Connect with us

Video Stories

കേന്ദ്ര മെഡിക്കല്‍ ബില്ലും ആതുര ശുശ്രൂഷകരും

Published

on

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിയമത്തിന്റെ മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് നിരവധി പരാതികളാണ് സമൂഹ മധ്യേ ഉയര്‍ന്നുവന്നിട്ടുള്ളത്. ബില്ലിനെക്കുറിച്ച് കുറെക്കാലമായി കേള്‍ക്കുന്ന പരാതിയാണ് അലോപ്പതി ചികില്‍സയെ ആയുര്‍വേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ ചികില്‍സാരീതികളുടെ ഭാഗമാക്കുന്നുവെന്നത്. മെഡിക്കല്‍ വിദ്യാഭ്യാസം, ചികില്‍സ ഉള്‍പെടെയുള്ള മുഴുവന്‍ രംഗവും ഇനി മെഡിക്കല്‍ കമ്മീഷന് കീഴില്‍ വരുംവിധമാണ് പുതിയ നിയമം. സംയുക്ത ചികില്‍സാരീതിയെക്കുറിച്ച് നാം കേട്ടുതുടങ്ങിയിട്ടും കൊല്ലങ്ങളേറെയായിട്ടുണ്ട്. ആയുഷ് വകുപ്പിന് കീഴില്‍ വരുന്ന ആയുര്‍വേദ-ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ഒരു ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ ഇനിമുതല്‍ അലോപ്പതി പ്രാക്ടീസ് നടത്താമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. കേന്ദ്രത്തിന്റെ നിലവിലുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കും. ഇങ്ങനെ വന്നാല്‍ ഇനിമുതല്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേലാളന്മാരുടെ ആജ്ഞകള്‍ക്ക് വഴങ്ങേണ്ടിവരുമെന്നാണ് ബില്ലിനെതിരായ മുഖ്യ ആരോപണം. അതുകൊണ്ടുതന്നെ കരിദിനമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്ന അലോപ്പതി ഡോക്ടര്‍മാരുടെ സംഘടന ഇന്നലെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഏതായാലും ഇന്നലെ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനക്കായി വിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ഉച്ചക്ക് മൂന്നു മണിയോടെ സമരം നിര്‍ത്തിവെക്കുകയുണ്ടായി എന്നത് ആശ്വാസദായകമാണ്.
ബില്‍ പാവപ്പെട്ടവര്‍ക്കും ഫെഡറലിസത്തിനും ജനാധിപത്യത്തിനും എതിരായതും ജനവിരുദ്ധവുമാണെന്നാണ് ഐ.എം. എയുടെ വാദം. മാത്രമല്ല, മെഡിക്കല്‍ കൗണ്‍സില്‍ എന്നത് ഇതുവരെയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സംവിധാനമാണ്. അതിലേക്ക് ഏത് ഡോക്ടര്‍ക്കും മല്‍സരിക്കാനും വോട്ടു ചെയ്യാനും അധികാരമിരിക്കെ പുതിയ നിയമം നടപ്പായാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്നവരുടെ സംവിധാനമായി ഇത് മാറും. സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മറ്റു വിദഗ്ധരും ഉള്‍പെടുന്നതായിരിക്കും പുതിയ സംവിധാനമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ആയുര്‍വേദവും ഹോമിയോയും അലോപ്പതിയും തമ്മിലുള്ള അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് വര്‍ഷത്തിലൊരിക്കല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചേരണമെന്നതും ബില്ലിലെ വ്യവസ്ഥകളിലൊന്നാണ്. മറ്റൊന്ന് പാവപ്പെട്ട വിദ്യാര്‍ഥികളുടെ അലോപ്പതി പഠനം മുടക്കുമാറ് വന്‍തുക പിരിക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ബില്‍ അനുമതി നല്‍കുമെന്നും ആരോപണമുണ്ട്. നിയമം അലോപ്പതി ശാഖയുടെ അപ്രമാദിത്തം ഇല്ലാതാക്കുമെന്ന വാദം ശരിയാണ്. നീറ്റ് അടിസ്ഥാനത്തില്‍ എം.ബി.ബി.എസ് പാസായി വരുന്ന വിദ്യാര്‍ത്ഥിക്ക് പ്രത്യേകമായ ‘എക്‌സിറ്റ് പരീക്ഷ’ കൂടി പാസാകണമെന്ന വ്യവസ്ഥയും വിമര്‍ശനവിധേയമാണ്. മെഡിക്കല്‍ കമ്മീഷന്റെ ചെയര്‍മാന്‍ തന്നെയായിരിക്കും മെഡിക്കല്‍ ഉപദേശക കൗണ്‍സിലിന്റെ എക്‌സ് ഒഫീഷ്യോ ചെയര്‍മാന്‍.
