Connect with us

Video Stories

കോണ്‍ഗ്രസിന്റെ പ്രതീക്ഷ പൂവണിയണം

Published

on

അടുത്തമാസം നടക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ്. നാലില്‍ മൂന്ന് ഭൂരിപക്ഷം നേടിയ 1984ലേതിനെ അപേക്ഷിച്ച് 44 സീറ്റുകളോടെയാണ് പലവിധ കാരണങ്ങളാല്‍ മുപ്പതു വര്‍ഷത്തിനുശേഷം 2014ല്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനം കാഴ്ചവെച്ചത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതുമൂലമുണ്ടായ കെടുതികളും ദുരിതങ്ങളും അപരിമേയമാണ്. ജനങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തെ ഏതുവിധേനയും തൂത്തെറിയുന്നതിന് കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കണമെന്ന അഭിലാഷമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം രാജ്യത്തെ മുച്ചൂടും സാമ്പത്തികമായും സാമൂഹികമായും അപകടത്തിലാക്കിയിരിക്കുന്നു. ഓരോ ഭാരതീയനും എരിതീയില്‍ കഴിയേണ്ട അവസ്ഥ സംജാതമാക്കിയത് ദീര്‍ഘദൃഷ്ടിയില്ലാത്ത നരേന്ദ്ര മോദിയുടെ ഭരണ കര്‍തൃത്വവും ബി.ജെ.പി അണികളുടെ തീവ്രവര്‍ഗീയ നടപടികളുംമൂലമാണ്. മത ന്യൂനപക്ഷങ്ങള്‍ക്കും ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കും ജീവിക്കാന്‍കൂടി വയ്യാത്ത അവസ്ഥ. പൗരന്മാര്‍ ബീഫിന്റെ പേരില്‍ വഴിയരികില്‍ ഏതുനിമിഷവും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആലോചിക്കാന്‍പോലും വയ്യാതായിരിക്കുന്നു.
ജനനേതൃത്വം നെഞ്ചേറ്റിക്കൊണ്ട് അവധൂതന്മാരെപോലെ അക്ഷീണമായ പ്രവര്‍ത്തനമാണ് രാഹുല്‍ഗാന്ധിയും മാതാവ് സോണിയാഗാന്ധിയും സഹോദരി പ്രിയങ്കയും ഈ ഘട്ടത്തില്‍ കാഴ്ചവെക്കുന്നത്. എങ്കിലും രാജ്യത്ത് ഏറ്റവും വലിയ ലോക്‌സഭാ അംഗസംഖ്യയുള്ള ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ രണ്ടംഗ സംഖ്യ രാജ്യത്ത് മതേതര സര്‍ക്കാര്‍ സാധ്യമാക്കുമോ എന്ന ആശങ്ക ഉയര്‍ത്തിനിര്‍ത്തുന്നു. സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും അവിടെ കോണ്‍ഗ്രസില്ലാതെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് പ്രതിപക്ഷ വോട്ടുകള്‍ ബി.ജെ.പിക്കെതിരെ ഒരുമിപ്പിക്കുന്നതിന് തടസ്സമാകും. അംഗസംഖ്യകൊണ്ട് രണ്ടാമത്തെ വലിയ സംസ്ഥാനമായ പശ്ചിമബംഗാളില്‍ വലിയ ശക്തിദുര്‍ഗമായി മമതബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നിലകൊള്ളുകയാണ്. ബീഹാറിലും കോണ്‍ഗ്രസിന് കാര്യമായ ചലനം സൃഷ്ടിക്കാനാകില്ലെന്ന വിലയിരുത്തലാണുള്ളത്. ഈ സാഹചര്യത്തിലാണ് യു.പിയിലെ അമേഠിക്കുപുറമെ വയനാട്ടില്‍നിന്നും രാഹുല്‍ ജനവിധി തേടുന്നത് സംഗതമാകുന്നത്. കേരളത്തില്‍ 20ഉം തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമടക്കം 40ഉം കര്‍ണാടകത്തില്‍ 28ഉം ഉള്‍പ്പെടെ 88 സീറ്റുകളാണ് മൊത്തമുള്ളത്. മൂന്നിടത്തും കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ പ്രതീക്ഷകള്‍ നിലനില്‍ക്കുന്നു. തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യത്തിലായ കോണ്‍ഗ്രസും മുസ്‌ലിംലീഗും സി.പി.എമ്മുംചേര്‍ന്ന് 40ല്‍ 40ഉം നേടിയേക്കുമെന്ന റിപ്പോര്‍ട്ടുകളുള്ളപ്പോള്‍ കര്‍ണാടകയില്‍ ജനതാദളുമായി ചേര്‍ന്ന് ഏതാണ്ട് മുഴുവന്‍ സീറ്റുകളും നേടാനാകുമെന്നാണ് കണക്കുകൂട്ടല്‍. രാഹുലിന്റെ സാന്നിധ്യമുണ്ടായാല്‍ കേരളത്തില്‍ യു.ഡി.എഫിന് 20ല്‍ 20ഉം നേടാനാകും. ആന്ധ്രപ്രദേശും തെലുങ്കാനയും ചേര്‍ന്ന് 100ലധികം സീറ്റുകള്‍ ദക്ഷിണേന്ത്യയില്‍നിന്നുമാത്രം നേടാന്‍ കോണ്‍ഗ്രസ് സഖ്യത്തിന് കഴിഞ്ഞാല്‍ അത് ജനം ആഗ്രഹിക്കുന്ന രീതിയിലുള്ള മതേതര സര്‍ക്കാരിന്റെ മടങ്ങിവരവിന് വഴിമരുന്നാകും. