Connect with us

Video Stories

ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന കത്ത്

Published

on

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ നിജസ്ഥിതി പുറത്തുവന്ന് സര്‍ക്കാര്‍ പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ ഒരു കടല്‍ച്ചിറ പോലെ താനും തന്റെ കീഴുദ്യോഗസ്ഥരും അവര്‍ക്കൊപ്പം നിന്നെന്നും ഇപ്പോള്‍ തങ്ങള്‍ക്കൊരു പ്രശ്‌നം വന്നപ്പോള്‍ അവരില്ല എന്നത് ഞെട്ടലുളവാക്കുന്നു എന്നും പറഞ്ഞു കൊണ്ടാണ് വന്‍സാര കത്തിലൂടെ സര്‍ക്കാറിനെതിരെയുള്ള ആക്ഷേപം തുടങ്ങുന്നത്.’ഈ സര്‍ക്കാറിന് ഞങ്ങളെ സംരക്ഷിക്കാന്‍ ഒരു താല്‍പര്യവും ഇല്ലെന്ന് എനിക്ക് ബോധ്യമായി. മാത്രമല്ല, ഞങ്ങളെ ജയിലറക്കുള്ളില്‍തന്നെ ഒതുക്കി അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് തങ്ങളുടെ മുഖം രക്ഷിക്കുകയും രാഷ്ട്രീയ ലാഭം കൊയ്യുകയുമാണ് അവര്‍ ചെയ്യുന്നതെന്നും വ്യക്തമായി. എന്നാല്‍ ഏറ്റുമുട്ടല്‍ കൊലകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ കൊയ്ത രാഷ്ട്രീയ നേട്ടങ്ങള്‍ ചെറുതല്ല എന്ന കാര്യം എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്.
കേസില്‍ സര്‍ക്കാറിന് ജാഗ്രതയും ആത്മാര്‍ത്ഥതയും ഉണ്ടായത് സൊഹ്‌റാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് അക്കാലത്ത് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ സി.ബി. ഐ അറസ്റ്റ് ചെയ്ത ശേഷം മാത്രമാണ്. ഹൈകോടതി മുതല്‍ സുപ്രീം കോടതി വരെ അദ്ദേഹത്തിനു വേണ്ടി ഹാജരായത് രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനായ രാം ജത്മലാനിയാണ്. സി. ബി.ഐ കോടതി മുതല്‍ സുപ്രീം കോടതി വരെ അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. അതേസമയം, എനിക്കും എന്നോടൊപ്പം അറസ്റ്റിലായ ദിനേശ് എം.എന്നിനും രാജ്കുമാര്‍ പാണ്ഡ്യനും നിയമ സഹായം നല്‍കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ല. ഗുജറാത്ത് സി. ബി.ഐയില്‍നിന്ന് കേന്ദ്ര സി.ബി.ഐയിലേക്ക് കേസന്വേഷണം മാറ്റാതിരിക്കാനും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റ് തടയാനും സര്‍ക്കാര്‍ തകൃതിയായി ശ്രമം നടത്തി; എന്നാല്‍, ഞങ്ങള്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.

രാജ്കുമാര്‍ പാണ്ഡ്യനും ദിനേശിനും സ്വന്തം നിലയില്‍ ജാമ്യം ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് അത് തടയുകയായിരുന്നു. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചുവെന്നതാണ് അവര്‍ ചെയ്ത ഏക കുറ്റം. അമിത് ഷാ തന്റെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇരു കേസുകള്‍ക്കും ഒറ്റ വിചാരണ ആവശ്യപ്പെട്ടത്. അതോടെ, മുംബൈയില്‍ ഉയര്‍ന്ന ചെലവില്‍ കേസ് നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. അതിന്റെ ഫലമാണ് ഞങ്ങള്‍ തലോജ ജയിലില്‍ അനുഭവിച്ചത്. ഒരൊറ്റ വിചാരണയിലൂടെ അമിത് ഷാ അദ്ദേഹത്തിന്റെ അറസ്റ്റ് ഒഴിവാക്കുകയും ഞങ്ങള്‍ക്കുള്ള ജാമ്യനിഷേധം ഉറപ്പുവരുത്തുകയുമായിരുന്നു ചെയ്തത്.’

