Connect with us

More

സ്‌നേഹത്തിന്റെ മതവും ഭീകരതയുടെ വഴിയും

Published

on

ഡോ രാംപുനിയാനി
ആഗോള രംഗത്ത്, ഇസ്‌ലാമിക ഭീകരത എന്ന പദം സാര്‍വത്രികമാകുകയും ഇസ്‌ലാമുമായി ബന്ധപ്പെട്ട ‘പ്രതിസന്ധി’യെക്കുറിച്ച് നിരവധി അപഗ്രഥനങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നുവരികയും ചെയ്യുകയാണ്. ഇസ്‌ലാമില്‍ ‘പ്രതിസന്ധി’ ഉണ്ടെന്നും അത് ശരിയായി അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്നുമാണ് ഒരു വാദം. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ഇസ്‌ലാം ശക്തമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതായിരുന്നു കുരിശു യുദ്ധം. അത് ബാഹ്യമായ പ്രതിസന്ധിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുസ്‌ലിംകള്‍ അകത്തുനിന്നുള്ള വെല്ലുവിളി നേരിടുകയാണ്. മുസ്‌ലിംകള്‍ മുസ്‌ലിംകളാല്‍ കൊല്ലപ്പെടുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോക മുസ്‌ലിം സമൂഹത്തെ ഈ പ്രതിസന്ധി പിടികൂടിയിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംകളില്‍പെട്ടവര്‍ തന്നെ അവരുടെ ദുഷ്‌ചെയ്തികള്‍കൊണ്ട് ശത്രുക്കളേക്കാള്‍ ഇസ്‌ലാമിന് ദോഷം ചെയ്യുന്നു. സ്വന്തം മക്കളെ ആര്‍ത്തിയോടെ തിന്നുന്ന ഇസ്‌ലാമിക വേഷധാരികളാണവര്‍. മുസ്‌ലിം സമൂഹത്തിന്റെ വര്‍ത്തമാന കാലത്തെ വിവരിക്കാന്‍ ‘നല്ല മുസ്‌ലിമും ചീത്ത മുസ്‌ലിമുമെന്ന’ പദമുപയോഗിച്ച് ചിലര്‍ രണ്ട് വിഭാഗങ്ങളാക്കി അവതരിപ്പിക്കുന്നു. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഭീകരവാദ ശക്തികളില്‍ നിന്ന് യഥാര്‍ത്ഥ ഇസ്‌ലാമിന്റെ മുഖം രക്ഷിക്കേണ്ടതുണ്ട്.

അല്‍ഖാഇദയുടെ ഭീകരതയില്‍ തുടങ്ങി അപകടകരമായ അവസ്ഥയിലെത്തിയ ഐസിസ് രാഷ്ട്രീയത്തിന്റെയും അതിന്റെ നിരവധി വകഭേദങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ സമകാലിക സാഹചര്യത്തില്‍ മുസ്‌ലിംകളിലെ ആശങ്ക പരിഹരിക്കപ്പെടേണ്ടതുണ്ട്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ മാത്രമായിട്ടേയുള്ളൂ ഇത്തരമൊരവസ്ഥയിലെത്തിയിട്ട്. ഇതേക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടത് ആവശ്യമാണ്. ഭീകരവാദികള്‍ക്ക് സുരക്ഷിത സങ്കേതമായി നിലവില്‍ ഇസ്‌ലാം മാത്രം അവതരിപ്പിക്കപ്പെടുകയാണ്. മറ്റു മതങ്ങളിലെ ഭീകരവാദികളും ഈ നിലയിലോ ഇതിനേക്കാള്‍ ശക്തമായോ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നത് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഹിന്ദു മതാനുയായി സ്വാധ്വി പ്രഗ്യാ, ഗോദ്‌സെ, ബുദ്ധമതത്തിലെ അശ്വിന്‍ വിരാത്, ക്രിസ്തുമതത്തിലെ ആന്ദ്രേസ് ബെര്‍ലിങ് ബ്രെവിക് തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. വളരെക്കാലമായി രാഷ്ട്രീയം മതത്തിന്റെ മുഖംമൂടി ധരിക്കുന്നു എന്ന കാര്യം ലോകം തിരിച്ചറിയേണ്ടതുണ്ട്. എല്ലാ മതത്തിലും പ്രകടമാകുന്ന പ്രതിഭാസമാണിത്.

