Video Stories
നീരവ് മോദി നിയമം വിഴുങ്ങുകയോ?
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പതിമുവ്വായിരം കോടിയോളം രൂപയുടെ വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി മാളത്തിലിരുന്ന് നിയമത്തെ കൊഞ്ഞനം കുത്തുന്നത് നിസ്സാരമായി കണ്ടുകൂടാ. സമന്‍സ് അയക്കുകയും സി.ബി.ഐ മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ‘സൗകര്യമില്ലെ’ന്ന് അറിയിച്ച നീരവ് മോദിയെ പിടിച്ചുകെട്ടി കല്‍ത്തുറുങ്കിലടക്കാന്‍ നീതി-നിയമ സംവിധാനങ്ങള്‍ ആര്‍ജവം കാണിക്കേണ്ടിയിരിക്കുന്നു. വന്‍ തട്ടിപ്പു നടത്തിയ കൊള്ളക്കാരനു മുമ്പില്‍ നട്ടെല്ലു വളഞ്ഞു കുമ്പിട്ടുനില്‍ക്കുന്ന അന്വേഷണ ഏജന്‍സികള്‍ രാജ്യത്തിന് തീരാകളങ്കമാണ്. അധികാരികളുടെ ഇച്ഛക്കൊത്ത് അന്വേഷണം ഇഴയുന്നുവെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് നീരവ് മോദിയുടെ പുതിയ വെല്ലുവിളിയും വീരവാദവും.
ഏതു രാജ്യത്താണെങ്കിലും അവിടത്തെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന സി.ബി.ഐ ആവശ്യത്തെ പുച്ഛിച്ചുതള്ളിയ കാട്ടുകള്ളനെ കയ്യാമംവെക്കാന്‍ ഇനിയും കാലവിളംബമരുത്. അഴിമതിക്കാരെയും കൊള്ളക്കാരെയും കണക്കിനു ശിക്ഷിക്കുമെന്നു വീമ്പു പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത് യാദൃച്ഛികതയോ നിസ്സഹായതയോ ആയി കരുതാനാവില്ല. അധികാര വഴി എളുപ്പമാക്കിയതിന്റെ ഉപകാര സ്മരണയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിസ്സംഗതയെന്ന് നിസ്സംശയം പറയാനാകും. തട്ടിപ്പു നടത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും കുറ്റവാളിയുടെ രോമം പോലും തൊടാന്‍ കഴിയാത്ത കറ്റാന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാറിന് വിടുവേല ചെയ്യുന്നത് അങ്ങേയറ്റം ആപത്കരമാണ്. വെട്ടിപ്പു നടത്തിയവര്‍ സുരക്ഷിതരായി തടിച്ചുകൊഴുക്കുന്ന മോദി ഭരണത്തില്‍ വിജയ് മല്യയുടെ സുഖജീവിതം നരവ് മോദിക്കും സാധ്യമായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല.
‘ഈ സര്‍ക്കാര്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ കര്‍ശനമായ നടപടികളെടുത്തുവരുന്ന സര്‍ക്കാരാണ്. തുടര്‍ന്നും കര്‍ശന നടപടികള്‍ ഉണ്ടാകും’ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയാണിത്. നീരവ് മോദിയെയോ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാതട്ടിപ്പിനെയോ കുറിച്ചു നേരിട്ടു പരാമര്‍ശിക്കാതെ നടത്തിയ മോദിയുടെ പ്രസ്താവന വിടുവായത്തമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നതു സഹിക്കുകയില്ലെന്നു പരിതപിച്ച പ്രധാനമന്ത്രി പിന്നീട് ഇക്കാര്യത്തില്‍ ഒരക്ഷരവും ഉരിയാടിയിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ കൂട്ടുകച്ചവടമാണിതെല്ലാം എന്ന കാര്യം സുതരാം വ്യക്തമാണ്.