അതേസമയം, ബില്ലിനെച്ചൊല്ലി രാജ്യത്തെ അലോപ്പതി ഭിഷഗ്വരന്മാര്‍ ഒന്നടങ്കം ഇന്നലെ നടത്തിയ പണിമുടക്കുസമരം പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികളെ വല്ലാതെ വലച്ചുവെന്നത് നിസ്സാരമായി കാണാനാവില്ല. സമൂഹത്തിലെ ബഹുഭൂരിപക്ഷം പേരും ആശ്രയിക്കുന്ന അലോപ്പതി-ആധുനികവൈദ്യ ശാസ്ത്രത്തിന്റെ നല്ലവശങ്ങള്‍ തള്ളിക്കളയാനാവില്ലെങ്കിലും അതിനുവേണ്ടി രോഗികളെ ഒരു പകല്‍ മുഴുവന്‍ ബുദ്ധിമുട്ടിലാക്കിയ നടപടി ആ ശാസ്ത്ര ശാഖയുടെ നൈതികതക്ക് നിരക്കാത്തതായെന്ന് പറയാതെ വയ്യ. ഇന്നലെ സര്‍ക്കാര്‍-സ്വകാര്യ ആതുര മേഖലയില്‍ രോഗികള്‍ അനുഭവിച്ച പ്രയാസം ചില്ലറയല്ല. മറ്റേതെങ്കിലും ആവശ്യങ്ങളാണെങ്കില്‍ കുറച്ചുദിവസത്തേക്കോ കുറച്ചു നേരത്തേക്കോ അവര്‍ക്ക് മാറ്റിവെക്കാമായിരുന്നു. എന്നാല്‍ അവശ്യ സര്‍വീസായ ആതുര ശുശ്രൂഷയുടെ കാര്യത്തില്‍ ഉണ്ടായ പണിമുടക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസിന്റെ തത്വശാസ്ത്രത്തിന് തന്നെ എതിരാവുകയായിരുന്നു. തന്റെ പ്രിയപ്പെട്ടയാള്‍ മരിച്ചുകിടക്കുമ്പോള്‍പോലും തന്നിലേക്കുവന്ന രോഗിയെ പരിചരിക്കണമെന്നാണ് ലോകം അംഗീകരിച്ചിട്ടുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുടെ ഉള്ളടക്കമെന്നത് പലരും മറന്നുപോയത് ശരിയായില്ല. പരിപാവനമായ സേവനമായാണ് ആതുര ശുശ്രൂഷയെ പൊതുസമൂഹം വിലയിരുത്തുന്നത്. എത്രയോ കാലമായി രാജ്യത്തെ ജനത അംഗീകരിച്ചുവരുന്ന ആയുര്‍വേദം പോലുള്ള സമാന്തര ചികില്‍സാരീതികളെ തങ്ങളുടേതല്ലാത്ത എല്ലാത്തിനെയും അറപ്പോടെയും അവജ്ഞയോടെയും കാണുകയെന്ന രീതി ആശാസ്യമല്ല. എല്ലാ രീതികള്‍ക്കും അവക്കര്‍ഹതപ്പെട്ട ജനസമ്മതി ലഭിക്കാനുള്ള അവസരം രാജ്യത്തുണ്ടാകണം. ജനങ്ങളാകട്ടെ നെല്ലും പതിരും തിരിച്ചറിയുന്ന വിധാതാക്കള്‍.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും നിലവിലെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും വലിയ അഴിമതി വിവാദങ്ങളാണ് അലോപ്പതി മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മെഡിക്കല്‍ കോളജുകളുടെ കോഴവാങ്ങി അവര്‍ക്കുവേണ്ടി ഇല്ലാത്ത കണക്കുകളുണ്ടാക്കി കച്ചവടത്തിന് സൗകര്യം ചെയ്തുകൊടുക്കുന്നുവെന്ന ആരോപണം സുപ്രീംകോടതിയില്‍വരെ എത്തിനില്‍ക്കുകയാണ്. ഇതിനിടെയാണ് മെഡിക്കല്‍ മാഫിയയുടെ സ്വാധീനത്തിന് വഴങ്ങി പുതിയ സംവിധാനവുമായി മോദി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന നല്‍കിയ ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് കേന്ദ്രത്തിലേത്. അവരുടെ കൈയില്‍ ഇതുപോലുള്ള പല രഹസ്യ അജണ്ടകളും ഉണ്ടായിരിക്കും. എന്നാല്‍ ഇവയെ എതിര്‍ക്കുമ്പോള്‍ തന്നെ ആരോഗ്യമേഖലയെ പോലുള്ള അവശ്യസേവന രംഗത്ത് കാലുഷ്യത്തിന്റേതായ വിത്ത് വിതയ്ക്കാന്‍ ആരുടെയും ഭാഗത്തുനിന്ന് പരിശ്രമമുണ്ടായിക്കൂടാ. ആരോഗ്യശുശ്രൂഷാ രംഗമെന്നത് ആര്‍ക്കും പന്തു തട്ടിക്കളിക്കാവുന്ന മേഖലയായിക്കൂടാത്തതാണ്. ഇക്കാര്യത്തില്‍ വിപ്ലവകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നൊരു നിയമനിര്‍മാണവുമായി മുന്നോട്ടുവരുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെയാകെ വിശ്വാസത്തിലെടുത്തും അവരുമായി ചര്‍ച്ച നടത്തിയും വേണം നിയമം രൂപീകരിക്കാനും നടപ്പാക്കാനും. അല്ലാതെ ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നൊരു തീരുമാനം കൈക്കൊള്ളുന്നതിന് ആരായാലും മുതിരരുത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും തികഞ്ഞ അവധാനതയോടെ വേണം കാര്യങ്ങളെ സമീപിക്കാന്‍.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.