Connect with us

Video Stories

ഭീകര വിരുദ്ധതക്ക് ഇനി എന്തുവില ?

Published

on

അധികാരമേറ്റശേഷം നമ്മുടെ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന അമ്പതാമത്തെ രാജ്യമാണ് ഇസ്രാഈല്‍. അഹിംസയുടെ ആത്മീയസ്രോതസ്സായ ഇന്ത്യാമഹാരാജ്യത്തെ ഒരു പ്രധാനമന്ത്രി ലോക തീവ്രവാദത്തിന്റെ ഈറ്റില്ലമായ ഇസ്രാഈലില്‍ നടത്തിയ സന്ദര്‍ശനത്തെയും സഹകരണത്തെയും എങ്ങനെയാണ് വിശേഷിപ്പിക്കുക. ഇന്നലെ ജി-20 യോഗത്തില്‍ പങ്കെടുക്കാനായി ഹംബര്‍ഗിലെത്തിയ നരേന്ദ്രമോദി മിനിഞ്ഞാന്ന് ഇസ്രാഈലിലും പതിവുപോലെ ഭീകരത അടിച്ചമര്‍ത്തേണ്ടതിനെപ്പറ്റിയാണ് ഊന്നിപ്പറഞ്ഞത്. ഇതാകട്ടെ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നതും ഉയര്‍ത്തിപ്പിടിക്കേണ്ടതുമായ മഹത്തായ ലോക സമാധാന നയത്തിന്റെ ഭാഗവുമാണ്. പക്ഷേ ജൂണ്‍ ആറിന് മോദി കയറിയ വിമാനം പുറപ്പെട്ടത് ലോകത്തെ ഭീകര രാഷ്ട്രമായി എണ്ണപ്പെടുന്ന രാജ്യങ്ങളിലൊന്നില്‍ നിന്നാണെന്നത് ഏറെ വൈരുധ്യാത്മകവും മോദിയുടെതന്നെ പ്രസ്താവനകളിലെ കാപട്യവുമാണ് വെളിച്ചത്താക്കിയിരിക്കുന്നത്. ഭീകരതക്കുള്ള പുതിയ നിര്‍വചനമാണ് മോദി തെല്‍അവീവില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. വേട്ടക്കാരനെ ഇരയാക്കുന്ന പുത്തന്‍ സിദ്ധാന്തം. 130 കോടിവരുന്ന ജനതയെ വെറും 84 ലക്ഷം മാത്രം വരുന്ന ജനതക്ക് മുന്നില്‍ അടിയറവുവെക്കുന്ന ഒരു മോദിയിന്‍ തിയറി.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി ജൂണ്‍മൂന്നിന് ന്യൂഡല്‍ഹിയില്‍ നിന്ന് തെല്‍അവീവിലേക്ക് യാത്രതിരിക്കുമ്പോള്‍ ചരിത്രസൂചി 180 ഡിഗ്രിയിലേക്ക് തിരിയുകയായിരുന്നു. നമ്മുടെ വിദേശ നയത്തിന്റെ കാതലായ സമാധാനവും ശാക്തിക ചേരിചേരാനയവും ഏഴു പതിറ്റാണ്ട് രാജ്യം പിന്തുടര്‍ന്നുവന്ന വിദേശകാര്യ നയവുമാണ് അന്ന് തലകീഴായിമറിഞ്ഞത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യത്തെ ഇസ്രാഈല്‍ സന്ദര്‍ശനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്ട്രത്തിന് അപമാനിതയാകാന്‍ ഇതില്‍കൂടുതലെന്തുവേണം. പുണ്യഭൂമിയായ ജെറുസലേം ഉള്‍ക്കൊള്ളുന്ന ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രാഈല്‍ സയണിസം പത്തിവിരിച്ചാടുന്ന കാഴ്ചയാണ് 1948 മുതല്‍ ലോകം നിസ്സഹായതയോടെ കണ്ടുകൊണ്ടിരിക്കുന്നത്. അന്നുതന്നെ ആ രാജ്യത്തെ ഐക്യരാഷ്ട്ര സഭയില്‍ എതിര്‍ത്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. പകരം ഫലസ്തീന്‍കാരുടെ പക്ഷത്തായിരുന്നു