എന്‍.ഡി.എ ഭരണത്തില്‍ നീരവ് മോദിയടക്കം ഇന്ത്യയിലെ വമ്പന്‍ കോടീശ്വരന്‍മാര്‍ ബാങ്കുകളെ കബളിപ്പിച്ച് ദശകോടികള്‍ തട്ടിയെടുത്ത കുംഭകോണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രണ്ടാം യു.പി.എ സര്‍ക്കാരിനുമേല്‍ ടുജി സ്‌പെക്ട്രം അഴിമതിയുടെ കളങ്കം ചാര്‍ത്തി അധികാരം പിടിച്ച നരേന്ദ്ര മോദിയുടെ ഭരണം അവസാനത്തിലെത്തി നില്‍ക്കുമ്പോള്‍ ചാകര കണക്കെ കുംഭകോണക്കഥകള്‍ ഒന്നിന് പിറകെ ഒന്നൊന്നായി രാജ്യം കേള്‍ക്കുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് നീരവ് മോദി 12,636 കോടി രൂപ തട്ടിയ കേസിനു പിന്നാലെ വിക്രം കോത്താരി അഞ്ച് പൊതുമേഖല ബാങ്കുകളെ കബളിപ്പിച്ച് 3,695 കോടി തട്ടിയെടുത്ത വാര്‍ത്തയും പുറത്തായി. തൊട്ടുപിന്നാലെ ഡല്‍ഹിയിലെ ദ്വാരക ജ്വല്ലറി ഗ്രൂപ്പിനെതിരെ ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിനെ കബളിപ്പിച്ച് 390 കോടി രൂപ തട്ടിയ കേസും ഉയര്‍ന്നു. ഇതിനിടെയാണ് സിറ്റി യൂണിയന്‍ ബാങ്കില്‍ 12 കോടിയലധികം വെട്ടിപ്പ് നടന്നുവെന്ന വാര്‍ത്ത വന്നത്. ഇങ്ങനെ സാമ്പത്തിക കുംഭകോണങ്ങള്‍ ഒന്നടങ്കം പുറത്തുവരുന്നത് ധനകാര്യ സ്ഥാപനങ്ങളുടെ മാത്രം പിഴവായി എങ്ങനെ വിലയിരുത്താനാവും? അങ്ങനെയെങ്കില്‍ നൂല്‍ പൊട്ടിയ മാലയില്‍ നിന്ന് മുത്തുകള്‍ അടര്‍ന്നു വീഴും പോലുള്ള അഴിമതിക്കഥകളും വെട്ടിപ്പു വാര്‍ത്തകളും ഇപ്പോള്‍ മാത്രം പുറത്തുവരുന്നത് എന്തുകൊണ്ടാണ്? ഭരണകൂടം ഒത്താശ ചെയ്തിട്ടല്ലാതെ ഇത്തരം കൊടും തട്ടിപ്പുകള്‍ രാജ്യത്ത് നടക്കില്ല. ഇവ്വിധം കേസുകളില്‍പ്പെട്ടവരില്‍ ഏറെയും ബി.ജെ.പിയോടൊ നരേന്ദ്ര മോദിയോടൊ അടുപ്പം പുലര്‍ത്തുന്നവരാണ് എന്ന കാര്യം പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു. നീരവ് മോദിയെ സ്വന്തം സ്വീകരണ മുറിയില്‍ സല്‍ക്കരിച്ച നരേന്ദ്ര മോദി തന്നെയാണ് ഈ തട്ടിപ്പു കമ്പനിയിലെ മുഖ്യ സൂത്രധാരന്‍. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് നീരവ് മോദി പഞ്ചാബ് ബാങ്കില്‍ 90 കോടി രൂപ നിക്ഷേപിച്ചതായുള്ള വാര്‍ത്തകള്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.
ന്യൂയോര്‍ക്കിലുണ്ടെന്നു കരുതപ്പെടുന്ന നീരവ് മോദിയെ പിടികൂടി സത്യസന്ധമായി ചോദ്യം ചെയ്താല്‍ ബി.ജെ.പിയുമായുള്ള ഈ കൂട്ടു കൃഷിയുടെ ലാഭക്കഥകള്‍ പുറം ലോകമറിയും. എന്നാല്‍ ഇതിനുള്ള അവസരം ഇല്ലാതാക്കുകയും വിജയ് മല്യയെ പോലെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്താല്‍ തത്കാലം രക്ഷപ്പെടാമെന്നായിരിക്കും കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. നീരവ് മോദിയുടെ തട്ടിപ്പ് 20,000 കോടിയിലധികം വരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതെല്ലാം ബോധ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടരുന്ന മോദി സര്‍ക്കാറിനെതിരെ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയര്‍ന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വായ്പത്തുകയുടെ 12 ശതമാനം മാത്രം മൂല്യമുള്ള വസ്തുവകകള്‍ ഈട് നല്‍കിയാണ് നീരവ് മോദി ഇത്രയും തുക വെട്ടിപ്പ് നടത്തിയിട്ടുള്ളത്. വായ്പയെടുത്ത സ്ഥാപനങ്ങളില്‍ മിക്കവയും നാമമാത്ര ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നവയുമാണ്. അതിനാല്‍ കുറ്റവാളായില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ നികത്താനാവുന്നതല്ല ഈ നഷ്ടങ്ങളത്രയും. ഏതു വെട്ടിപ്പു നടന്നാലും അതിന്റെ പാപക്കറ കഴുകിക്കളയാന്‍ പാവങ്ങളുടെ വിയര്‍പ്പുകണങ്ങള്‍ വേണ്ടി വരുമെന്നര്‍ത്ഥം. ഭരണകൂടം ഇതിന് കൂട്ടുനില്‍ക്കുകകൂടി ചെയ്താല്‍ കട്ടുമുടിച്ചു കൊഴുത്തു തടിക്കുന്ന ഈ കൊമ്പനാനകളെ ആരു ചങ്ങലക്കിടും?
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