Connect with us

Video Stories

പ്രണബ് കുമാര്‍ മുഖര്‍ജി

Published

on

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി അന്തസ്സായി തന്നെ വഹിച്ച പ്രണബ് ദായോട് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി നല്‍കിയ ഉപദേശം വളരെ സ്പഷ്ടമായിരുന്നു. അങ്ങ് നാഗ്പൂരില്‍ പോയാല്‍ സംസാരിക്കുക രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കുറിച്ചായിരിക്കും. പക്ഷെ അങ്ങയുടെ വാക്കുകളായിരിക്കില്ല, അങ്ങ് പങ്കെടുക്കുന്ന ചിത്രമായിരിക്കും അവശേഷിക്കുക. മകളാണ് ശരിയെന്ന് മാധ്യമങ്ങളിലൂടെ മോര്‍ഫ് ചെയ്തതാണെങ്കിലും ആര്‍.എസ്.എസ്. രീതിയില്‍ ദാ അഭിവാദ്യം ചെയ്ത ചിത്രം ലോകം കണ്ടു. കളവ് പറയാനും പ്രചരിപ്പിക്കാനും ആര്‍.എസ്.എസ്. പഠിച്ചത് ഗീബല്‍സില്‍ നിന്ന് നേരിട്ടാണല്ലോ.
മുസ്‌ലിംകളും ക്രൈസ്തവരും ഉള്‍പ്പെടെ എല്ലാവരും ഈ മണ്ണിന്റെ മക്കളാണെന്ന് പ്രണബ് ആര്‍.എസ്.എസ്. ആസ്ഥാനത്തു ചെന്ന് ഓര്‍മിപ്പിച്ചിട്ടുണ്ടെന്നത് നേര്. മതത്തിന്റെയോ സിദ്ധാന്തത്തിന്റെയോ അടിസ്ഥാനത്തില്‍ രാജ്യത്തെ വ്യാഖ്യാനിക്കാനുള്ള ഏത് ശ്രമവും രാജ്യത്തെ അസ്ഥിരപ്പെടുത്തുകയേയുള്ളൂ. മത നിരപേക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മത നിരപേക്ഷത ഇന്ത്യയുടെ മതമാണ്. സാര്‍വലൗകികത, സ്വാംശീകരണം, സഹവര്‍ത്തിത്വം എന്നീ ആര്‍.എസ്.എസ്. നിഘണ്ടുവിലില്ലാത്ത വാക്കുകള്‍ അദ്ദേഹം പരിചയപ്പെടുത്തി. നാനാത്വത്തിന്റെ പ്രാധാന്യം അടക്കം നിങ്ങളോട് പറയാനാണ് ഇവിടെ വന്നതെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ.
ഈ രാജ്യത്തിന്റെ ആത്മാവായ ഈ മൂല്യങ്ങളെയെല്ലാം ചവിട്ടിമെതിക്കുന്ന പ്രസ്ഥാനമായ ആര്‍.എസ്.എസിന്റെ സ്ഥാപകന്‍ ഹെഡ്‌ഗെവാറിനെ ഭാരതത്തിന്റെ പ്രിയ പുത്രന്‍ എന്ന് വിശേഷിപ്പിക്കുകയുമുണ്ടായി. ഇതാണ് പ്രണബ് ദാ, ചേര്‍ന്നു പോകാത്തത്. രാജ്യത്തെ തകര്‍ക്കുന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച ഒരാളെങ്ങനെ രാജ്യത്തിന്റെ പ്രിയ പുത്രനാകും?
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ പ്രണബ് മുഖര്‍ജിക്ക് വയസ്സ് പന്ത്രണ്ടാണ്. പിതാവ് ദേശീയ പ്രസ്ഥാന പ്രവര്‍ത്തകന്‍, പിന്നീട് കോണ്‍ഗ്രസ് ദേശീയ കൗണ്‍സില്‍ അംഗം. ബംഗാളില്‍ കുലിന്‍ ബ്രാഹ്മണ സമുദായാംഗമായ പ്രണബിന്റെ പഠനവിഷയം രാഷ്ട്ര മീമാംസമായിരുന്നു. ചരിത്രത്തിലും പൊളിറ്റിക്‌സിലും ബിരുദാനന്തര ബിരുദത്തിന് ശേഷം നിയമബിരുദം കൂടി നേടിയ പ്രണബ് തപാല്‍ വകുപ്പില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചതാണ്. പിന്നീട്ട വിദ്യാനഗര്‍ കോളജില്‍ രാഷ്ട്രമീമാംസയില്‍ അസിസ്റ്റന്റ് പ്രൊഫസറും ദഷന്‍ ദാക് മാസികയിലൂടെ മാധ്യമ പ്രവര്‍ത്തകനുമായി.
ഇന്ദിരാഗാന്ധിയുമായുണ്ടാക്കിയ അടുപ്പം രാജീവ് ഗാന്ധിയുടെ കാലത്തു തുടരാനായില്ലെന്നതായിരുന്നു, ചെറിയ കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗ്രാഫില്‍ ഒരു താഴ്ച ഉണ്ടാക്കിയത്. സോണിയ ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കുകയും കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദത്തില്‍ അവരോധിക്കുകയും ചെയ്തതില്‍ ഈ രാഷ്ട്രീയ തന്ത്രജ്ഞനുള്ള പങ്ക് നിസ്സീമമാണ്. ഇന്ദിരാജിയുടെ കാലത്തു തന്നെ രണ്ടാമനെന്ന പദവിയിലേക്ക് ഉയര്‍ന്ന പ്രണബ് അവരുടെ കാലത്തിന് ശേഷം പ്രധാനമന്ത്രിയാകേണ്ടതായിരുന്നു. അപ്പോഴാണ് രാജീവ് കടന്നുവരുന്നത്. അദ്ദേഹവുമായി യോജിച്ച് പോകാന്‍ പ്രണബിന് സാധിക്കാതെ വന്നപ്പോള്‍ വംഗനാട്ടിലേക്ക് ഒരു തിരിച്ചുപോക്കുണ്ടായി.