നാം. ഫലസ്തീന്‍ ജനതയെ സ്വന്തം ജന്മഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കുകയും അവിടെ സായുധ സന്നാഹങ്ങളുമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതുമായ രാജ്യത്തേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി പോകുന്നതിനെ ലോക സമൂഹവും ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷവും കാടത്തത്തിന് കുടപിടിക്കലായി വിശേഷിപ്പിച്ചത് ഇതുകൊണ്ടായിരുന്നു. നരസിംഹറാവുവിന്റെ കാലത്ത് ആ രാജ്യവുമായി നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടിരുന്നെങ്കിലും ഇത്രയും ആഴത്തിലുള്ള ബന്ധം ഇതാദ്യമാണ്. അതും ഫലസ്തീനെതിരെ ഇപ്പോഴും നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. അടുത്തിടെയാണ് ഇസ്രാഈലിനെതിരെ ഫലസ്തീനെ സംബന്ധിച്ച നൂറ്റിഇരുപതാമത്തെ പ്രമേയം ഐക്യരാഷ്ട്ര സംഘടന പാസാക്കിയത്. ഫലസ്തീന്‍ രാജ്യത്തോടും ഫലസ്തീന്‍ വിമോചനനേതാവും പ്രസിഡണ്ടുമായിരുന്ന യാസര്‍ അറഫാത്തിനോടും അതിരുകളില്ലാത്തത്ര സ്‌നേഹവും സഹകരണവുമാണ് ഇന്ത്യക്കുണ്ടായിരുന്നത്. അടുത്തിടെ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും ആ ബന്ധം ഊഷ്മളമായി നിലനില്‍ക്കുന്നുവെന്ന തോന്നലാണ് ഉണ്ടായത്. പണ്ഡിറ്റ്ജിയുടെ പാതയിലൂടെ മുന്‍ പ്രധാനന്ത്രി ഇന്ദിരാഗാന്ധിയുടെ കാലം തൊട്ടേ ഫലസ്തീനുമായുള്ള ആ സാഹോദര്യ ബന്ധം ദൃഢതരമായി തുടര്‍ന്നു പോന്നു.
പ്രാദേശികമായുള്‍പ്പെടെ ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുനില്‍ക്കുന്ന ഇസ്രാഈലിന് ഇന്ത്യയെ പോലുള്ളൊരു രാഷ്ട്രത്തില്‍ നിന്ന് സ്വീകാര്യതയും സഹായവും സഹകരണവും ലഭിക്കുന്നുവെന്നത് ആ രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്യന്തം ആഹ്ലാദകരവും തങ്ങളെ ഇക്കാലമത്രയും വീറോടെ എതിര്‍ത്തിരുന്ന രാജ്യത്തിനുനേര്‍ക്കുള്ള മധുര പ്രതികാരവുമായിരിക്കും. അതുകൊണ്ടുതന്നെയാവണം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മോദിയും തമ്മില്‍ നടത്തിയ ഒരു ഡസനോളം ആലിംഗനങ്ങളും മടങ്ങുംവരെയും ഇരുവരുമുള്ള ഒരുമിച്ചുനടത്തവും. ഇരു പ്രധാനമന്ത്രിമാരുടെയും തുടരെത്തുടരെയുള്ള പൊട്ടിച്ചിരികളെ മനുഷ്യാവകാശങ്ങളോടുള്ള പരിഹാസമായേ ഫലസ്തീന്‍ ജനതയും അറബ് -മുസ്‌ലിം ലോകവും വേദനയോടെ കണ്ടിരിക്കൂ. സംയുക്ത പ്രസ്താവനയില്‍ ‘ഫലസ്തീനെ സംബന്ധിച്ച് നീതിപൂര്‍വകവും നീണ്ടുനില്‍ക്കുന്നതുമായ സമാധാനത്തിന് പ്രയത്‌നിക്കു’മെന്ന പരാമര്‍ശം കണ്ണുതട്ടാതിരിക്കാന്‍വെക്കുന്ന