നിലവിലെ അവസ്ഥ കൈവരുന്നതിനു മുമ്പ് മതത്തിലെ ധാര്‍മ്മികതയും മാനദണ്ഡങ്ങളും അതിന്റെ സ്വഭാവവും തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ഒന്നാമതായി, മിക്ക മതങ്ങളിലെയും വൈദികര്‍ സാമൂഹിക ശക്തികളുമായി സഖ്യത്തിലാവുകയും പുരോഹിത സമ്പ്രദായം ശുദ്ധീകരിക്കുകയും ചെയ്തു. സഭ ഫ്യൂഡല്‍ അധികാര ശ്രേണി ശരിവെച്ചു. ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ അരാജകത്വം അടിച്ചേല്‍പിച്ചു. മതത്തിന്റെ ഈ സാമൂഹിക ഉപയോഗമാണ് വരേണ്യ ശക്തികള്‍ക്ക് അധികാരത്തിലെത്താനുള്ള വഴിയൊരുക്കിയത്.
രണ്ടാമതായി രാജാക്കന്മാര്‍ തങ്ങളുടെ രാജ്യ വിസ്തൃതി വര്‍ധിപ്പിക്കാന്‍ ജിഹാദ്, കുരിശു യുദ്ധം, ധര്‍മ്മയുദ്ധം തുടങ്ങിയ പദങ്ങളാണ് പലപ്പോഴും ഉപയോഗിച്ചത്. ഇവിടെ മതം തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഇത് അധികാരത്തിന്റെ അത്യാര്‍ത്തിയാണെന്ന് വ്യക്തമാണ്. എല്ലാ മതത്തിലെ രാജാക്കന്മാര്‍ക്കും ഒരേ ലക്ഷ്യമായിരുന്നു. അത് മതം പ്രചരിപ്പിക്കുന്നതിനായിരുന്നില്ല, മറിച്ച് മത വേഷത്തില്‍ അവരുടെ അധികാരങ്ങള്‍ വികസിപ്പിക്കുന്നതിനായിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിനു ശേഷമുള്ള ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഭൂ പ്രഭുക്കന്മാര്‍ അവരുടെ സാമൂഹിക പദവി സംരക്ഷിക്കാനും ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ അരാജകത്വം സൃഷ്ടിക്കാനും മത ചിഹ്നങ്ങളെ യഥേഷ്ടം ഉപയോഗിച്ചതായി കാണാം. ഗാന്ധിജിയെ പോലുള്ള നേതാക്കള്‍ ഇന്ത്യന്‍ മതേതര ദേശീയതയെ മുറുകെ പിടിച്ചപ്പോള്‍ സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ഗോദ്‌സെ തുടങ്ങിയവര്‍ മതത്തിന്റെ പേരിലാണ് ദേശീയത അവതരിപ്പിച്ചത്. ഈ സമയം പ്രമുഖ ഹിന്ദുവായിരുന്നയാളെ ‘ഹിന്ദു സൊസൈറ്റി’ക്കു വേണ്ടി വധിക്കുന്നിടം വരെ ഗോദ്‌സെ പോയി. സമാന തരത്തിലുള്ള ദേശീയത ബുദ്ധ മതത്തിന്റെ വേഷത്തില്‍ മ്യാന്മറിലും ശ്രീലങ്കയിലും കാണാം.

അമേരിക്ക നേതൃത്വം നല്‍കുന്ന സാമ്രാജ്യത്വം ഇസ്‌ലാമിന്റെ മറ ഉപയോഗിക്കുന്ന മറ്റൊരു പ്രതിഭാസമാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കണ്ടുകൊണ്ടിരിക്കുന്നത്. എണ്ണ സമ്പത്ത് നിയന്ത്രിക്കുന്നതിനു വേണ്ടിയാണിത്. ഇന്ധനത്തോടുള്ള അവരുടെ അത്യാര്‍ത്തി തീര്‍ക്കാന്‍ ഇസ്‌ലാമിന്റെ പേരില്‍ ഭീകരവാദികളെ പ്രമോട്ട് ചെയ്യുകയാണ്. ഇതിനായി അവര്‍ ദശലക്ഷക്കണക്കിനു ഡോളറുകളാണ് വിനിയോഗിക്കുന്നത്. മുസ്‌ലിം യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്ന അമേരിക്ക അവര്‍ക്ക് ആവശ്യമായ ആയുധങ്ങളും എത്തിക്കുന്നു. അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശം അവസാനിപ്പിക്കാന്‍ അമേരിക്ക ഇത്തരമൊരു വഴിയാണ് പ്രയോഗിച്ചച്ചത്. പിന്നീട് ആഗോള രാഷ്ട്രീയത്തില്‍ ഇതൊരു അര്‍ബുദമായി വളര്‍ന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇറാനിലെ മസ്ദഗ് സര്‍ക്കാറിനെ നേരത്തെ അമേരിക്ക അട്ടിമറിച്ചിരുന്നു. അവസാനം ആയത്തുല്ല ഖുമൈനി

അധികാരത്തിലെത്തുന്നതിലേക്കും ‘ഇസ്‌ലാമിക മൗലികവാദം’ എന്ന സംജ്ഞയിലേക്കുമാണ് ഈ സംഭവം നയിച്ചത്. ‘ഇസ്‌ലാം: പുതിയ ഭീഷണി’ എന്നാണ് ഖുമൈനി അധികാരത്തിലെത്തിയപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ ഇതേ മാധ്യമങ്ങള്‍ ‘ഇസ്‌ലാമിക തീവ്രവാദം’ എന്നാണ് വിശേഷിപ്പിച്ചത്.
അതുകൊണ്ട് ‘ആപത്കരമായ ഭീകരവാദം’ ഇസ്‌ലാമിന്റെ പേരില്‍ നേരത്തെതന്നെ തയാറാക്കിവെച്ചിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. എല്ലാ മതങ്ങളും സ്‌നേഹമാണ് പ്രചരിപ്പിക്കുന്നതെങ്കിലും വിശ്വാസികളില്‍ ചിലര്‍ വെറുപ്പാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ വ്യക്തമാകും. കബീര്‍, നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയ വിശുദ്ധ വ്യക്തികള്‍ പാവപ്പെട്ട വര്‍ക്കു വേണ്ടിയായിരുന്നു നിലകൊണ്ടിരുന്നത്. സമൂഹത്തില്‍ പരമ്പരാഗതമായി നിലകൊണ്ട കൊള്ളരുതായ്മകളില്‍ നിന്ന് അവര്‍ ജനങ്ങളെ രക്ഷിക്കുകയും സമാധാനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. അവര്‍ പദവിയും സ്വാധീനവും അധികാര ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തിയിരുന്നില്ല. ഒരു വശത്ത് ഗാന്ധിജിയും മറു വശത്ത് ഗോദ്‌സെയുമായി തുലനം ചെയ്താല്‍ ഇത് കൂടുതല്‍ വ്യക്തമാകും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.