളുകള്‍ സിനിമക്കും കലാസാഹിത്യ മേഖലക്കാകെയും ശുഭവാര്‍ത്തകളല്ല തരുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.