 
ഇതെല്ലാം മാറി വരുന്ന ഒരു ദിവസം വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ കഴിഞ്ഞ ആറ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞത്. എന്നാല്‍, ആ വിശ്വാസമെല്ലാം ഈ സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു. ‘ഗവണ്‍മെന്റിന് മനഃസാക്ഷിയില്ല; ആത്മാവില്ലാത്ത അച്ചുകൂടമാണ് സ്റ്റേറ്റ്’ എന്ന മഹാത്മാ ഗാന്ധിയുടെ പ്രസ്താവന സത്യമാണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. ഏറെ ധാര്‍ഷ്ട്യത്തോടെയാണ് ആറ് വര്‍ഷമായി ഈ സര്‍ക്കാര്‍ ഞങ്ങളോട് പെരുമാറുന്നത്. ഞങ്ങള്‍ക്ക് നീതി ലഭിക്കാനായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നറിയുമ്പോള്‍ തികഞ്ഞ നിരാശയാണ് തോന്നുന്നത്. അതിനാല്‍, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ യഥാര്‍ത്ഥ കുറ്റക്കാരെ തുറന്നുകാണിക്കാന്‍ എനിക്ക് ധാര്‍മികമായി അവകാശമുണ്ടെന്നും

സര്‍ക്കാറിന്റെ നയങ്ങള്‍ നടപ്പാക്കുന്ന ഉപകരണങ്ങള്‍ മാത്രമാണ് പൊലീസുകാരെന്നും സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിക്കയച്ച പത്ത് പേജ് വരുന്ന രാജിക്കത്തില്‍ വന്‍സാര ആരോപിക്കുന്നു. കത്തില്‍ ആഭ്യന്തര സഹ മന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. നരേന്ദ്രമോദി തനിക്ക് ദൈവം പോലെയാണെന്നും എന്നാല്‍ ആ ദൈവം അവസരത്തിനൊത്തുയര്‍ന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാറാണ് തങ്ങളെ ഇത്തരം വ്യാജ ഏറ്റുമുട്ടലിന് നിയോഗിച്ചതെന്ന് വ്യക്തമായി കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
‘2002-07 കാലയളവില്‍ എ.ടി.എസിലും ഗുജറാത്ത് ക്രൈംബ്രാഞ്ചിലുമെല്ലാം ജോലി ചെയ്ത ഞങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥര്‍, അന്നത്തെ സര്‍ക്കാറിന്റെ ഉത്തരവനുസരിച്ച് അവരുടെ പോളിസിക്കനുസൃതമായി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.’ ‘….സര്‍ക്കാറിന്റെ ഉന്നത തലങ്ങളില്‍ നിന്നു വന്ന ഒരു തീരുമാനം തന്നെയായിരുന്നു അത്.

ഗുജറാത്ത് പൊലീസ് പൊതുവായും എ.ടി.എസും ക്രൈംബ്രാഞ്ചും സവിശേഷമായും ഈ ഉദ്യമത്തില്‍ പങ്കാളിയായി. അതിന്റെ ഫലമായി നിരവധി തീവ്രവാദി സംഘടനകളെ കണ്ടെത്തുന്നതിനും അവരുടെ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനും സാധിച്ചു. ഇതിനായി പല ഏറ്റുമുട്ടലുകളും നടന്നു. എന്നെയും സഹപ്രവര്‍ത്തകരെയും സി.ബി. ഐ അറസ്റ്റ് ചെയ്തത് നാല് ഏറ്റുമുട്ടല്‍ കേസുകളുമായി ബന്ധപ്പെട്ടാണ്. അവ അത്രയും വ്യാജമാണെന്നായിരുന്നു അവരുടെ ആരോപണം. അത് ശരിയെന്നിരിക്കട്ടെ. എങ്കില്‍, അതിന് നിര്‍ദേശം നല്‍കിയവരെയും നയം രൂപവത്കരിച്ചവരെയും സി.ബി.ഐ അറസ്റ്റ് ചെയ്യണം. ഫീല്‍ഡ് ഓഫീസര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ മുകളില്‍ നിന്നുള്ള ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തത്.

