Video Stories
ലൈക്മാന്‍
ഇരുമ്പ് ധാരാളം അടങ്ങിയ വാഴപ്പഴക്കുലയെ താങ്ങിനിര്‍ത്തുന്നത് ഞൊടിച്ചാല്‍ ഒടിയുന്ന വാഴപ്പിണ്ടി. കുലയും പിണ്ടിയുമൊന്നുമല്ല, ഒരു ഇരട്ടക്കൊലയും കുറെ വാഴപ്പിണ്ടിയുമത്രെ ഇപ്പോള്‍ കേരളത്തിലെ വാര്‍ത്തയിലെ വസ്തുക്കള്‍. കാസര്‍കോട്ട് പെരിയയില്‍ ഫെബ്രുവരി 17 ന് രാത്രി സി.പി.എമ്മുകാര്‍ രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അരിഞ്ഞുകൊന്നത് വെറും വാഴവെട്ടുന്ന ലാഘവത്തോടെയായിരുന്നു. ഇതിനെതിരെ കമാന്നൊരക്ഷരം ഉരിയാടാത്ത കേരളത്തിലെ സോകാള്‍ഡ് സാംസ്‌കാരിക നായകപരിഷകളെ ഉജ്ജീവിപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തൃശൂരിലെ ഉശിരന്മാര്‍ കേരള ലളിതകലാ അക്കാദമി ആസ്ഥാനത്തേക്ക് വാഴപ്പിണ്ടി മാര്‍ച്ച് നടത്തിയത്. ഇത് പക്ഷേ സഖാവ് മുഖ്യമന്ത്രിക്ക് പിടിക്കുമോ? മൂപ്പര്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റങ്ങിടീച്ചു. സാമൂഹികവിരുദ്ധ സ്വഭാവമുള്ള സംഘടനയാണ് എന്നുപോലും യൂത്ത് കോണ്‍ഗ്രസിനെ മുഖ്യന്‍ ആക്ഷേപിച്ചുകളഞ്ഞു.
ന്യായീകരണ സഖാക്കള്‍ ഇതിന് തുരുതുരാ ലൈക്കടിച്ചുകൊണ്ടിരിക്കെ അതാ വരുന്നു അതിനു താഴെ വി.ടി ബലറാം എം.എല്‍.എയുടെ കമന്റ്. കഥാകൃത്ത് സക്കറിയയെ കായികമായി നേരിട്ട സി.പി.എമ്മിന്റെ സ്വന്തം മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതിലുള്ള സങ്കടത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണ് കമന്റ്. എടോ, ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തിലിന്നുവരെ ഉണ്ടാകാത്തവിധം അതാ വരുന്നു ഇഷ്ടന്റെ പോസ്റ്റിന് മുഖ്യമന്ത്രിയുടെ ഒറിജിനല്‍ പോസ്റ്റിനേക്കാളും ഇരട്ടിയിലധികം ലൈക്കും കമന്റും. 21 ന് ഉച്ചക്ക് 1.34ന് ഇട്ട മുഖ്യന്റെ പോസ്റ്റിന് ഇന്നലെ കിട്ടിയത് 20,000 ലൈക്കും അയ്യായിരത്തോളം കമന്റ്‌സും. അതുക്കുമേലേ ബല്‍റാമിന്റെ കമന്റിനുകീഴെ വന്നത് 39000 ലൈക്കും 82,000ത്തോളം കമന്റ്‌സും. ബലരാമന്‍ എന്ന് ശത്രുക്കള്‍ വിളിക്കുന്ന വി.ടി ബലറാമിന് ഇതില്‍ വല്യ പുതുമയൊന്നുമില്ല. കേരളത്തിലെ ഏതൊരു നേതാവിനെക്കാളും കൂടുതല്‍ ഫെയ്‌സ്ബുക്ക് ലൈക്കും കമന്റും കിട്ടുന്നത് വി.ടിക്ക് തന്നെ എന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് സമ്മതിക്കും.
