Connect with us

india

കാര്‍ഷിക ബില്ലുകളെ ‘പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കാന്‍ എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി തെലങ്കാന മുഖ്യമന്ത്രി

‘കര്‍ഷകരോടുള്ള അനീതിയാണ് ഈ ബില്‍. പാര്‍ലമെന്റില്‍ ഏതുവിധേനയും ബില്ലിനെ എതിര്‍ക്കാന്‍ ടി.ആര്‍.എസ് എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’- റാവു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ കര്‍ഷക ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ബിജെപി അനുകൂല പാര്‍്ട്ടികൂടിയായ ടിആര്‍എസ് മേധാവിയുടെ പ്രതികരണം.

Published

on

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എതിര്‍ക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍) വ്യക്തമാക്കി. മോദിസര്‍ക്കാരിന്റെ കര്‍ഷകബില്‍ പഞ്ചസാരയില്‍ മുക്കിയെടുത്ത ഗുളികകളാണെന്നും ഈ ബില്ലെന്നാണ് ബില്ലിനെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും ചന്ദ്രശേഖരറാവു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ കര്‍ഷക ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ബിജെപി അനുകൂല പാര്‍്ട്ടികൂടിയായ ടിആര്‍എസ് മേധാവിയുടെ പ്രതികരണം.

‘കര്‍ഷകരോടുള്ള അനീതിയാണ് ഈ ബില്‍. പാര്‍ലമെന്റില്‍ ഏതുവിധേനയും ബില്ലിനെ എതിര്‍ക്കാന്‍ ടി.ആര്‍.എസ് എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’- റാവു പറഞ്ഞു.

മോദി സര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ കടക്കുന്നതില്‍ ഭരണകക്ഷിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. വേണ്ടത്ര അംഗങ്ങള്‍ സഭയില്‍ ഇല്ലാത്തതും സഖ്യകക്ഷികള്‍ പലരും ഇടഞ്ഞു നില്‍ക്കുന്നതും ചിലര്‍ പരസ്യമായി രംഗത്ത് വന്നതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ബില്ലിനെതിരെ വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിവിധ കക്ഷികളെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് ടിആര്‍എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കര്‍ഷകരോടുള്ള കടുത്ത അനീതിയാണ് ഈ ഫാം ബില്ലുകള്‍. രാജ്യത്തെ കര്‍ഷകര്‍ക്ക് അല്ല, കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ ബില്ലുകള്‍. രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും കെ ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.  ബില്ലുകള്‍ സഭക്കുമുന്നിലെത്തുമ്പോള്‍ ‘പല്ലും നഖവും’ ഉപയോഗിച്ച് എതിര്‍ക്കാന്‍ ടിആര്‍എസ് എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് മൂന്നു ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2020ല്‍ പുറത്തിറക്കിയ ദി ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍, ദി ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസ് ബില്‍ എന്നിവയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

പ്രതിപക്ഷ പ്രതിഷേധം ഗൗനിക്കാതെ രണ്ട് ഫാം ബില്ലുകളാണ് വ്യാഴാഴ്ച ലോക്‌സഭ പാസാക്കിയത്. കോണ്‍ഗ്രസും ഡിഎംകെയും ഇടതുപാര്‍ട്ടികളും ബില്ലുകളെ എതിര്‍ക്കുകയും പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപോവുകയും ചെയ്തിരുന്നു. ബിജെപിയുടെ അടുത്ത സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്എഡി) ലോക്‌സഭയിലെ ബില്ലുകളെ എതിര്‍ക്കുകയും പാര്‍ട്ടി എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവക്കുകയുമുണ്ടായി.

243 ആണ് ഉപരിസഭയിലെ അംഗബലം. ഇതില്‍ 122 പേരുടെ പിന്തുണയാണ് ബില്‍ പാസാക്കാനായി വേണ്ടത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് 105 സീറ്റുകളാണ് ഉള്ളത്. പ്രതിപക്ഷത്തിന് നൂറും. രാജ്യസഭയിലെ പത്ത് എംപിമാര്‍ കോവിഡ് കാലം പങ്കെടുക്കുന്നില്ല. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ്, മുന്‍ ധനമന്ത്രി പി ചിദംബരം എന്നിവര്‍ അടക്കം 15 പേര്‍ ഈ സെഷനില്‍ നിന്ന് അവധിയെടുത്തിട്ടുണ്ട്. അംഗങ്ങള്‍ കുറയുന്ന വേളയില്‍ ഭൂരിപക്ഷത്തിനു വേണ്ട അംഗ ബലത്തിലും കുറവുണ്ടാകും. ബിജെപിക്ക് മാത്രമായി 86 പേരാണ് ഉപരിസഭയിലുള്ളത്. ബാക്കിയുള്ളവര്‍ സഖ്യകക്ഷി അംഗങ്ങളും.

ഇതില്‍ ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിക്ക് പിന്നാലെ ശിരോമണി അകാലിദളിന്റെ മൂന്ന് എംപിമാര്‍ ബില്ലുകള്‍ക്കെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പും നല്‍കിയിരുന്നു. ബിജെപിയോട് സൗഹൃദം പുലര്‍ത്തുന്ന ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവയുടെ നിലാപടുകള്‍ ബില്ലില്‍ നിര്‍ണായകമാകുമെന്നിരിക്കെയാണ് ടിആര്‍എസ് മേധാവി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് ആറും ടിആര്‍എസിന് ഏഴും ബിജെഡിക്ക് ഒമ്പതും സീറ്റാണ് ഉള്ളത്. ബാക്കിയുള്ള പാര്‍ട്ടികളുടെ നിലപാടാണ് ഇനി കാത്തിരിക്കുന്നത്. 128 വോട്ടുകള്‍ ബില്ലുകള്‍ക്ക് അനുകൂലമായി ലഭിക്കും എന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.