Connect with us

Video Stories

അദ്വാനിയുടെ അഭിഭാഷകന്‍ മോദിയുടെയും

Published

on

നരേന്ദ്രമോദിയുടെ കാലത്ത് ഇന്ത്യന്‍ അറ്റോര്‍ണി ജനറലാകാന്‍ താല്‍പര്യമുള്ള അഭിഭാഷകര്‍ ഏറെയുണ്ട്. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് താങ്കളുടെ പേരു പറഞ്ഞു കേള്‍ക്കുന്നല്ലോ എന്ന് കെ.കെ വേണുഗോപാലിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം തന്നെ അക്കാര്യം സൂചിപ്പിച്ചു. പലരുടെയും പേര് കേള്‍ക്കുന്നു. എന്നോട് അഭിപ്രായം ചോദിച്ചിരുന്നുവെന്നായിരുന്നു മറുപടി. ഗാന്ധിയനും കമ്മ്യൂണിസ്റ്റുമായ കെ. മാധവന്റെ സഹോദരനാണ് പ്രസിദ്ധ ബാരിസ്റ്റര്‍ എം.കെ നമ്പ്യാര്‍. അദ്ദേഹത്തിന്റെ പുത്രനാണ് അറ്റോര്‍ണി ജനറലാകുന്ന ഏറ്റവും മുതിര്‍ന്നയാള്‍. വയസ്സ് 86. അഞ്ചു വര്‍ഷം മുമ്പ് ചെന്നൈ ബാര്‍ അസോസിയേഷനു വേണ്ടി നടത്തിയ ഒരു അഭിമുഖത്തിലെ ചോദ്യം പ്രായത്തെ കവിയുന്ന ആരോഗ്യത്തെ കുറിച്ചായിരുന്നല്ലോ. ഭക്ഷണത്തിലെ മിതത്വവും വ്യായാമവുമാണ് രഹസ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ ചെറുകുന്നില്‍ വേരുള്ള വേണുഗോപാലിന്റെ കുടുംബം കാസര്‍ക്കോട് വഴി മംഗലാപുരത്തെത്തിയത് അച്ഛന്‍ എം.കെ നമ്പ്യാരുടെ കാലത്താണ്. മംഗലാപുരം ജില്ലാ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറായി സേവനം ചെയ്തു വരികയായിരുന്നു അന്നേ പേരു കേട്ട ബാരിസ്റ്റര്‍ നമ്പ്യാര്‍. മക്കളില്‍ മൂന്നാമത്തെവനായ വേണുഗോപാലിന് നിയമത്തില്‍ വലിയ താല്‍പര്യം തോന്നാത്തതു കൊണ്ടാകാം മംഗലാപുരത്തെ സ്‌കൂള്‍ കോളജ് പഠനത്തിന് ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ഊര്‍ജതന്ത്രത്തില്‍ ബി.എസ്‌സിക്ക് ചേര്‍ന്നു. പക്ഷെ നിയതി മറ്റൊന്നാണ് വേണുഗോപാലിന് വേണ്ടി കരുതിവെച്ചതെന്ന് വിചാരിക്കണം, അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും എം.കെ മേനോന് അഭിഭാഷകനെന്ന നിലയില്‍ നിന്നു തിരിയാന്‍ സമയം കിട്ടാത്തത്ര തെരക്കിലായി. പ്രാക്ടീസ് മംഗലാപുരത്തുനിന്ന് മദിരാശിയിലേക്ക് മാറി. അക്കാലത്ത് ഏറ്റവും ശ്രദ്ധേയമായതാണ് എ.കെ ഗോപാലനും മദ്രാസ് സ്റ്റേറ്റും തമ്മിലെ ഭരണഘടനാ പ്രശ്‌നമുയര്‍ത്തിയ കേസ്. ഇത് കൈകാര്യം ചെയ്ത നമ്പ്യാര്‍ നിയമത്തിലെ അവസാന വാക്കെന്ന വിധം മാറി. തനിക്കൊരു സഹായി കുടുംബത്തില്‍ നിന്നു തന്നെ വേണമെന്ന് നമ്പ്യാര്‍ക്ക് തോന്നിയ അതേ സന്ദര്‍ഭത്തിലാണ് ബി.എസ്‌സി പരീക്ഷ എഴുതാനാവാതെ മകന്‍ നിന്നത്. ബെല്‍ഗാമിലെ രാജ ലഘം ഗൗഡ ലോ കോളജില്‍ മകനെ ചേര്‍ത്തി. അവിടെ ചേരാന്‍ ബിരുദം ആവശ്യമില്ലായിരുന്നു. കേവലം ഒരു അസുഖമാണ് ഇന്ത്യയിലെ ഭരണഘടനാ വിശാരദരിലൊരാളായി വളര്‍ന്ന കെ.കെ വേണുഗോപാലിന്റെ ജീവിതത്തിലെ വഴിത്തിരിവ്.
നിയമപഠനം പൂര്‍ത്തിയാക്കിയ വേണുഗോപാലിന് പിന്തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ആ നല്ല അവസരത്തെ കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നു. അഭിഭാഷകനെന്ന നിലയില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു ഗോഡ്ഫാദര്‍ അന്നത്തെ കാലത്ത് കൂടിയേ തീരുമായിരുന്നുള്ളൂ. അത് എനിക്ക് ഉണ്ടായിരുന്നു- അച്ഛന്‍. തീരാത്തത്ര കേസുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. രാവിലെ 7.30 മുതല്‍ അദ്ദേഹത്തിന്റെ ഓഫീസ് സജീവമാകുന്നതു കണ്ട് പരിചയിച്ചതിനാല്‍ അധ്വാനിക്കുക ജീവിതഭാഗമായി.