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും അടുത്തുനടന്ന തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് മധ്യ-വടക്കേ ഇന്ത്യയില്‍ 170ലധികം സീറ്റുകള്‍ കൈവരിക്കാനായാല്‍ 272 എന്ന മാന്ത്രിക സംഖ്യയിലേക്ക് വലിയ അകലമുണ്ടാകില്ല. പക്ഷേ ഇതിനുവേണ്ടത് നടേപറഞ്ഞ രീതിയിലുള്ള ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസിന്റെ സാമാന്യംവലിയ ഉണര്‍വാണ്. അതിന് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഉപകരിക്കുമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെയെല്ലാം വിലയിരുത്തല്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തില്‍നിന്നുകൂടി മല്‍സരിക്കുന്നുവെന്ന വാര്‍ത്ത വലിയ ആഹ്ലാദമാണ് ഐക്യജനാധിപത്യമുന്നണിവൃത്തങ്ങളിലും കേരളത്തിലെ ജനങ്ങളില്‍ പൊതുവെയും സൃഷ്ടിച്ചിട്ടുള്ളത്. വടക്കേ ഇന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്നുകൂടി രാഹുല്‍ഗാന്ധി മല്‍സരിക്കണമെന്ന തീരുമാനം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകാര്യസമിതി നേരത്തെതന്നെ കൈക്കൊണ്ടതായാണ് വിവരം. ഇതനുസരിച്ച് കര്‍ണാടകയില്‍നിന്നും കേരളത്തില്‍നിന്നുമുള്ള ഓരോ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് രാഹുലിനായി കണ്ടുവെച്ചിരുന്നത്. ഇതില്‍ കര്‍ണാടകയിലെ ശിവഗംഗ, ബിദാര്‍ എന്നീ മണ്ഡലങ്ങളില്‍ ഏതിലെങ്കിലുംനിന്ന് രാഹുല്‍ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ശനി, ഞായര്‍ ദിവസങ്ങളില്‍ പാര്‍ട്ടി പുറത്തിറക്കിയ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഈ രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി പ്രഖ്യാപിച്ചതോടെയാണ് കേരളത്തില്‍നിന്ന് രാഹുല്‍ മല്‍സരിക്കുമെന്ന സൂചന ശക്തമായിരിക്കുന്നത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയാണ് ശനിയാഴ്ച രാവിലെ ഇതുസംബന്ധിച്ച വിവരം ആദ്യമായി പുറത്തുവിടുന്നത്. രാഹുല്‍ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലത്തില്‍നിന്ന് മല്‍സരിക്കണമെന്ന് കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അറിയിപ്പ്. ഇത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥിരീകരിച്ചതോടെ വര്‍ധിച്ച ആവേശമാണ് കേരളത്തില്‍ പൊതുവെ കാണാനിടയായിരിക്കുന്നത്. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്പ്രസിഡന്റ് കൂടിയായ ടി. സിദ്ദീഖിനോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം വാര്‍ത്താസമ്മേളനത്തിലൂടെ അക്കാര്യം അറിയിക്കുകയും തന്റെ സന്തോഷം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. മുസ്‌ലിംലീഗിന് കാര്യമായി സ്വാധീനമുള്ള വയനാട്ടില്‍ പാര്‍ട്ടി നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും വയനാട് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം വിവരം ആരാഞ്ഞതായും വെളിപ്പെടുത്തുകയുണ്ടായി.
എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ഇടങ്കോലുമായി ചില സ്ഥാപിത താല്‍പര്യക്കാര്‍ രംഗത്തുവന്നിരിക്കുന്നത് കാണാതിരുന്നുകൂടാ. അതിലൊന്ന് സ്വാഭാവികമായി ബി.ജെ.പിയും മറ്റേത് കേരളത്തില്‍മാത്രം വേരുകളുള്ള സി.പി.എമ്മുമാണ്. ബി.ജെ.പിക്കെതിരെ മതേതര സര്‍ക്കാരെന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന സി.പി.എമ്മിന്റെ തനിനിറമാണ് ഇതോടെ പുറത്തുചാടിയിരിക്കുന്നത്. സി.പി.ഐക്കാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം എന്നതിനാല്‍ രാഹുലിന്റെ പോരാട്ടം ഇടതുപക്ഷത്തിനെതിരാകില്ലേ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ ചോദ്യം. സി.പി.ഐ നേതൃത്വമാകട്ടെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കാര്യമായ വിമര്‍ശനമുന്നയിച്ചിട്ടുമില്ല. ആരായാലും വയനാട്ടില്‍നിന്ന് യു.ഡി.എഫ് ജയിക്കുമെന്നിരിക്കെ എന്തിനാണ് സി.പി.എം ബേജാറാകുന്നതെന്നാണ് മനസ്സിലാകാത്തത്. ഈ നിലപാട് തങ്ങള്‍ക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്ന് തിരിച്ചറിയാനുള്ള ബുദ്ധി ഉണ്ടാവുകമാത്രമേ നിവൃത്തിയുള്ളൂ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.