Video Stories
അരുത് യുവര്‍ ഓര്‍ണര്‍
ഞങ്ങള്‍ രാജ്യത്തോടുള്ള കടമ നിര്‍വഹിക്കുക മാത്രമാണെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താലേഖകരോട് പറയുന്നു. ജനാധിപത്യം അപകടത്തിലാണെന്ന് പലരായി വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പറയാന്‍ ധൈര്യം കാണിക്കുന്ന നാവുകള്‍ പയ്യെപയ്യെ നിശബ്ദമാവും. ബി.ജെ.പിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്ന സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണം ഏറ്റവും ഒടുവിലെ ന്യായാധിപ കലാപത്തിന് പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നു. സുപ്രധാനമായ കേസുകള്‍ മുതിര്‍ന്ന ന്യായാധിപരുടെ ബെഞ്ചിന് വിടുന്ന കീഴ്‌വഴക്കം ലംഘിച്ച്, ഈ കേസിന്റെ ബെഞ്ച് നിശ്ചയിച്ചപ്പോഴാണ് ഇനി തുറന്നുപറയാതെ വയ്യെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വറും രഞ്ചന്‍ ഗൊഗോയിയും മദന്‍ ബി ലോക്കൂറും കുര്യന്‍ ജോസഫും തീരുമാനിച്ചത്. ഇവര്‍ ഇതേകുറിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നേരത്തെ കത്തു മുഖേന ബോധ്യപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് മിശ്രയെ കണ്ട ശേഷമാണ് രാജ്യത്തിന്റെ ചരിത്രത്തിലേക്ക് ഒരു വാര്‍ത്താസമ്മേളനം എഴുതിച്ചേര്‍ക്കുന്നത്.
ദീപക് മിശ്ര ഇനി തുടരുമോ? തുടര്‍ന്നാല്‍ ഈ ആരോപണങ്ങളുടെ നിഴല്‍ അദ്ദേഹത്തെ പിന്തുടരുക തന്നെ ചെയ്യും. അതാകട്ടെ പരമോന്നത നീതിപീഠത്തിന്റെ പ്രതിഛായയെ ബാധിക്കും. ലക്‌നോ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മിശ്ര ആരോപണത്തിന് നടുവിലാണ്. അവിടെയും സീനിയോറിറ്റിയില്‍ തൊട്ടടുത്തുനില്‍ക്കുന്ന ജസ്റ്റിസ് ചെലമേശറിന്റെ വിമര്‍ശനമുണ്ട്. ലക്‌നോ മെഡിക്കല്‍ കോളജ് കേസ് റിട്ടയര്‍ ചെയ്ത് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടന കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് 25 ലക്ഷം പിഴയോടെയാണ് തള്ളിയത്. ജഡ്ജിമാരുടെ സമീപനത്തില്‍ പ്രതിഷേധിച്ച് വക്കീല്‍ പണി നിര്‍ത്തിപ്പോകുന്ന കാലമാണ്. ആ ബെഞ്ചില്‍ നിന്ന് നീതിയുണ്ടാവില്ലെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്യുന്ന കാലം.
ഇവിടെയെല്ലാം മോദി ഭരണകൂടത്തിന് കാര്യമായ റോളുണ്ട്. ജസ്റ്റിസ് ലോയ മരിച്ച കേസില്‍ ആരോപണ വിധേയന്‍ ബി.ജെ.പി ദേശീയ പ്രസിഡന്റു തന്നെ. ഈ കേസ് സുപ്രീംകോടതിയിലെത്തിയാലും ജഡ്ജിമാര്‍ ഭയക്കുകയോ പ്രീണനത്തിന് വഴങ്ങുകയോ ചെയ്യുമെന്ന തോന്നല്‍ ജനങ്ങളിലുണ്ടാകാതിരിക്കില്ല.