1954ല്‍ മൈസൂര്‍ ഹൈക്കോടതിയിലായിരുന്നു എന്റോള്‍ ചെയ്തത്. 1961ല്‍ അഡ്വക്കറ്റ് ആക്ട് നിലവില്‍ വന്നതോടെയാണ് ഏത് ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്താലും ഏത് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി ഹാജരാവാമെന്ന വ്യവസ്ഥ വന്നത്. മദ്രാസ് ഹൈക്കോടതിയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട ശേഷമായിരുന്നു രാജ്യ തലസ്ഥാനത്തേക്കുള്ള പറിച്ചുനടല്‍. എക്‌സ് സര്‍വീസ് മെന്‍ സൊസൈറ്റിക്ക് ബസ് പെര്‍മിറ്റ് കിട്ടാന്‍ ആര്‍.ടി.ഒക്ക് മുന്നില്‍ ഹാജരായിത്തുടങ്ങി. അത് ജയിച്ചപ്പോള്‍ ഇതേ ആവശ്യത്തിന് പലരും സമീപിച്ചു. ഇവരുടെ തന്നെ ആവശ്യത്തിനാണ് പിന്നീട് ഡല്‍ഹിയില്‍ പോയത്. ആദ്യം സുപ്രീംകോടതി അഭിഭാഷകര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനായി പോയെങ്കില്‍ പിന്നെ സ്വന്തം നിലയില്‍ ഹാജരായി.
1972 മാര്‍ച്ച് ആറിന് സീനിയര്‍ അഭിഭാഷകനായി. അതിനിടെ ജനതാ സര്‍ക്കാറിന്റെ കാലത്ത് അഡീഷനല്‍ സൊലിസിറ്റര്‍ ജനറലായി സേവനം അനുഷ്ഠിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റിലായ എ.ബി വാജ്‌പേയിക്കും അദ്വാനിക്കും വേണ്ടി ഹാജരായത് വേണുഗോപാലാണ്. അദ്വാനിക്കും മറ്റും വേണ്ടി ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പി ഏര്‍പ്പെടുത്തിയ അഭിഭാഷകനായിരുന്നു ഇദ്ദേഹം. നിലവിലെ സൊലിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, മുന്‍ സൊലിസിറ്റര്‍ ഹരീഷ് സാല്‍വെ തുടങ്ങിയവര്‍ക്കിടയില്‍നിന്ന് മുകുള്‍ രോഹ്തഗിക്ക് പിന്‍ഗാമിയെ കണ്ടെത്തിയപ്പോള്‍ കെ.കെ വേണുഗോപാലിന് നറുക്ക് വീഴാനിടയാക്കിയത് ഭരണകക്ഷിയുമായി നാലു പതിറ്റാണ്ടെങ്കിലും പിന്നിട്ട ബന്ധമായിരിക്കും. രാജ്യത്തെ പതിയെ പിടിമുറുക്കുന്ന ഫാഷിസത്തിന്റെ കാലത്ത് ജനത്തിന് തെല്ലെങ്കിലും പ്രാണവായു നല്‍കേണ്ട സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിയമോപദേഷ്ടാവായിരിക്കുക എളുപ്പമല്ല. ഭരണഘടന നിര്‍മാണ വേളയില്‍ വേണുഗോപാലിന്റെ വൈദഗ്ധ്യം ഭൂട്ടാന്‍ ഉപയോഗിക്കുകയുണ്ടായി. സുപ്രീംകോടതി ബാര്‍ അസോസിയേഷനില്‍ ഒരു വേള വേണുഗോപാലിനെ പുറത്താക്കിയതാണ്. ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു വിഷയം. അഭിഭാഷക വൃത്തിയില്‍ തുടരുന്നവര്‍ക്കേ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാകൂ എന്ന സുപ്രീംകോടതി വിധിയായിരുന്നു പ്രശ്‌നം. പ്രാക്ടീസ് ചെയ്യാത്ത അസോസിയേഷന്‍ അംഗങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇത് നിരീക്ഷിക്കാന്‍ സുപ്രീംകോടതി വേണുഗോപാലടക്കം മൂന്നു പേരെ നിയോഗിച്ചു. ഇതില്‍ ക്ഷുഭിതരായ മുവായിരത്തോളം ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്താണ് പുറത്താക്കിയത്. കോടതി ഈ തീരുമാനം ചവറ്റുകുട്ടയില്‍ തള്ളിയെന്ന് പറയേണ്ടതില്ലല്ലോ. പദ്മഭൂഷണും പദ്മ വിഭൂഷണും നേടിയ വേണുഗോപാല്‍ ഫാഷിസത്തിന്റെ ജനങ്ങളുടെ നേര്‍ക്കുള്ള ചാട്ടുളിയായി മാറുകയാണെങ്കില്‍ ചരിത്രം അദ്ദേഹത്തെ ചവറ്റുകുട്ടിയില്‍ തള്ളും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.