1969ല്‍ മിഡ്‌നാപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വി.കെ.കൃഷ്ണമേനോനെ ജയിപ്പിച്ചേടത്തായിരുന്നു പ്രണബിന്റെ അധികാര രാഷ്ട്രീയത്തിലേക്കുള്ള കുതിപ്പ് തുടങ്ങിയത്. ഇന്ദിരാഗാന്ധി രാജ്യസഭയിലേക്ക് എടുത്തു. പിന്നീട് നാലു തവണ രാജ്യസഭാംഗമായി. ഇന്ദിരാഗാന്ധിയുടെ കാലത്തു തന്നെ അധികാരത്തിന്റെ ഇടനാഴികളില്‍ എന്തിനും ഏതിനും മുഖര്‍ജിയെ വേണമായിരുന്നു. 1973ല്‍ തന്നെ ഡെപ്യൂട്ടി മന്ത്രിയായി. അടിയന്തിരാവസ്ഥക്കാലത്ത് അമിതാധികാര പ്രവണത കാട്ടിയവരില്‍ നിന്ന് ഇദ്ദേഹത്തിന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞില്ല. ജനത സര്‍ക്കാര്‍ വന്ന് അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന്‍ പ്രണബിനെ കുറ്റപ്പെടുത്താതെയും ഇരുന്നില്ല. ഇന്ദിരാഗാന്ധി തിരിച്ചുവന്നപ്പോള്‍ പ്രണബ് ഉണ്ട് കൂടെ. 1981-84ല്‍ ധനമന്ത്രിയായി. ഡോ.മന്‍മോഹന്‍ സിംഗിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചുള്ള ഉത്തരവില്‍ ഒപ്പുവെച്ചത് ദാ ആണ്. അതേ പ്രണബ് 2004ല്‍ സോണിയ തന്റെ പേര് നിര്‍ദേശിക്കുമെന്ന് കരുതിയിരിക്കെ മന്‍മോഹന്‍ പ്രധാനമന്ത്രിയാവുകയായിരുന്നു.
രാജീവ് കോണ്‍ഗ്രസ് നേതാവായിരിക്കെ പാര്‍ട്ടി വിടേണ്ടിവന്ന പ്രണബ് രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസിന് രൂപം നല്‍കിയെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മൂന്നു വര്‍ഷം കഴിയും മുമ്പെ പിരിച്ചുവിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാജീവ് കളമൊഴിയുകയും 1991ല്‍ നരസിംഹറാവു ചുമതലയേല്‍ക്കുകയും ചെയ്തതോടെ പ്രണബ് വീണ്ടും കൊല്‍ക്കത്തയില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തിലെത്തി. പ്ലാനിംഗ് കമ്മീഷന്റെ വൈസ് ചെയര്‍മാനായി റാവു നിയമിച്ചു. 1995ല്‍ വിദേശകാര്യ മന്ത്രിയായി. 2004ലാണ് പ്രണബ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പശ്ചിമബംഗാളിലെ ജംഗിപൂരില്‍ നിന്ന്. 2009ല്‍ വീണ്ടും ജയിച്ച സീറ്റില്‍ 2012ല്‍ ദാ രാഷ്ട്രപതിയായതോടെ ഒഴിവുവന്നു. അവിടെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് അദ്ദേഹത്തിന്റെ പുത്രന്‍ അജിത് മുഖര്‍ജിയാണ്. അജിത് ഇപ്പോള്‍ നിയമസഭാംഗമാണ്.
ആണവ കരാര്‍, പേറ്റന്റ് ബില്‍ തുടങ്ങിയ നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ ഇടതുപക്ഷത്തെ കൂടി അനുനയിക്കുന്ന ‘രണ പാടവം യു.പി.എ. സര്‍ക്കാറുകള്‍ക്ക് കരുത്തായിരുന്നു. രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയായി 2012-17 അദ്ദേഹം പ്രവര്‍ത്തിച്ചു. അതിന്റെ എല്ലാ ഗരിമയോടെയും. അതിപ്പോള്‍ അദ്ദേഹത്തെ മകള്‍ ഓര്‍മപ്പെടുത്തേണ്ടിവന്നു. രാജ്യവും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.