ഒഡീഷയില്‍ നിന്ന് സുപ്രീംകോടതി മുഖ്യ ന്യായാധിപനാകുന്ന മൂന്നാമത്തെ ആളാണ് ദീപക് മിശ്ര. ജെ.എസ് ഖെഹാര്‍ വിരമിച്ച ഒഴിവില്‍ നാല്പത്തിയഞ്ചാം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി മിശ്ര ചുമതലയേല്‍ക്കുന്നത് 2017 ഓഗസ്റ്റ് 28ന്. 2018 ഗാന്ധി ജയന്തി ദിനത്തില്‍ സ്ഥാനമൊഴിയാനിരിക്കുന്ന ദീപക് മിശ്ര സുപ്രധാനമായ നിരവധി കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെ നിര്‍ഭയ കൂട്ട ബലാല്‍സംഗക്കേസില്‍ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മിശ്ര ആ ക്രൂരകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മനസ്സിനെ വിധിയില്‍ തുറന്നുകാട്ടുന്നു. മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ നീട്ടിവെക്കണമെന്ന അപേക്ഷ തള്ളിയ മിശ്ര എത്രയും വേഗം അതു നടപ്പാക്കാനും മുന്‍കൈ എടുത്തു. ജസ്റ്റിസ് സി.എസ് കര്‍ണന് ആറു മാസത്തെ തടവ് ശിക്ഷ വിധിച്ചതിലും ഇദ്ദേഹമുണ്ട്. ബാബരി മസ്ജിദ് കേസിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ കേള്‍ക്കാന്‍ നിയോഗിരതായവരില്‍ എസ്.എ നസീര്‍, അശോക് ഭൂഷണ്‍ എന്നിവര്‍ക്കൊപ്പം. തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന വിവാദ വിധി ദീപക് മിശ്രയുടേതായിരുന്നു; ഈ തീരുമാനം തല്‍ക്കാലം റദ്ദാക്കിയെങ്കിലും.
ഡല്‍ഹിയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ ദീപക് മിശ്ര ഡല്‍ഹി ഹൈക്കോടതിയിലുണ്ടായിരുന്നു. എല്ലാം സ്തംഭിച്ചപ്പോഴും തന്റെ കോടതി നടപടികള്‍ അദ്ദേഹം മുടക്കിയില്ല. ഭീകരവാദികള്‍ക്ക് മുമ്പില്‍ തല കുമ്പിടാനാവില്ലെന്നായിരുന്നു ദീപക് മിശ്രയുടെ പ്രതികരണം. കേസുകള്‍ പഠിക്കുന്നതില്‍ മിടുക്കനായാണ് നിയമ വിദഗ്ധര്‍ അദ്ദേഹത്തെ വിലയിരുത്തുന്നത്. പ്രത്യേകിച്ച് തന്ത്രങ്ങളുടെ കുരുക്കഴിക്കുന്നതില്‍.
അടിയന്തിരാവസ്ഥക്ക് തൊട്ടുപിന്നാലെ 1977ലാണ് ദീപക് മിശ്ര ഒഡിഷ ഹൈക്കോടതിയില്‍ അഭിഭാഷകനാകുന്നത്. അമ്മാവന്‍ ജഗന്നാഥ മിശ്ര ഇരുപത്തിയൊന്നാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായ ജഗന്നാഥ മിശ്ര കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭാംഗവുമായി. ഒഡിഷ ഹൈക്കോടതിയില്‍ തന്നെ അഡീഷനല്‍ ജഡ്ജിയായി ന്യായാധിപ സ്ഥാനത്തേക്ക് വന്ന ദീപക് മധ്യപ്രദേശിലാണ് സ്ഥിര ജഡ്ജിയായത്. ഡല്‍ഹി ഹൈക്കോടതി വഴി സുപ്രീംകോടതിയിലെത്തി. എങ്ങനെ ജുഡീഷ്യറിയെ പൂര്‍ണമായി വരുതിയിലാക്കാം എന്ന് ആലോചിച്ച് ഫാഷിസ്റ്റ് ഭരണകൂടം തല പുണ്ണാക്കുമ്പോഴാണ് പാളയത്തിലെ അസ്വാരസ്യങ്ങള്‍ മറനീക്കി വരുന്നത്. ഈ വിവാദത്തിന് പിന്നിലും ഭരണകൂടം ഉണ്ടോ എന്ന് ഇനിയും വ്യക്തമാകാനിരിക്കുന്നു. ജസ്റ്റിസുമാരെ നിയമിക്കുന്നതില്‍ സുപ്രീംകോടതി ജഡ്ജിമാരുടെ കൊളീജിയത്തിനുള്ള അധികാരം കൈക്കലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുമ്പോള്‍ അവര്‍ക്ക് ഇടം നല്‍കുകയാണോ പുതിയ സംഭവവികാസങ്ങള്‍ എന്ന് ആശങ്കപ്പെടണം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