കോലമായേ വിലയിരുത്തപ്പെടൂ. ലോകത്തെ മിക്ക രാജ്യങ്ങളുടെയും ആയുധക്കടയാണ് ഇന്ന് ഇസ്രാഈല്‍. ഇന്ത്യയും അത്യാധുനിക യുദ്ധോപകരണങ്ങളുടെ കരാറാണ് ഇപ്പോള്‍ ആ രാജ്യവുമായി ഒപ്പുവെച്ചിട്ടുള്ളത്. അതായത് സമാധാന കാംക്ഷികളായ ഇന്ത്യന്‍ ജനതയുടെ നികുതിപ്പണം ഫലസ്തീകള്‍ക്കുള്ള വെടിയുണ്ടകളായി മാറുന്ന ദുരന്തം. കൃഷി, ബഹിരാകാശം, സാങ്കേതികവിദ്യ, ജലസംരക്ഷണം തുടങ്ങിയ ഏഴ് മേഖലകളില്‍ ഭാവിസഹകരണത്തിന് ഇരു രാജ്യങ്ങളും തയ്യാറായിട്ടുണ്ട്. സന്ദര്‍ശനത്തിനിടെ ഫലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന തീരാദുരിതങ്ങളെപ്പറ്റി ഒറ്റ വാക്കുപോലും പറയാനോ തൊട്ടടുത്ത ഫലസ്തീന്‍ പ്രദേശം സന്ദര്‍ശിക്കാനോ മോദി തയ്യാറായില്ലെന്നതും ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ അലങ്കോലപ്പെടുത്തുന്നതായി. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മേയില്‍ നടത്തിയ ഇസ്രാഈല്‍ സന്ദര്‍ശനത്തിനൊപ്പം ഫലസ്തീനിലെ ജെറുസലേം അദ്ദേഹം സന്ദര്‍ശിച്ചിരുന്നുവെന്നത് ഓര്‍ക്കുമ്പോഴാണ് മോദിയുടെ മനസ്സിലെ ഭീകരത മനസ്സിലാകുക. അമേരിക്കയും ഇസ്രാഈലുമായി ചേര്‍ന്നുള്ള മുസ്‌ലിം വിരുദ്ധ ചേരിയാണ് മോദിയുടെ ഉള്ളിലെങ്കില്‍ അത് ആത്മഹത്യാപരമാകാനേ തരമുള്ളൂ. കാരണം ചൈനയുമായും മികച്ച ബന്ധമാണ് ഇസ്രാഈലിനുള്ളതെന്നത് നാമോര്‍ക്കണം.
ഇസ്രാഈലുമായി ചേര്‍ന്നുകൊണ്ട് ആഗോള ഭീകരതയെ നേരിടുമെന്ന മോദിയുടെ പ്രഖ്യാപനം ഇക്കാരണത്താലൊക്കെ ഏറെ പരിഹാസ്യമായാണ് ലോകത്തിനും മൂന്നാം ലോക രാജ്യങ്ങള്‍ക്കും പ്രത്യേകിച്ച് അറേബ്യക്കും അനുഭവപ്പെടുന്നുണ്ടാവുക. ലോക സമാധാനത്തിനും അഹിംസക്കും പ്രശസ്തികേട്ടതും ലോക ജനതക്ക് മുഴുവന്‍ മാതൃകയായതുമായ മഹാത്മാഗാന്ധിയുടെ ആശയങ്ങളെയും അദ്ദേഹത്തെത്തന്നെയും വെടിയുണ്ടക്കിരയാക്കിയവരില്‍ നിന്ന് മറിച്ചെന്തെങ്കിലും പ്രതീക്ഷിക്കാന്‍ വകയില്ല. ഗുജറാത്തില്‍ മുസ്‌ലിം കൂട്ടക്കൊലക്ക് പ്രതിചേര്‍ക്കപ്പെട്ട നാളുകളിലൊന്നിലായിരുന്നു 2003ലെ മോദിയുടെ പ്രഥമ ഇസ്രാഈല്‍വിരുന്ന്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്കുപോലും സയണിസ്റ്റ് കുബുദ്ധിയുണ്ടെന്നത് പരസ്യമായതാണ്. താന്തോന്നിയായ ഭരണാധികാരിയുടെ പിന്നാലെ സ്‌നേഹത്തിന്റെയും അഹിംസയുടെയും മിതവാദത്തിന്റെയും രാജ്യവും ജനതയും കുഴലൂത്തുകാരനു പിന്നാലെ പായുന്ന എലിക്കൂട്ടമായി പോകില്ലെന്ന് ലോകത്തിന് ബോധ്യപ്പെടേണ്ടതുണ്ട്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.