Connect with us

Culture

കൊടിഞ്ഞി ഫൈസല്‍ വധം: ഒരു വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രം കടലാസില്‍ തന്നെ, കേസില്‍ സര്‍ക്കാറിന് സംഘ്പരിവാര്‍ നയം

Published

on

യു.എ റസാഖ്

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി അനില്‍ കുമാര്‍ എന്ന ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയിട്ട് വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രമെന്നത് കടലാസിലൊതുങ്ങുന്നു. കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍ നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. സാമുദായിക സ്പര്‍ദ്ദയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കൊലപാതകത്തില്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് സഹായകമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തുടക്കം മുതലുള്ള ആക്ഷേപമാണ്. അത് സാധൂകരിക്കുന്ന തരത്തിലാണ് സര്‍ക്കാറിന്റെ ഒരോ പ്രവര്‍ത്തനവും. ഏറ്റവും അവസാനം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായ വേളയില്‍ അന്വേഷണ സംഘത്തലവനെ മാറ്റുകയും പകരം ആളെ നിയമിക്കാതിരിക്കുകയും ചെയ്തത് ഉദാഹരമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊല്ലപ്പെടുന്നതിന്റെ മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ വെച്ചാണ് ഫൈസല്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നത്. നാട്ടിലെത്തിയ അന്ന് തന്നെ ഫൈസലിന്റെ ഭാര്യ ജസ്‌നയും മൂന്ന് മക്കളും ഇസ്‌ലാം മതത്തിലേക്ക് വന്നു. തുടര്‍ന്ന് മറ്റു ബന്ധുക്കള്‍ കൂടി ഫൈസലിന്റെ മാര്‍ഗ്ഗം സ്വീകരിക്കുമെന്ന ആശങ്കയില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദ് ആര്‍.എസ്.എസ് നേതാക്കളോട് കാര്യങ്ങള്‍ ധരിപ്പിക്കുകയും 2016 നവംബര്‍ 19ന് പലര്‍ച്ചെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഗള്‍ഫിലേക്ക് മടങ്ങുന്നതിന്റെ തലേദിവസമായിരുന്നു സംഭവം.

തിരുവനന്തപുരം സ്വദേശികളായ ഭാര്യപിതാവിനെയും ബന്ധുക്കളെയും താനൂര്‍ റയില്‍വെ സ്‌റ്റേഷനില്‍ നിന്നും കൂട്ടുന്നതിന് വേണ്ടി തന്റെ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഫൈസലിനെ ബൈക്കില്‍ പിന്തുടര്‍ന്ന നാല് പേരാണ് കൊലപ്പെടുത്തിയത്. തുടക്കത്തില്‍ രണ്ട് മാസം പോലീസും പിന്നീട് െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസില്‍ ആര്‍.എസ്.എസ് നേതാക്കളടക്കം പതിനാറ് പേരാണ് പിടിയിലായിരുന്നത്. പതിനൊന്ന് പേരെ മലപ്പുറം ഡി.വൈ.എസ്.പി പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘവും അഞ്ച് പേരെ െ്രെകംബ്രാഞ്ച് സംഘവുമാണ് പിടികൂടിയത്. എന്നാല്‍ എല്ലാവര്‍ക്കും ജില്ലാ കോടതിയില്‍ നിന്ന് തന്നെ ജാമ്യം ലഭിച്ചു. ഇത്തരം പ്രമാദമായ കേസുകളില്‍ ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നത് ഇത് ആദ്യമാണ്. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പോലും സര്‍ക്കാര്‍ തെയ്യാറായില്ല. അതോടൊപ്പം ഫൈസലിന്റെ മാതാവ് പി.കെ അബ്ദുറബ്ബ് മുഖേന സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ വളരെ വൈകിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. കൂടാതെ കുടുംബത്തിനുള്ള ധനസഹായവും ഭാര്യക്ക് ജോലിയും നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തോട് സര്‍ക്കാര്‍ ചെയ്ത അനീതിയുമായി.

അവസാനം ഫൈസലിനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയതിന് പോലീസിന് വ്യക്തമായ തെളിവ് ലഭിച്ച മൂന്ന് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ക്കെതിരെയും മുഖ്യപ്രതികളെ അടക്കം രണ്ട് മാസത്തിലതികം ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെയും നടപടി എടുക്കാനാകില്ലെന്ന് പറഞ്ഞ് അന്വേഷണവും പാതിവഴിയില്‍ നിര്‍ത്തി. ഫൈസലിനെ വധിക്കുന്നതിന് യോഗം ചേര്‍ന്ന മേലേപുറം വിദ്യാനികേതന്‍ സ്‌കൂള്‍, ഈ കൊലപാതകത്തിന്റെ നിയമന്ത്രണ ബിന്ദു തിരൂരിലെ ആര്‍.എസ്.എസ് കേന്ദ്രം സംഘ് മന്ദിര്‍, കൊലയാളി സംഘം സഞ്ചരിച്ച ബൈക്ക് ഒളിപ്പിച്ച യൂണിവേഴ്‌സിറ്റിയിലെ സ്ഥാപനം എന്നിവക്കെതിരെ ഒന്നും നടപടി ഉണ്ടായില്ല.

മാത്രവുമല്ല കേസിലെ മുഖ്യസൂത്രധാരനും ആര്‍.എസ്.എസ് നേതാവുമായ മഠത്തില്‍ നാരായണന്‍, ബി.ജെ.പി നേതാവ് കോട്ടശ്ശേരി ജയകുമാര്‍, കൊലയാളി സംഘത്തിലെ ഈയിടെ കൊല്ലപ്പെട്ട ബിബിന്‍ എന്നിവരെ രണ്ട് മാസത്തിലതികം ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവര്‍ക്കെതിരെയുള്ള നടപടിയും കടലാസിലൊതുങ്ങി. എന്നാല്‍ ഇതിലെ പ്രതിയുടെതുള്‍പ്പെടെയുള്ള കേസുകളില്‍പെട്ട സ്ഥാപനങ്ങള്‍ക്കും പ്രതികളെ സഹായിച്ചവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നത് ഇടത് സര്‍ക്കാറിന്റെ ഇരട്ട നയം വ്യക്തമാക്കുന്നതാണ്. ഫൈസല്‍ വധക്കേസ് ഒന്നാം വര്‍ഷത്തോടടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാട് തിരുത്തി അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.