Connect with us

Video Stories

മോദി ഹൈതോ മുംകിന്‍ ഹൈ

Published

on

ഇന്ത്യയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്തിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ നീരവ് മോദി എന്ന വജ്ര വ്യാപാരി ലണ്ടന്‍ നഗരത്തില്‍ സുഖവാസ ജീവിതം നയിക്കുന്ന വിവരം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് നടത്തിയ പ്രതികരണമാണ് മോദി ഹൈ തോ മുംകിന്‍ ഹൈ (മോദിയാണെങ്കില്‍ എന്തും സാധ്യമാണ് എന്നത്). ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെ ബി.ജെ.പി നടത്തിയ ഈ പ്രചരണവാക്യം പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ വാഴ്പയെടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നു നീരവ് മോദി. 2018 ജനുവരി ഒന്നിനാണ് ഇദ്ദേഹം രാജ്യം വിട്ടത്. ജനുവരി 29 ന് പരാതിയുമായി ബാങ്ക് സി.ബി.ഐ ക്ക് പരാതി നല്‍കുകയായിരുന്നു. സി.ബി.ഐ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക് സിക്കുമെതിരെ ഫെബ്രുവരി 15ന് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കുകയായിരുന്നു. ഇരുവരുടേയും 4765 കോടിയുടെ സ്വത്തുവകകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടെത്തുകയും ചെയ്തിരുന്നു.

അടിമുടി ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു നീരവ് മോദിയുടെ സാമ്പത്തിക തട്ടിപ്പും രാജ്യം വിടലും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലുമെല്ലാം വജ്ര വ്യാപാര ശ്യംഖലയുണ്ടായിരുന്ന മോദി വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് വായ്പ തരപ്പെടുത്തിയത്. ഇതിനായി ബാങ്ക് അധികൃതരില്‍ ചിലരുടെ സഹായം ലഭിച്ചിരുന്നതായി പിന്നീട് കണ്ടെത്തിയിരുന്നു. കുടുംബത്തെ കൂടി ഉള്‍പ്പെടുത്തി നേടിയെടുത്ത കോടികള്‍ തിരിച്ചടച്ചില്ല എന്നു മാത്രമ ല്ല ബാങ്ക് നിയമ നടപടികളിലേക്ക് നീങ്ങിയപ്പോള്‍ അദ്ദേഹം രാജ്യം വിടുകയും ചെയതു. മുന്‍വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്ക് പുറത്തുവിട്ട ആകെ ലാഭത്തിന്റെ 49 ഇരട്ടിയാണ് നീരവ് തട്ടിയെടുത്തത് എന്നറിയുമ്പോള്‍ വെട്ടിപ്പിന്റെ ആഴം പൂര്‍ണമായും ബോധ്യമാകും.

കോണ്‍ഗ്രസ് ആരോപിച്ചത് പോലെ ബാങ്ക് തട്ടിപ്പുകാരുടെ പുനരധിവാസ കമ്പനിയുടെ മേധാവിയായി നരേന്ദ്ര മോദി മാറിയിരിക്കുകയാണ്. നീരവ് മോദിക്കു പുറമെ വിജയ് മല്യ, മെഹുല്‍ ചോക്‌സി തുടങ്ങിയ നിരവധി പേരാണ് ഈ അഞ്ചു വര്‍ഷത്തിനിടെ കോടാനുകോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിക്കളഞ്ഞത്. തട്ടിപ്പിനിരയായ സ്ഥാപനങ്ങള്‍ മുമ്പുതന്നെ പരാതി നല്‍കിയിട്ടും ഈ തട്ടിപ്പു വീരന്‍മാര്‍ രാജ്യം വിട്ടതിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ അറിയുന്നത് എന്നത് ഏറ്റവും അല്‍ഭുതകരമായ കാര്യമാണ്. ഇവരെ പിടികൂടുന്നതിന് പകരം സുരക്ഷിതമായി രാജ്യം വിടാനുള്ള സൗകര്യങ്ങളാണ് പലപ്പോഴും സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. രാജ്യത്തിന്റെ മുഴുവന്‍ സംവിധാനങ്ങളേയും നോക്കു കുത്തികളാക്കി വിദേശത്ത് സൈ്വര്യ വിഹാരം നടത്തുന്ന ഇവരുടെ കാര്യത്തില്‍ കൈ മലര്‍ത്തുന്ന മോദിയും കൂട്ടരും ഇന്ന് രാജ്യത്തിന്റെ പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണ്.