ഗോരക്ഷക് ബി.ജെ.പി നേതാവ് കെ .സുരേന്ദ്രന്റെ ബീഫും പൊറോട്ടയും ഭക്ഷിക്കുന്ന ചിത്രം വൈറലായപ്പോള്‍ സുരേന്ദ്രന്‍ പറഞ്ഞത് അതില്‍ ബീഫില്ല, ഉള്ളി മാത്രമാണെന്നായിരുന്നു. ശേഷം സുരേന്ദ്രന് ബല്‍റാമിട്ട പേര് ഉള്ളിസുര. അതുപിന്നെ സൂപ്പര്‍ഹിറ്റായി. 2108ന്റെ തുടക്കത്തില്‍ തൃത്താലയിലെ ഈ രണ്ടാംവട്ട നിയമസഭാ സാമാജികന് നേരെ കരിങ്കൊടിയും കല്ലേറും കിട്ടിയതിനു കാരണം സി.പി.എം. നേതാവ് എ.കെ.ജി.യെക്കുറിച്ച് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പായിരുന്നു എ.കെ.ജി ഒളിവില്‍ താമസിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. ബല്‍റാമിന് പ്രവര്‍ത്തകരുടെ കയ്യടി യഥേഷ്ടം കിട്ടി. യുക്തിവാദി, ജാതിരഹിതന്‍. സ്‌കൂളില്‍ മകന്റെ പ്രവേശന ഫോറത്തില്‍ ജാതിക്കോളം പൂരിപ്പിക്കാതെ വിട്ടത് ഈ ആദര്‍ശത്തിന്റെ പേരിലാണ്.
മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനയും പൊതുസമൂഹവും നല്‍കിയിരിക്കുന്ന പ്രത്യേകാവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്നും ഏത് സമൂഹത്തിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷത്തേക്കാള്‍ അവകാശാനുകൂല്യങ്ങള്‍ അനുവദിക്കേണ്ടതും സംരക്ഷിക്കേണ്ടതും ജനാധിപത്യ സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും ഉറച്ച അഭിപ്രായക്കാരനാണ് ബല്‍റാം 19 വയസ്സുവരെ സസ്യഭുക്കായ ബല്‍റാം സര്‍ക്കാരുകളുടെ ബീഫ് നിരോധനം അത് കഴിക്കാനാഗ്രഹിക്കുന്ന പൗരന്റെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മാംസഭുക്കായിത്തീര്‍ന്നത്.
ഫെയ്‌സ്ബുക്ക്ജീവി എന്ന് ആക്ഷേപമുണ്ടെങ്കിലും നാടിന് വേണ്ടതൊക്കെ ചെയ്തിട്ടു തന്നെയാണ് മൊബൈലിലെ ഈ ഇരിപ്പ്. പാലക്കാട് നവോദയ സ്‌കൂളിലും ഗുരുവായൂര്‍ ശ്രീകൃഷ്ണയിലും കാലിക്കറ്റ് സര്‍വകലാശാലയിലും തൃശൂര്‍ ഗവ. ലോ കോളജിലും ത്രിവര്‍ണാശയത്തിലുമായിരുന്നു കളരികള്‍. എഞ്ചിനീയറിംഗ് ബിരുദവും അഭിഭാഷകപട്ടവും നേടി. ഭാര്യ അനുപമയും രണ്ട് മക്കളും.
കുടുംബാംഗങ്ങള്‍ ഡോക്ടര്‍മാരും സാമാന്യം വഹകളുള്ളവരുമാണെങ്കിലും രാഷ്ട്രീയത്തെ പുല്‍കാനായിരുന്നു പഴയ കെ.എസ്.യുക്കാരന്റെ നിയോഗം. തൃത്താല നിയോജക മണ്ഡലത്തിന്റെ കമ്യൂണിസ്റ്റ് പ്രതിപത്തി മാറ്റിമറിച്ചത് നാല്‍പതുകാരന്‍ ബല്‍റാമാണെന്ന് യു.ഡി.എഫുകാര്‍ പറയുന്ന സുപ്രീംകോടതിവിധി മറികടക്കാന്‍ രണ്ട് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ കുട്ടികളുടെ ഭാവി തുലയ്ക്കരുതെന്നുകരുതി നിയമസഭ ഒറ്റക്കെട്ടായി നിയമം പാസാക്കുമ്പോള്‍ അതില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച യുവതുര്‍ക്കി വി.ടിയുടെയും എം.ടിയുടെയും തറവാടുകള്‍ക്ക് വലിയ അകലത്തല്ല ഈ വി.ി.ടിയുടെ വാസം. മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും.എന്നല്ലേ. ഈ നട്ടെല്ലും കല്ലുകൊണ്ടുള്ളതന്നെ. ശ്ശി വളയില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