അങ്ങനെയൊരു അറസ്റ്റ് നടപ്പാക്കുകയാണെങ്കില്‍, ഈ സര്‍ക്കാര്‍ പിന്നെ സബര്‍മതി സെന്‍ട്രല്‍ ജയിലിലും തലോജ സെന്‍ട്രല്‍ ജയിലിലുമായിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പരസ്പര സംരക്ഷണവും സഹകരണവും സര്‍ക്കാറും പൊലീസും തമ്മിലുള്ള അലിഖിത നിയമമാണ്. ഇവിടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി സര്‍ക്കാര്‍ പൊലീസിനെ മരണത്തിന്റെ വായിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് ചെയ്തത്. അമിത് ഷായുടെ നാണംകെട്ട കളികളാണ് ഇതിനെല്ലാം പിന്നില്‍. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയായിരുന്നു ഗുജറാത്തിലേത്. സര്‍ക്കാര്‍തന്നെയാണ് ഈ വകുപ്പിനെ തകര്‍ത്ത് തരിപ്പണമാക്കിയത്.

 
ഇത്രയും കാലം മൗനം ദീക്ഷിച്ചത്, ഞാന്‍ ദൈവത്തെപ്പോലെ കാണുന്ന മുഖ്യമന്ത്രി നരേന്ദ്ര മോദി എന്നെ രക്ഷിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, അമിത് ഷായുടെ ദൂഷ്യവലയില്‍പെട്ട എന്റെ ദൈവം രക്ഷക്കത്തെിയില്ലെന്ന് ദുഃഖത്തോടെ പറയട്ടെ. മുഖ്യമന്ത്രിയുടെ കണ്ണും കാതും അദ്ദേഹം മൂടിവെച്ചിരിക്കുകയാണ്. കഴിഞ്ഞ 12 വര്‍ഷമായി ആടിനെ പട്ടിയാക്കിയും പട്ടിയെ ആടാക്കിയും അമിത് ഷാ അദ്ദേഹത്തെ വഴി തിരിച്ചു കൊണ്ടിരിക്കുന്നു.ഈയൊരവസ്ഥയില്‍, നട്ടെല്ലില്ലാത്ത സര്‍ക്കാറിന് കീഴിലെ സര്‍വീസില്‍ തുടരാന്‍ എനിക്കാവില്ല. അതിനാല്‍, സര്‍വീസ് കാലത്തിന് ശേഷം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒഴിവാക്കി ഞാന്‍ രാജിവെക്കുകയാണ്.

സര്‍ക്കാര്‍ ഉത്തരവിന് കാത്തിരിക്കാതെ തന്നെ ഞാന്‍ പദവി ഒഴിഞ്ഞതായി അറിയിക്കുന്നു. ഇന്നേ ദിവസത്തോടെ, ഗുജറാത്തിലെയും മുംബൈയിലേയും ജയിലുകളില്‍ ഞാന്‍ ആറു വര്‍ഷം പിന്നിട്ട കാര്യവും ഇതോടൊപ്പം അറിയിക്കുന്നു. അതുകൊണ്ട്, 33 വര്‍ഷത്തെ സേവനത്തിന് ശേഷം ഗുജറാത്ത് പൊലീസിനോട് ഞാന്‍ വിട പറയുകയാണ്.’ഇതാണ് പത്ത് പേജുള്ള വന്‍സാരയുടെ കത്തിന്റെ ചുരുക്കം. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഈ കത്തിന് ശേഷവും ജുഡീഷ്യറിയും ഭരണസംവിധാനങ്ങളുമൊന്നും ഉറക്കറ വിട്ടിട്ടില്ല; നാലാം തൂണ് പിന്നെ, ധ്രുവക്കരടികളെപ്പോലെ സീസണനുസരിച്ചാണല്ലോ പണ്ടേ കണ്ണ് തുറക്കുക.
(തുടരും)

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.