ഒരു തട്ടിപ്പ് നടക്കുകയും പ്രതി രക്ഷപെടുകയും ചെയ്യുമ്പോള്‍ സര്‍ക്കാറിന്റെ ന്യായാന്യായങ്ങള്‍ പൊതുജനത്തിന് മുഖവിലക്കെടുക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ സമാനമായ രീതിയില്‍ വീണ്ടും വീണ്ടും തട്ടിപ്പ് നടക്കുകയും ഭരണകൂടം കൈമലര്‍ത്തുകയും ചെയ്യുമ്പോള്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് സ്വാഭാവികമായും ജനങ്ങള്‍ വിലയിരുത്തുകയാണ്. ദേശ സാല്‍കൃത ബാങ്കുകളെ മുക്കി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കുന്ന വിവിധത്തില്‍ ഇത്തരം വ്യവസായ ഭീമന്‍മാര്‍ വിമാനം കയറുമ്പോള്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ള ഒരേ ഒരു മറുപടി ഈ വായ്പകളൊക്കെ തരപ്പെട്ടത് കോണ്‍ഗ്രസിന്റെ കാലത്താണെന്നതാണ്. ഈ വാസ്തവം നിലനില്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ കാലത്ത് ഇവരൊന്നും രാജ്യത്തിന്റെ അതിര്‍ത്തി കടന്നു പോയിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഇക്കൂട്ടര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. കോടികളുടെ ആസ്ഥിയുടെ ഉടമകളായ ഇവര്‍ രാജ്യത്തുള്ളിടത്തോളം നിയമപരമായ മാര്‍ഗത്തിലൂടെ നേരിടാന്‍ ഒരു പ്രയാസവുമില്ല. എന്നാല്‍ വിദേശത്തേക്ക് കടക്കുമ്പോള്‍ ആതിഥേയ രാജ്യത്തിന്റെ പരിമതികളെ സൗകര്യമായിക്കണ്ട് ഇവര്‍ അവിടങ്ങളില്‍ വിലസുകയാണ്. ഇതിനുള്ള അവസരമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ചെയ്ത് കൊടുക്കുന്നത്. ഇതുവഴിയാണ് മീശയും താടിയുമായി ലണ്ടന്‍ നഗരത്തിലെ വെസ്‌റ്റെന്റ് റോഡിലൂടെ നടക്കാനും ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാനും പുതിയ വജ്ര വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനുമെല്ലാം നീരവ് മോദിയെ പോലുള്ളവര്‍ക്ക് സാധിക്കുന്നത്.

കുത്തക ഭീമന്‍മാര്‍ക്ക് വഴിവിട്ട നീക്കത്തിലൂടെ മോദിഭരണകൂടം നല്‍കിയ സഹായത്തിന്റെ പ്രതിഫലനം ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിരിക്കുകയാണ്. റഫാല്‍ ഉള്‍പ്പെടെയുള്ള ഇടപാടിലൂടെ അമ്പാനിമാര്‍ക്കും വിമാനത്താവളം ഉള്‍പ്പെടെയുള്ള വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ അദാനിക്കും തീറെയുതിക്കൊടുത്തതിന്റെയും വിജയ്മല്യമുതല്‍ നീരവ് മോദി വരെയുള്ളവരെ രക്ഷാപ്പെടാന്‍ അനുവദിച്ചതിന്റെയും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണക്കൊഴുപ്പിലൂടെ രാജ്യം കാണാനിരിക്കുകയാണ്. വര്‍ഗീയ കലാപങ്ങളിലൂടെയും ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ തകര്‍ച്ചയിലൂടെയും പാവപ്പെട്ട കര്‍ഷകരെ കണ്ണീരുകുടിപ്പിച്ചതിന്റെയുമെല്ലാം പ്രത്യാഘാതം ഈ പണക്കൊഴുപ്പിലൂടെ മറികടക്കാമെന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങന്നത്. ഏതായാലും രാജ്യത്തെ പണയപ്പെടുത്തി പാര്‍ട്ടിയും വ്യക്തികളും തടിച്ചുകൊഴുത്തതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് ഈ നാട്ടിലെ പട്ടിണി പാവങ്ങളാണെന്നതാണ് ഏറ്റവും ഖേദകരം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.